‘വനംവന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണ്, ഇപ്പോൾ വയനാട്ടിലേക്ക് പോകേണ്ടതില്ല, പ്രശ്നം സങ്കീർണമാക്കുന്നത് ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ’: വനംമന്ത്രി

തിരുവനന്തപുരം: വനംവാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി വ­നം­മന്ത്രി എ.കെ.ശ­ശീ­ന്ദ്രന്‍. വനംവന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇപ്പോൾ വയനാട്ടിലേക്ക് പോകില്ലെന്നും മന്ത്രി.

പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത് അക്രമാസക്തമാകുന്നത് കാര്യങ്ങൾ സങ്കീർണമാക്കും. വയനാട്ടിൽ പോയില്ലെന്നത് ആരോപണമല്ല വസ്തുതയാണ്. കാ­ര്യ­ങ്ങള്‍ ചെ­യ്യാന്‍ വ­യ­നാ­ട്ടില്‍ പോ­കേ­ണ്ട­തില്ല. ഉ­ത്ത­ര­വാ­ദി­ത്വ­പ്പെ­ട്ട­വ­രു­മാ­യി താന്‍ സം­സാ­രി­ക്കു­ന്നുണ്ട്. താ­ന­ട­ക്ക­മു­ള്ള മൂ­ന്ന് മ­ന്ത്രി­മാര്‍ ചൊ­വ്വാഴ്­ച വ­യ­നാ­ട്ടി­ലെ­ത്തു­മെന്നും അദ്ദേഹം പറഞ്ഞു.

ജനക്കൂട്ടത്തോടല്ല, ഉത്തരവാദപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. വികാരപരമായ അന്തരീക്ഷത്തിൽ ഇടപെടുന്നതിനേക്കാൾ ശാന്തമായിരിക്കുമ്പോൾ അവരെ കേൾക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിലെ പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണം. വയനാട്ടിലെ കാര്യങ്ങൾ ഓരോ മണിക്കൂറിലും വിലയിരുത്തുമെന്ന് മന്ത്രി അറിയിച്ചു.

Related posts

Leave a Comment