ന്യൂചണ്ഡീഗഡ്: ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാൻ പതറുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 564 റൺസിന് മറുപടി പറയുന്ന അഫ്ഗാൻ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 451 റൺസ് പിന്നിലുള്ള സന്ദർശകർ നിലവിൽ ഫോളോഓൺ ഭീഷണി നേരിടുകയാണ്.
43 റൺസുമായി പുറത്താകാതെ നിൽക്കുന്ന മധ്യനിര താരം റഹ്മത് ഷായിലാണ് അവരുടെ പ്രതീക്ഷ. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന മാനവ് സുതറാണ് അഫ്ഗാൻ നിരയുടെ നടുവൊടിച്ചത്. തകർപ്പൻ ബോളിംഗ് പുറത്തെടുത്ത സുതർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. പേസർ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകൾ നേടി.
നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 564 റൺസ് എന്ന കൂറ്റൻ സ്കോറിലാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ ഗില്‍ (126), പന്ത് (81), ധ്രുവ് ജുറെല്‍ (19) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ സെഷനില്‍ തന്നെ നഷ്ടമായിരുന്നു.
