അനധികൃത പാർക്കിംഗ്; അമ്പലമുകളിൽ അപകടങ്ങൾ പതിവാകുന്നു;  നിരവധിതവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ

കിഴക്കമ്പലം: അമ്പലമുകൾ-ചിത്രപ്പുഴ റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം അപകടങ്ങൾ പതിവാകുന്നു. ഇന്നലെ വൈകുന്നേരം അമ്പലമുകൾ എച്ച്ഒസിക്കു സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നിൽ മിനി ടിപ്പർ ഇടിച്ചു കയറിയിരുന്നു. റോഡിനിരുവശവും ടാങ്കർ ലോറിയടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം വാഹനങ്ങൾ തിങ്ങിനിറഞ്ഞാണ് പോകുന്നത്. ഇതു പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

റോഡിൽ പലയിടങ്ങളിലും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല വാഹനങ്ങളും ഇതിനു മുന്നിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ആറോളം അപകടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. ഇവയെല്ലാം തന്നെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്‌ മൂലം സംഭവിച്ചിട്ടുള്ളവയാണ്. നാട്ടുകാർ ഇതിനെതിരെ നിരവധി തവണ പോലീസിനു പരാതി നൽകിയെങ്കിലും അധികൃതർ ശക്തമായ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

 

Related posts