പതിനാറാം വയസിൽ പണമുണ്ടാക്കാൻ തുടങ്ങി; ഫെമിനിസ്റ്റുകള്‍ എന്ന് പറയുന്നവര്‍ ചെയ്യേണ്ടതെന്തെന്ന് പറഞ്ഞ് ആനി

ഞാന്‍ 1993 ലാണ് 16-ാം വയസില്‍ സിനിമയില്‍ വരുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത്. ആ സമയത്ത് ഞാന്‍ വരുമാനം നേടാന്‍ തുടങ്ങി. അതില്‍ എനിക്ക് അഭിമാനമുണ്ട്. നിങ്ങള്‍ക്ക് അതിന് കഴിഞ്ഞിട്ടുണ്ടോ? സിനിമയില്‍ വരുമ്പോള്‍ കുടുംബം ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു. അഭിനയം എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ഞാന്‍ ജീവിച്ചു

. ഇന്ന് സന്തോഷമായിട്ട് മൂന്ന് മക്കള്‍ക്കൊപ്പം ജീവിക്കുന്നു. അന്ന് ഞങ്ങളൊക്കെ സിനിമയില്‍ വന്ന സമയത്ത് സമൂഹത്തിന്‍റെ ഒരു ചോദ്യം ഉണ്ടായിരുന്നു. പെണ്‍കുട്ടി അഭിനയിക്കണോ എന്ന്. അന്ന് സ്ത്രീകള്‍ക്ക് കുറേ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഒത്തിരി കഴിവുള്ള സ്ത്രീകള്‍ വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതിന്‍റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ട്.

അങ്ങനെയുള്ളവരെ ഈ ഫെമിനിസ്റ്റുകള്‍ എന്ന് പറയുന്നവര്‍ സമൂഹത്തിലേക്ക് കൊണ്ടുവരണമായിരുന്നു. അതാണ് എന്‍റെ കാഴ്ചപ്പാടില്‍ ഫെമിനിസം. അല്ലാതെ സ്ത്രീയും പുരുഷനും ഒരുപോലെ ഇരിക്കുന്നതില്‍ എന്താണ് അര്‍ഥം. – -ആനി ഷാജി കൈലാസ്

Related posts

Leave a Comment