വഴിയിൽ വിശ്രമിക്കവേ കവർച്ച; കരഞ്ഞുകൊണ്ട് നിന്ന ഐസ്‌ക്രീം കച്ചവടക്കാരന് തണലായി യുവാവ്, വൈറലായി വീഡിയോ

അസമിൽ നിന്നുള്ള ഒരു ഐസ്‌ക്രീം കച്ചവടക്കാരന്‍റെ സങ്കടകരമായ അനുഭവവും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ്സ് കവരുന്നത്. കഠിനമായ വയറുവേദന കാരണം റോഡരികിൽ വിശ്രമിച്ച കച്ചവടക്കാരന്‍റെ ദിവസത്തെ അധ്വാനം മുഴുവൻ മോഷണം പോകുകയായിരുന്നു.

പങ്കജ് ഗൊഗോയ് എന്ന പ്രാദേശിക കണ്ടന്‍റ് ക്രിയേറ്റർ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ ദാരുണമായ സംഭവം പുറത്തറിഞ്ഞത്. വീഡിയോ നിമിഷങ്ങൾക്കകം തന്നെ ഇന്‍റർനെറ്റിൽ വൻതോതിൽ വൈറലാവുകയും ദശലക്ഷക്കണക്കിന് ആളുകളിൽ വികാരനിർഭരമായ പ്രതികരണങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

ജോലിക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഐസ്‌ക്രീം വണ്ടി തള്ളിക്കൊണ്ടുപോകാൻ കഴിയാതെ കച്ചവടക്കാരൻ തളർന്നു വീഴുകയായിരുന്നു. അൽപനേരം വിശ്രമിക്കാനായി റോഡരികിൽ കിടന്ന ഇയാൾ ഉണർന്നപ്പോഴാണ് ക്രൂരമായ ആ കാഴ്ച കണ്ടത്.

വണ്ടിയിലുണ്ടായിരുന്ന മുഴുവൻ ഐസ്‌ക്രീമുകളും അന്നത്തെ അധ്വാനഫലമായ 500 രൂപയും മോഷണം പോയിരുന്നു. ജീവനോപാധി നഷ്ടപ്പെട്ട് സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ കച്ചവടക്കാരൻ തനിക്കുണ്ടായ ദാരുണമായ അനുഭവം വഴിപോക്കനായ പങ്കജിനോട് വിവരിച്ചു.

വിശന്നു തളർന്നിരുന്ന കച്ചവടക്കാരന് ആദ്യം തന്നെ അദ്ദേഹം പോയി നല്ല ചൂടുള്ള ഭക്ഷണം വാങ്ങിക്കൊടുത്തു. അതോടൊപ്പം അദ്ദേഹത്തിന് വീട്ടിലേക്ക് കൊണ്ടുപോകാനായി അരി, പാൽ, ബിസ്‌ക്കറ്റ് തുടങ്ങിയ അവശ്യസാധനങ്ങളും വാങ്ങി നൽകി.

ഈ സന്ദർഭം പകർത്തിയ വീഡിയോ ഇൻസ്റ്റാഗ്രാമിലും എക്‌സിലും പ്രചരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. കഠിനമായ വെയിലിൽ പത്തുരൂപയുണ്ടാക്കാൻ എത്രമാത്രം കഷ്ടപ്പാടുണ്ടെന്ന് ദ്രോഹം ചെയ്തവർ ഓർക്കണമെന്ന് പലരും കമന്‍റ് ചെയ്തു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ പാവപ്പെട്ട മനുഷ്യർ നേരിടുന്ന ജീവിത പോരാട്ടങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. പങ്കജിനെപ്പോലുള്ള മനുഷ്യരുടെ സന്മനസ്സാണ് ഈ ലോകത്തെ സുന്ദരമാക്കുന്നതെന്ന് ആളുകൾ കുറിച്ചു. ഒടുവിൽ കണ്ണീരോടെ നിന്ന കച്ചവടക്കാരൻ ആശ്വാസത്തോടെ വീട്ടിലേക്ക് മടങ്ങുന്ന കാഴ്ച കണ്ടവരുടെയെല്ലാം ഉള്ളുലയ്ക്കുന്നതായിരുന്നു.

(വീഡിയോ കാണാൻ ഇവിടെ കിക്ല് ചെ‍യ്യുക)

Related posts

Leave a Comment