കോട്ടയത്ത് കാണണമെന്ന് ആഗ്രഹിച്ച നടി ആര്? അറസ്റ്റുചെയ്യുന്നോ, ചെയ്തോളൂ, റിമാന്‍ഡ് ചെയ്യുമോ, ചെയ്തോളൂ… അറസ്റ്റിലും റിമാന്‍ഡിലും കൂസലില്ലാതെ അക്ബര്‍

പേരൂര്‍ക്കട: ചലച്ചിത്ര താരം കൃഷ്ണകുമാറിന്‍റെ വട്ടിയൂര്‍ക്കാവ് മരുതംകുഴിയിലെ വീട്ടില്‍ അതിക്രമിച്ചു കടന്നതിന് അറസ്റ്റിലായ യുവാവ് നിരവധി വിചിത്ര സ്വഭാവങ്ങള്‍ ഉള്ളയാള്‍.

മലപ്പുറം പുളിക്കല്‍ കൊണ്ടോട്ടി സ്വദേശി ഫസല്‍ഉള്‍അക്ബര്‍ (27) ആണ് റിമാന്‍ഡില്‍ കഴിയുന്നത്.

ഡിസംബര്‍ മൂന്നിനാണ് ഇയാള്‍ കൃഷ്ണകുമാറിന്‍റെ വീടിന്‍റെ ഗേറ്റ് ചാടിക്കടക്കുകയും നടന്‍റെ മകളെ കാണണമെന്ന് വാശിപിടിക്കുകയും ചെയ്തത്.

ബിടെക് യോഗ്യതയുള്ള അക്ബര്‍ വളരെചെറുപ്പം മുതല്‍ താരാരാധന കൊണ്ടുനടക്കുന്നയാളാണ്. തെന്നിന്ത്യന്‍ നടിമാരെ കാണുക, പരിചയപ്പെടുക എന്നതാണ് ഇയാളുടെ വീക്ക്നെസ്.

ഇതു സാധിച്ചെടുക്കുന്നതിനായി ഇയാള്‍ എന്തും സഹിക്കും, എന്തു പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ ശ്രമിക്കും. എന്നാല്‍ ബംഗളൂരുവില്‍ അടുത്തിടെ തമിഴ്നടി ഖുഷ്ബുവിനെ കാണാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

സുരക്ഷാജീവനക്കാര്‍ ഇയാളെ പുറത്താക്കിയതോടെയാണ് ബംഗളൂരുവില്‍വച്ച് ഖുഷ്ബുവിനെ നേരില്‍ക്കാണുകയെന്ന അക്ബറിന്‍റെ മോഹം പരാജയമായത്.

അതേസമയം ഇയാള്‍ ഹൈദരാബാദിലും അടുത്തിടെ പോയതായി പോലീസിന് സൂചന ലഭിച്ചു. അവിടെ ഒരു നടിയെ കാണുന്നതിനാണ് പോയത്.

എന്നാല്‍ ആരെക്കാണാനാണ് പോയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയില്ല. കൃഷ്ണകുമാറിന്‍റെ വീട്ടിലെത്തി ഇദ്ദേഹത്തിന്‍റെ നടിയായ മകളെ കാണുക, അതിനുശേഷം തിരികെ കോട്ടയത്തേക്ക് പോകുക എന്നതായിരുന്നു അക്ബറിന്‍റെ പ്ലാന്‍.

എന്നാല്‍ കോട്ടയത്ത് താന്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്ന നടിയാരെന്നുള്ള കാര്യവും ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തിയില്ല.

അതേസമയം ഏറെ താരാരാധനയുണ്ടായിരുന്നുവെങ്കിലും ഏറെ പ്രശസ്തരായ നടിമാരെ ആരെയും അക്ബറിന് കാണാനായിട്ടില്ലെന്നാണു സൂചന.

ഒരുവിധം മാന്യമായ വസ്ത്രധാരണത്തോടെയാണ് കൃഷ്ണകുമാറിന്‍റെ വീട്ടില്‍ അക്ബര്‍ എത്തിയിരുന്നതെങ്കിലും കൈവശം അത്യാവശ്യം തിരികെപ്പോകുന്നതിനുള്ള കാശുമാത്രമാണ് ഉണ്ടായിരുന്നത്. മൊബൈല്‍ഫോണ്‍ കൈവശം ഉണ്ടായിരുന്നില്ല.

പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാള്‍ക്ക് യാതൊരു ഭാവഭേദവും ഉണ്ടായില്ല. അറസ്റ്റുചെയ്യുന്നോ, ചെയ്തോളൂ, റിമാന്‍ഡ് ചെയ്യുമോ, ചെയ്തോളൂ എന്നാണ് ഇയാള്‍ പോലീസിനോടു കൂളായി പറഞ്ഞത്.

അക്ബറിന്‍റെ അറസ്റ്റിനുശേഷം പോലീസ് മലപ്പുറത്തെ ഇയാളുടെ ബന്ധുക്കളെ കോണ്‍ടാക്ട് ചെയ്തു.

അക്ബറിന്‍റേത് ഇതു സ്ഥിരം സ്വഭാവമാണെന്നും കൂടുതലൊന്നും തങ്ങള്‍ക്ക് പറയാനില്ലെന്നും നിയമം പോലെ നടപടിയെടുക്കാമെന്നുമാണ് ബന്ധുക്കള്‍ പ്രതികരിച്ചത്.

പിതാവ് മരണപ്പെട്ട ഇയാള്‍ക്ക് രണ്ടു സഹോദരങ്ങളുണ്ട്. അവര്‍ രണ്ടുപേരും അധ്യാപകരാണ്. കൃഷ്ണകുമാറിന്‍റെ മകളെ നേരത്തെ അറിയുമെന്നാണ് അക്ബര്‍ നല്‍കിയ മൊഴിയെങ്കിലും പോലീസ് ഇതു വിശ്വസത്തിലെടുത്തിട്ടില്ല.

ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇയാള്‍ ഇത്തരം മീഡിയകളെ തെന്നിന്ത്യന്‍ നടിമാരുടെ വിശദവിവരങ്ങള്‍ അറിയുന്നതിനായി ആശ്രയിച്ചിരുന്നു.

ഒരു സുഹൃത് വലയം അക്ബറിന് സജീവമായി ഉണ്ടെന്നും ഇവരും ഇത്തരം സിനിമാഭ്രാന്തും താരാരാധനയും കൊണ്ടു നടക്കുന്നവരാണെന്നും അറിയാന്‍ സാധിച്ചതായി വട്ടിയൂര്‍ക്കാവ് സിഐ എ.എസ്. ശാന്തകുമാര്‍ പറഞ്ഞു.

Related posts

Leave a Comment