എഐ ഉച്ചകോടി: ഉദ്ഘാടനം ഇന്ന്

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് എക്സ്പോയ്ക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് തുടക്കമാകും. ഉച്ചകോടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ചിന് നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. ഇന്ത്യ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.

നയങ്ങൾ പ്രായോഗികമാകുകയും നൂതനാശയങ്ങൾ വിപുലമായ തലത്തിലേക്ക് ഉയരുകയും സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നതിലൂടെ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി ആർട്ടഫിഷൽ ഇന്‍റലിജൻസിന്‍റെ പ്രായോഗിക പ്രവർത്തനങ്ങൾ തെളിയിക്കുന്ന ഒരു ദേശീയ വേദിയായി വർത്തിക്കും.

നാല്പതിലധികം വൻകിട കന്പനികളുടെ സിഇഒമാർ, 20 രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ 100 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപ വാഗ്ദാനമാണ് പ്രതീക്ഷിക്കുന്നത്. ഇതുകൊണ്ടുതന്നെ ഈ പ്രദർശനം ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക സംഗമങ്ങളിൽ ഒന്നായി മാറുന്നു. പ്രധാനമന്ത്രി മോദി ചടങ്ങിനോടനുബന്ധിച്ച് സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. 19ന് നടക്കുന്ന പ്രധാന പ്ലീനറി സെഷനെ അദ്ദേഹം അഭിസംബോധന ചെയ്യും.

70000 ചതുരശ്ര മീറ്ററിലായി പത്തോളം വേദികളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദർശനത്തിൽ ആഗോള സാങ്കേതിക സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരെ ഒന്നിച്ചുകൂട്ടും.

എഐ മേഖലയിലെ അന്താരാഷ്ട്ര സഹകരണം വിളിച്ചോതുന്ന 13 രാജ്യങ്ങളിലെ പവലിയനുകളും എക്സ്പോയിൽ ഉണ്ടാകും. ഇതിൽ ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, സെർബിയ, എസ്റ്റോണിയ, താജിക്കിസ്ഥാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പവലിയനുകളും ഉൾപ്പെടുന്നു.

ജനങ്ങൾ, ഭൂമി, പുരോഗതി എന്നിങ്ങനെ മൂന്ന് ആശയങ്ങളെ കേന്ദ്രീകരിച്ച് തയാറാക്കിയ 300ലധികം ക്യൂറേറ്റഡ് എക്സിബിഷൻ പവലിയനുകളും തത്സമയ പ്രദർശനങ്ങളും എക്പോയിൽ ഉണ്ടാകും. കൂടാതെ 600ലധികം മികച്ച സ്റ്റാർട്ടപ്പുകളും പ്രദർശിപ്പിക്കും. ഇവയിൽ പലതും ആഗോളതലത്തിൽ പ്രസക്തമായതും വൻതോതിൽ ജനകീയവുമായ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കുന്നവയാണ്. ഇതിനോടകംതന്നെ നടപ്പിലാക്കിയിട്ടുള്ള നൂതന സാങ്കേതിക പരിഹാരങ്ങൾ ഈ സ്റ്റാർട്ടപ്പുകൾ പ്രദർശിപ്പിക്കും.

അന്താരാഷ്ട്ര പ്രതിനിധികൾ ഉൾപ്പെടെ ഏകദേശം രണ്ടര ലക്ഷത്തിലധികം സന്ദർശകർ എഐ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള എഐ ആവാസവ്യവസ്ഥയ്ക്കുള്ളിൽ പുതിയ പങ്കാളിത്തങ്ങൾ വളർത്തുന്നതിനും ബിനിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു.

Related posts

Leave a Comment