ശൈലജ ടീച്ചര്‍ കഴിച്ചത് കഞ്ഞി, ദോശ,ഉള്ളിവട, പഴംപൊരി എന്നിവയാണ്! പിസയും ബര്‍ഗറും ചിക്കനുമല്ല; അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച ചാനല്‍ മാപ്പ് പറയണമെന്ന് അഡ്വ ജയശങ്കര്‍

ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ആരോപണം ഉന്നയിച്ച ന്യൂസ് ചാനല്‍ പരസ്യമായി മാപ്പുപറയണമെന്ന ആവശ്യവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍ രംഗത്ത്.

ശൈലജ ടീച്ചര്‍ മിതവ്യയ ശീലക്കാരിയാണെന്നതിന് ചാനല്‍ ഹാജരാക്കിയ ബില്ലുതന്നെ തെളിവാണ്. അവര്‍ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉളളിവട, പഴംപൊരി ഒക്കെയാണ്. അല്ലാതെ പിസയും ഹാംബെര്‍ഗറും ചിക്കന്‍ 65വുമല്ലെന്നും ജയശങ്കര്‍ പോസ്റ്റില്‍ പറയുന്നു. അനാവശ്യ ആരോപണം ഉന്നയിച്ച ചാനല്‍ മാപ്പു പറയണം, അല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും.

അഡ്വ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ബഹു ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ആറെസ്സെസ് ചാനല്‍ ആക്രമണം തുടരുകയാണ്. ടീച്ചര്‍, പൊതു ഖജനാവില്‍ നിന്ന് 29,000രൂപ എടുത്ത് പുതിയ കണ്ണട വാങ്ങി, ആശുപത്രിയില്‍ കിടക്കുമ്പോള്‍ 7000രൂപ വാടകയുളള മുറി ഉപയോഗിച്ചു, പഴംപൊരിയും ഉളളിവടയും തിന്നതിന്റെ പൈസ സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തു എന്നൊക്കെയാണ് ആരോപണം.

ഇതൊന്നും വലിയ അഴിമതിയും ധൂര്‍ത്തുമാണെന്ന് ആരും പറയില്ല. കാരണം ഇതൊക്കെ എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്. ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് മുമ്പ് ആദര്‍ശ ധീരന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന കാലത്ത് ഖജനാവിലെ പണമെടുത്ത് ഇഫ്താര്‍ വിരുന്ന് നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ 28ലക്ഷം മുടക്കി ഔദ്യോഗിക വസതി മോടി പിടിപ്പിച്ചു. അതൊക്കെ വച്ചു നോക്കുമ്പോള്‍ ഇത് നിസാരമാണ്.

ശൈലജ ടീച്ചര്‍ മിതവ്യയ ശീലക്കാരിയാണെന്നതിന് ജനം ടിവി ഹാജരാക്കിയ ബില്ലുതന്നെ തെളിവാണ്. അവര്‍ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉളളിവട, പഴംപൊരി ഒക്കെയാണ്. അല്ലാതെ പിസയും ഹാംബെര്‍ഗറും ചിക്കന്‍ 65വുമല്ല. അനാവശ്യ ആരോപണം ഉന്നയിച്ച ചാനല്‍ മാപ്പു പറയണം, അല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും.

Related posts