അവാര്‍ഡ് പ്രതീക്ഷിച്ചല്ല പാടിയത്! അവാര്‍ഡിന് പരിഗണിച്ചതു തന്നെ വലിയ കാര്യം; ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് നേട്ടത്തിനുശേഷവും നിലപാടില്‍ മാറ്റം വരുത്താതെ അഭിജിത്ത് വിജയന്‍

യേശുദാസിനോട് സാമ്യമുള്ള സ്വരം എന്ന കാരണത്താല്‍ ഭയാനകം എന്ന ചിത്രത്തിലെ ആലാപനത്തിന് സംസ്ഥാന അവാര്‍ഡ് നിഷേധിക്കപ്പെട്ട ഗായകനാണ് അഭിജിത്ത് വിജയന്‍. എന്നാല്‍ അര്‍ഹിച്ച അംഗീകാരം ഏതുവിധേനയും നമ്മെ തേടിയെത്തുക തന്നെ ചെയ്യുമെന്ന് തെളിഞ്ഞിരിക്കുകയാണ് ശ്രീജിത്തിന് ലഭിച്ച ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡിലൂടെ.

ഈ അവാര്‍ഡ് നേട്ടത്തിനുശേഷം ഭയാനകം സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ അഭിജിത്ത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ അഭിജിത്തിന്റെ എളിമയെ വെളിപ്പെടുത്തുന്നത്. അവാര്‍ഡ് പ്രതീക്ഷിച്ചല്ല താന്‍ ഭയാനകത്തിലെ പാട്ടു പാടിയതെന്നും അവാര്‍ഡിനൊക്കെ പരിഗണിച്ചുവെന്നത് തന്നെ വലിയ കാര്യമാണെന്നും അഭിജിത്ത് പറഞ്ഞു.

എനിക്ക് ലഭിച്ച അനുഗ്രഹമാണ് അര്‍ജുനന്‍ മാഷ് ഈണമിട്ട് സുകുമാരന്‍ തമ്പി സാര്‍ എഴുതിയ പാട്ട് പാടാന്‍ സാധിച്ചുവെന്നത്. അവാര്‍ഡൊന്നും പ്രതീക്ഷിച്ചിട്ടേയില്ല. അവാര്‍ഡിന് പരിഗണിച്ചുവെന്ന് അറിയുന്നത് തന്നെ വലിയ കാര്യം.’ അഭിജിത്ത് പറഞ്ഞു. ആകാശമിഠായി എന്ന ചിത്രത്തിലെ ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന തുടങ്ങുന്ന ഗാനത്തിനാണ് പ്രേക്ഷകരുടെ വോട്ടെടുപ്പിലൂടെ ലഭിക്കുന്ന ടൊറന്റോ ഇന്റര്‍നാഷണല്‍ അവാര്‍ഡ്.

Related posts