മീനച്ചൂടില്‍ ജനങ്ങള്‍ വെന്തുരുകുന്നു; കുടിവെള്ളത്തിനായി നെട്ടോട്ടം

pkd-watershuduമണ്ണാര്‍ക്കാട്: മീനച്ചൂട് ശക്തമായതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ വറ്റിയത് 12-ഓളം തോടുകളാണ്. താലൂക്കിലെ പ്രധാന തോടുകളായ അരിയൂര്‍തോട്, മെഴുകുംപാറപൊട്ടി, താന്നിക്കല്‍പൊട്ടി, മേലാമുറിപൊട്ടി, കുലുക്കതോട് എന്നിങ്ങനെയുള്ള ചെറുതോടുകള്‍ വേനല്‍ ശക്തമായതോടെ വറ്റിവരണ്ടു.

മെഴുകുംപാറ മേലാമുറിയിലെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് പ്രദേശത്തെ പൊട്ടികളെയാണ്. വീട്ടാവശ്യങ്ങള്‍ക്കായി ഇതിലെ വെള്ളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വേനല്‍ കനത്തതോടെ ഈ പൊട്ടികളെല്ലാം വറ്റിവരണ്ടു.
ചുരുക്കം ചില തോടുകളാകട്ടെ നീര്‍ച്ചാലുകളായി. പൊട്ടികളില്‍ വെള്ളം കുറഞ്ഞതോടെ സമീപത്തെ വീടുകളിലെയും കിണറുകളിലെയും ജലനിരപ്പും പാടേ കുറഞ്ഞു.

സാധാരണ ഏപ്രില്‍ അവസാനത്തോടെ മാത്രമേ ഇവിടെ ജലക്ഷാമം പതിവുള്ളൂ. ഏപ്രില്‍ തുടങ്ങുന്നതിനു മുന്നേ ജലക്ഷാമം നേരിടുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്.കുന്തിപ്പുഴ, നെല്ലിപ്പുഴ, തുപ്പനാട്, സത്രംകാവ് പുഴ എന്നിവയും നീര്‍ച്ചാലായി മാറി. നാട്ടിന്‍പുറങ്ങളെയാണ് പ്രധാനമായും കുടിവെള്ളക്ഷാമം ശക്തമായി ബാധിച്ചിരിക്കുന്നത്.

Related posts