മഴവെള്ളത്തിൽ കുതിർന്ന ഡയറി, ഉള്ളിൽ പ്രണയത്തിന്‍റെ ഓർമച്ചെപ്പ്; ഉടമയെ തേടി സോഷ്യൽ മീഡിയ!

കനത്ത മഴയ്ക്ക് ശേഷം വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു ഡയറിയും അതിന് പിന്നിലെ പ്രണയകഥയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സാധാരണ കുറിപ്പുകൾക്ക് പകരം, ഹൃദയസ്പർശിയായ ഓർമകളും പ്രണയനിമിഷങ്ങളും നിറഞ്ഞ ഒരു ഡയറിയാണ് ആദിത്യ എന്ന യുവാവിന് വഴിയരികിൽ നിന്ന് ലഭിച്ചത്.

ഇതിന്‍റെ ദൃശ്യങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ഉടമയെ കണ്ടെത്താനുള്ള ശ്രമവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആദിത്യ ഈ ഡയറിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്. മഴവെള്ളത്തിൽ കുതിർന്ന പേജുകൾ മറിച്ചുനോക്കുമ്പോൾ അതിൽ മനോഹരമായ കൈപ്പടയിൽ എഴുതിയ പ്രണയ സന്ദേശങ്ങൾ, പ്രണയഗാനങ്ങളുടെ വരികൾ, വർണാഭമായ ചിത്രരചനകൾ എന്നിവ കാണാം.

കൂടാതെ, പ്രിയപ്പെട്ട നിമിഷങ്ങളുടെ ഓർമയ്ക്കായി സൂക്ഷിച്ച ചോക്ലേറ്റ് കവറുകളുടെ കഷ്ണങ്ങൾ വരെ പേജുകളിൽ ഒട്ടിച്ചുവെച്ചിട്ടുണ്ട്. ആരോ തന്‍റെ പ്രണയകാലം അത്രമേൽ സൂക്ഷ്മതയോടെയും വൈകാരികമായും ഇതിൽ കുറിച്ചിട്ടിരിക്കുകയാണെന്ന് വ്യക്തം.

“ഇതാണ് യഥാർഥ പ്രണയം സുഹൃത്തുക്കളെ. ഇത്രയധികം കഷ്ടപ്പെട്ട് ഈ ഡയറി തയ്യാറാക്കിയ വ്യക്തിയിലേക്ക് ഇത് എത്തിച്ചേരാൻ ദയവായി ഈ വീഡിയോ പരമാവധി ഷെയർ ചെയ്യൂ എന്നാണ് വീഡിയോയ്ക്ക താഴെ ആദിത്യ കുറിച്ചത്.

വളരെ ആകർഷകമായി ഡയറി ഒരുക്കിയിരിക്കുന്നതിനാൽ ഇതൊരു പെൺകുട്ടിയുടേതാകാനാണ് സാധ്യതയെന്ന് ആദിത്യ തമാശരൂപേണ പറയുന്നുണ്ട്. പുരുഷന്മാർ സാധാരണയായി ഇത്തരം കാര്യങ്ങളിൽ ഇത്രയധികം സമയവും അധ്വാനവും നൽകാറില്ലെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. എന്തായാലും ഡയറിയുടെ യഥാർഥ ഉടമസ്ഥനെ കണ്ടെത്താൻ സഹായിക്കണമെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാം ഉപയോക്താക്കളോട് അഭ്യർഥിച്ചു.

വീഡിയോ നിമിഷങ്ങൾക്കകം വൈറലായതോടെ, ഡിജിറ്റൽ യുഗത്തിലും കൈപ്പടയിൽ എഴുതി സൂക്ഷിക്കുന്ന ഓർമ്മകളുടെ മൂല്യത്തെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ഡയറിയുടെ ഭംഗിയെയും അതിന് പിന്നിലെ പ്രയത്നത്തെയും പലരും പ്രശംസിച്ചപ്പോൾ, ഇത് എങ്ങനെ വഴിയരികിൽ എത്തി എന്നതിനെക്കുറിച്ചും കമന്‍റുകളിൽ ആളുകൾ ചർച്ച ചെയ്യുന്നുണ്ട്.

Related posts

Leave a Comment