എല്ലാവർക്കും കിടക്ക, വരാന്തയിൽ നിന്ന് രോഗികളൊഴിഞ്ഞു; രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ വരാന്തയിൽ രോഗികളെ കിടത്തില്ലെന്നും എല്ലാവർക്കും കിടക്ക നൽകുമെന്ന മന്ത്രിയുടെ നിർദേശം നടപ്പായതോടെ വിവിധ വാർഡുകളുടെ വരാന്തയിൽനിന്ന് രോഗികളൊഴിഞ്ഞു.

വാർഡിലെ കിടക്കകളുടെ ക്ഷാമം മൂലം ഒരു രോഗി കിടക്കുന്ന കട്ടിലിന്‍റെ അടിയിലും രോഗികളെ കിടത്തിയിരുന്നതും നിർത്തി. നിലവിൽ വാർഡിലുള്ള കട്ടിലുകളുടെ എണ്ണത്തിനനുസരിച്ചുള്ള രോഗികളും അവരുടെ കൂട്ടിരിപ്പുകാരും മാത്രമേയുള്ളൂ.

ഇതോടെ വാർഡുകളിലെ തിരക്കൊഴിഞ്ഞു. മെഡിക്കൽ വാർഡ് ഉൾപ്പെടെ വിവിധ വാർഡുകളിൽ തിരക്ക് മൂലം രോഗികളും കൂട്ടിരിപ്പുകാരും വലിയ ദുരിതമാണ് നേരിട്ടിരുന്നത്. ഇതിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്.

Related posts

Leave a Comment