അഭിമന്യു വധം ;  കൊലപാതകത്തിൽ കണ്ണൂരുകാരനും പങ്കുള്ളതായി സൂചന; കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ അറസ്റ്റും ഉടനെന്ന് അന്വേഷണ സംഘം

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യൂ കൊലപ്പെട്ട സംഭവത്തിനു പിന്നിൽ കണ്ണൂരുകാരനും പങ്കുള്ളതായി സൂചന. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കുമെന്നാണു വിവരം. ഇരുപത്തിയാറ് വയസുകാരനായ യുവാവിനെയാണു കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

കൃത്യം നടന്ന ദിവസം രാത്രിയിൽ ഇയാൾ കൊച്ചിയിലെത്തിയിരുന്നതായി തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. യുവാവ് കൊച്ചിയിലെത്തിയത് ആസൂത്രിതമായാണെന്ന വിവരങ്ങളാണു ലഭ്യമാകുന്നത്.

ഇയാളുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണു പുറത്തുവരുന്ന സൂചനകൾ. ഇതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽനിന്നു രണ്ട് എസ്ഡിപിഐ പ്രവർത്തകരെകൂടി കസ്റ്റഡിയിലെടുത്തതായാണു വിവരം. ആലപ്പുഴ സ്വദേശികളായ ഇവരിൽ ഒരാൾ ആക്രമണം ആസൂത്രണം ചെയ്യുന്നയാളാണെന്നും ഇരുവർക്കും കൊലപാതകത്തെ സംബന്ധിച്ച് ഇവർക്ക് വിവരങ്ങളുണ്ടായിരുന്നുവെന്നുമാണു പുറത്തുവരുന്ന വിവരങ്ങൾ.

Related posts