കീവ്: ജനപ്രിയനും സാങ്കേതിക വിദഗ്ധനുമായ പ്രതിരോധ മന്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ, സോവിയറ്റ് കാലഘട്ടത്തിൽ പരിശീലനം ലഭിച്ച യുക്രെയ്ൻ ആർമി ചീഫ് ഒലെക്സാണ്ടർ സിർസ്കിയെ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പുറത്താക്കി. ജോയിന്റ് ഫോഴ്സ് കമാൻഡറായ മൈഖൈലോ ദ്രപതിയെയാണ് പുതിയ സൈനിക മേധാവിയായി നിയമിച്ചത്.
2024 മുതൽ ഈ പദവി വഹിക്കുന്ന 60-കാരനായ സിർസ്കി, യുക്രൈനിലെ ഏറ്റവും പരിചയസമ്പന്നരായ കമാൻഡർമാരിൽ ഒരാളാണ്. 2022-ൽ റഷ്യൻ അധിനിവേശത്തിന്റെ തുടക്കത്തിൽ കീവിന്റെ പ്രതിരോധത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. പുറത്താക്കപ്പെട്ട മുൻ പ്രതിരോധ മന്ത്രി മൈഖൈലോ ഫെഡോറോവിനെ പിന്തുണച്ച് ദിവസങ്ങളോളം നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് സിർസ്കിക്കെതിരായ നടപടി.
