അച്ഛന്‍റെ ത്യാഗത്തിന് മകന്‍റെ പ്രതിഫലം, ബിരുധം ലഭിച്ച് ആറുമാസത്തിനുള്ളിൽ സർപ്രൈസ്; അച്ഛന്‍റെ ആഗ്രഹം സഫലമാക്കിയ മകന് സമൂഹ മാധ്യമങ്ങളുടെ അഭിനന്ദനങ്ങൾ

കോഴിക്കോട് ഐഐഎമ്മിൽ നിന്നും ബിരുധാരിയായ ദിലീപ് എന്ന ചെറുപ്പകാരൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തനിക്കുവേണ്ടി അച്ഛൻ നൽകിയ ത്യാഗത്തിന് പകരമായി അദ്ദേഹത്തിന്‍റെ സ്വപ്നമായ എസ്‌യുവി വാങ്ങി നൽകി.

തന്‍റെ പഠനത്തിനും കോച്ചിംഗ് ക്ലാസുകൾക്കും വേണ്ടി അച്ഛൻ തനിക്ക് സ്വന്തമായി കാർ വാങ്ങണമെന്ന ആഗ്രഹം മാറ്റിവച്ച അച്ഛന് ജോലി ലഭിച്ച് ആറുമാസത്തിനുള്ളിൽ മകൻ സമ്മാനമായി കാർ സമ്മാനിക്കുന്നത്.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഒരു എസ്‌യുവി വാങ്ങാൻ ആഗ്രഹിച്ചിരുന്ന അച്ഛൻ ആ പണം മകന്‍റെ മികച്ച വിദ്യാഭ്യാസത്തിനും കോച്ചിംഗിനുമായി മാറ്റിവെക്കാൻ തീരുമാനിക്കുകയുണ്ടായി. എസ്‌യുവി റിട്ടയർമെന്‍റിന് ശേഷം വാങ്ങാം” എന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടാണ് ദിലീപ്
വളർന്നത്.

അന്ന് അച്ഛന്‍റെ വാക്കുകൾ കേട്ട ആ കുട്ടി മനസ്സിലുറപ്പിച്ചതാണ് എപ്പോഴെങ്കിലും അച്ഛന് ആ ഡ്രീം കാർ സമ്മാനമായി നൽകണം എന്ന്. ഐഐഎമ്മിൽ നിന്ന് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച് ആറുമാസത്തിനുള്ളിൽ തന്നെ അവൻ ആ വാക്ക് പാലിക്കുകയും ചെയ്തു.

അച്ഛനെ ഒരു കാർ ഷോറൂമിലേക്ക് ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേനയാണ് ദിലീപ് കൂട്ടിക്കൊണ്ടുപോയത്. ഷോറൂമിൽ എത്തിയ അച്ഛന് താൻ ആഗ്രഹിച്ച ആ എസ്‌യുവി മകൻ വാങ്ങിയെന്ന് മനസ്സിലായപ്പോൾ അദ്ദേഹം വിതുമ്പിക്കരയുകയും, അതൊരു അവിസ്മരണീയമായ നിമിഷമായി മാറുകയും ചെയ്തു.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. ബിരുദമോ, ജോലിയോ, ഉയർന്ന ശമ്പളമോ അല്ല, മറിച്ച് തന്നെ ഇത്രയും വലിയ നിലയിലെത്തിച്ച മാതാപിതാക്കളുടെ ത്യാഗങ്ങൾക്ക് പകരമായി അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടമെന്നാണ് ഈ യുവാവ് പ്രതികരിച്ചത്.

Related posts

Leave a Comment