ഇനി ആധാറില്ലാതെ ഗോവയില്‍ അടിച്ചു പൊളിക്കാമെന്ന് കരുതേണ്ട ! ഗോവയില്‍ ‘സെക്‌സിന്’ ഇനി ആധാര്‍ നിര്‍ബന്ധമാക്കി ഇടനിലക്കാര്‍; പിന്നിലുള്ള കാരണമറിയണോ ?

 

പനാജി: ഗോവയിലെ ബീച്ചുകള്‍ സൗന്ദര്യം കൊണ്ടു മാത്രമല്ല സെക്‌സ് ടൂറിസം കൊണ്ടു കൂടിയാണ് പ്രശസ്തമായത്. എന്നാല്‍ ഇനി സെക്‌സ് ചെയ്യാമെന്ന മോഹവുമായി കൈയ്യും വീശി അങ്ങോട്ടു ചെല്ലേണ്ടെന്നാണ് ഇടനിലക്കാര്‍ പറയുന്നത്. ‘സെക്‌സിനും’ ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇവര്‍. അടിച്ചു പൊളിക്കാനായി ഡല്‍ഹിയില്‍ നിന്നും ഗോവയിലെത്തിയ യുവാക്കള്‍ക്കാണ് അധാര്‍ കാര്‍ഡില്‍ സെക്‌സ് ചെയ്യേണ്ട അവസ്ഥയുണ്ടായത്.

ഗോവയിലെ പിമ്പിന്റെ കോണ്ടാക്ടുമായാണ് ഇവര്‍ ഗോവയിലെത്തിയത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് വേണ്ടത് അഞ്ച് സ്ത്രീകളേയും. ഇവരുടെ ആവശ്യം പിമ്പ് സാധിച്ചു കൊടുക്കാമെന്നും പറഞ്ഞു. ആദ്യം ഇവര്‍ ഡല്‍ഹിയിലുള്ളവരാണെന്ന് ഇടനിലക്കാരന്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ പരിശോധിച്ച് ഉറപ്പാക്കി. അതിന് ശേഷം അധാര്‍ കാര്‍ഡ് വാട്‌സ് ആപ്പിലൂടെ അയയ്ക്കാനും ആവശ്യപ്പെട്ടു. ഹോട്ടല്‍ ടാഗോടു കൂടി താമസിക്കുന്ന ഹോട്ടലിന്റെ കീയുടെ ഫോട്ടോ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. ഗോവയില്‍ രഹസ്യ പൊലീസ് സജീവമായുണ്ട്. സെക്‌സ് റാക്കറ്റുകളെ പൂട്ടുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ കസ്റ്റമറായി പൊലീസുകാരും ഇടനിലക്കാരെ സ്വാധീനിക്കാറുണ്ട്. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് ഇടപാടുകാരുടെ ആധാറും സെക്‌സ് റാക്കറ്റുകള്‍ ആവശ്യപ്പെടുന്നത്.

 

Related posts