ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ആദിവാസി ഉന്നതികളില്‍ ജലക്ഷാമത്തിനു ശാശ്വതപരിഹാരമായില്ല

വെള്ളിക്കുളങ്ങര: മറ്റത്തൂരിലെ കിഴക്കന്‍ വനമേഖലയിലുള്ള ശാസ്താംപൂവം കാരിക്കടവ് ആദിവാസി ഉന്നതികളില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കണമെന്ന ആവശ്യമുയരുന്നു.

രണ്ട് ഉന്നതികളിലും ലക്ഷങ്ങള്‍ മുടക്കി കുടിവെള്ള പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേനല്‍ രൂക്ഷമായാല്‍ വാഹനങ്ങളില്‍ വെള്ളമെത്തിച്ചാണ് ഇവിടത്തെ ജലക്ഷാമം താത്കാലികമായി പരിഹരിക്കുന്നത്.

വെള്ളിക്കുളങ്ങരയില്‍നിന്ന് ആറു കിലോമീറ്ററോളം അകലെയുള്ള ശാസ്താംപൂവം വനപ്രദേശത്താണ് കാടര്‍ വിഭാഗക്കാര്‍ താമസിക്കുന്ന ആനപ്പാന്തം ഉന്നതിയുള്ളത്. എഴുപതോ ളം കുടുംബങ്ങള്‍ ഇവിടെയുണ്ട്. പന്തണ്ടുവര്‍ഷംമുമ്പ് ഇവിടെ പുതിയ കുടിവെള്ള പദ്ധതി സ്ഥാപിക്കുകയും ഉന്നതിയിലെ ഉയര്‍ന്നഭാഗത്ത് ജലസംഭരണി നിര്‍മിച്ച് മുഴുവന്‍ വീടുകളിലേക്കും പൈപ്പുകണക്‌ഷന്‍ ലഭ്യമാക്കുകയും ചെയ്തിട്ടുള്ളതാണ്.

എന്നാല്‍ വേനല്‍മാസങ്ങളില്‍ കിണറുകളില്‍ ജലനിരപ്പ്് താഴ്ന്നുപോകുന്നതോടെ പമ്പിംഗിനാവശ്യമായ വെള്ളം ലഭ്യമല്ലാതാകുകയും പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ച് കുടിവെള്ളം കിട്ടാക്കനിയായി മാറുകയും ചെയ്യും. അധികൃതര്‍ ടാങ്കറുകളില്‍ എത്തിച്ചുനല്‍കുന്ന വെള്ളമാണു പിന്നീട് മഴക്കാലംവരെ ഇവര്‍ക്കാശ്രയം.

ശാസ്താംപൂവത്തുനിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കാരിക്കടവ് ആദിവാസി ഉന്നതിയിലും വേനല്‍ക്കാലമായാല്‍ കുടിവെള്ളം കിട്ടാക്കനിയാണ്. മലയര്‍ വിഭാഗക്കാരായ പതിനഞ്ചു കുടുംബങ്ങളാണ് കാരിക്കടവ് ഉന്നതിയിലുള്ളത്.

കുറുമാലി പുഴയുടെ കൈവഴിയായ മുപ്ലി പുഴയോരത്തുള്ള ഈ ഉന്നതിയില്‍ കുടിവെള്ളത്തിനായി രണ്ട് വലിയ കിണറുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും വേനലില്‍ പുഴ വറ്റി വരളുന്നതോടെ കിണറുകളില്‍ ജലനിരപ്പുതാഴും. മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളില്‍ ടാങ്കര്‍ ലോറിയിലെത്തുന്ന വെള്ളത്തെയാണ് ഇവിടത്തെ കുടുംബങ്ങള്‍ ആശ്രയച്ചുപോരുന്നത്.

രണ്ട് ഉന്നതികളിലും കിണറുകളുടേയും കുഴല്‍കിണറുകളുടേയും ജലസംഭരണികളുടേയും നിര്‍മാണത്തിനായി ലക്ഷക്കണക്കിനു രൂപ വിവിധഘട്ടങ്ങളില്‍ ചെലവഴിച്ചിട്ടും വേനലില്‍ ജലലഭ്യതയില്ലാത്ത സാഹചര്യത്തില്‍ ജലക്ഷാമത്തിനു ശാശ്വതപരിഹാരം കാണുന്നതിന് പുതിയ പദ്ധതി വേണമെന്നാണ് ആവശ്യമുയരുന്നത്.

ശാസ്താംപൂവം , കാരിക്കടവ് ഉന്നതികളില്‍ ഇനിയും കിണറുകള്‍ നിര്‍മിക്കുന്നതുകൊണ്ട് ഫലപ്രാപ്തിയുണ്ടാകില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ വര്‍ഷം മുഴുവനും ജലലഭ്യതയുള്ള സ്ഥലം കണ്ടെത്തി പുതിയ പദ്ധതി സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.

വെള്ളിക്കുളങ്ങരയില്‍ നിന്ന് പൈപ്പുലൈന്‍ വഴി രണ്ട് ഉന്നതികളിലേക്കും വെള്ളം എത്തിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചാല്‍ ജലക്ഷാമം പൂര്‍ണമായും പരിഹരിക്കാന്‍ സാധ്യമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വെള്ളിക്കുളം വലിയ തോടിനു സമീപത്തായി പമ്പിംഗ് സ്റ്റേഷനും വനംകുപ്പിന്‍റെ സഹകരണത്തോടെ ഏഴു കിലോമീറ്ററോളം നീളത്തില്‍ വനഭൂമിയിലൂടെ പൈപ്പുലൈനും സ്ഥാപിച്ചാല്‍ ഉന്നതികളില്‍ വര്‍ഷം മുഴുവന്‍ സമൃദ്ധമായി ശുദ്ധജല മെത്തിച്ചുകൊടുക്കാനാകും. അതല്ലെങ്കില്‍ ഉന്നതികള്‍ക്കുസമീപം വറ്റാത്ത ജലസ്രോതസ് നിര്‍മിച്ച് പമ്പിംഗ് നടത്താനുള്ള സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.

Related posts

Leave a Comment