മേശപ്പുറത്ത് കാൽ വച്ചത് ഇഷ്ടപ്പെട്ടില്ല; ബിയർ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുട്ടിപ്രതികളുടെ പ്രായവും കേസുകളുടെ എണ്ണവും ഞെട്ടിക്കുന്നത്…


കൊല്ലം : ബാറിലെ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിൽ. ഓച്ചിറ പായിക്കുഴി നന്ദുഭവനത്തിൽ നന്ദു(23), ക്ലാപ്പന പ്രയാർതെക്ക് കുന്നുതറയിൽ വീട്ടിൽ ഷാൻ(24), ഓച്ചിറ വലിയകുളങ്ങര മീനാക്ഷിഭവനം വീട്ടിൽ അജയ് (21) എന്നിവരാണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മാസം 22 ന് രാത്രിയിൽ ഓച്ചിറയിലുള്ള ബാറിൽ പ്രതികൾക്ക് മുന്നിൽ മേശപ്പുറത്ത് കാൽ കയറ്റിവച്ച് ഇരുന്നു എന്ന് പറഞ്ഞാണ് ഇവർ പ്രയാർ സ്വദേശിയായ യുവാവിനെ ആക്രമിച്ചത്.

മർദ്ദിച്ച് നിലത്തിടുകയും ബിയർ കുപ്പി കൊണ്ട് തലക്കടിക്കുകയും പൊട്ടിയ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് കായംകുളം താലുക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഓച്ചിറ പോലീസ് യുവാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഓളിവിലായിരുന്ന ഒന്നും രണ്ടും പ്രതികളെ ബംഗ്ലൂരിൽ നിന്നും മൂന്നാം പ്രതിയെ പത്തനംതിട്ട ജില്ലയിലെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടുകയായിരുന്നു.

പ്രതികൾ മൂന്നുപേരും ഓച്ചിറ, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

കരുനാഗപ്പള്ളി എസിപി വി.എസ്. പ്രദീപ്കുമാറിന്‍റെ നിർദ്ദേശപ്രകാരം ഓച്ചിറ ഇൻസ്പെക്ടർ നിസാമുദീന്‍റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, സിപിഒ മാരായ കനീഷ്, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Comment