അല്ല ആരാ ഇത്…‍‍? യുഎസിൽ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയ വിചിത്ര ആമ! വൈറലായി ദൃശ്യങ്ങൾ

കഴിഞ്ഞ ദിവസം യുഎസിലെ കുംബ്രിയയിലെ അൾവർസ്റ്റണിനടുത്തുള്ള ഉർസ്വിക്ക് ടാർണിൽ നിന്നും കണ്ടെത്തിയ ആമയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആമയുടെ വിചിത്ര രൂപം തന്നെയാണ് ഇതിന് കാരണം. അലിഗേറ്റർ സ്നാപ്പിംഗ് ആമ ( Alligator snapping turtle) എന്നാണ് ഇതിന്‍റെ പേര്. അല്പം അക്രമകാരിയാണ് ഈ ആമ. യുഎസിന്‍റെ തെക്കൻ ഭാഗങ്ങളിലെ ചതുപ്പുനിലങ്ങളിലും നദികളിലും ഈ വിചിത്ര ആമകളെ സാധാരണയായി കാണാറുണ്ട്. ശുദ്ധജലാശയങ്ങളില്‍ കാണപ്പെടുന്ന ഈ ആമകൾ ലോകത്തിലെ ഏറ്റവും ഭാരമേറിയ ശുദ്ധജല ആമകളിൽ ഒന്നാണ്.

ഈ ആമയെ രാവിലെ തന്‍റെ നായയുമായി നടക്കാനിറങ്ങിയ ഒരാളാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആമയെ പിടികൂടി അയാള്‍ ഒരു വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തി. ഇവ എന്തും തിന്നാന്‍ കഴിയുന്നവയാണെന്നും കണ്ടെത്തിയ ആമയ്ക്ക് ഫ്ലഫി എന്ന് പേരിട്ടതായും മൃഗഡോക്ടര്‍ ഡോ. ഡൊമിനിക് മൗൾ പറഞ്ഞു.

ഫ്ലോറിഡ സ്വദേശിയായ മിസ് ചേംബർലൈൻ ആമയെക്കുറിച്ചുള്ള ഒരു സാമൂഹിക മാധ്യമ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ താന്‍ ആമയെ തിരിച്ചറിഞ്ഞിരുന്നെന്നും അതിനെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അതെല്ലാം തിന്ന് തീര്‍ത്തേനെയെന്നും വ്യക്തമാക്കി.ഈ ആമയുടെ രൂപം സാധാരണ ആമയുടെ രൂപത്തിൽ നിന്നും അല്പം വിചിത്രമാണ്. മുള്ളുകള്‍ ശരീരം നിറയെ ഉള്ളത് പോലെ കാണാം.

എന്നാൽ അലിഗേറ്റർ സ്നാപ്പിംഗ് ആമയെ സ്വന്തമാക്കുന്നത് നിലവില്‍ നിയമവിരുദ്ധമല്ലെങ്കിലും, അവയുടെ വിചിത്ര സ്വഭാവം കാരണം മൃഗഡോക്ടർമാര്‍ അവയെ വളർത്തുമൃഗങ്ങളായി തെരഞ്ഞെടുക്കാന്‍ ഉപദേശിക്കാറില്ല. ഇവ വലുതാകുമ്പോള്‍ 80 കിലോഗ്രാം വരെ വളരുകയും ചുറ്റുപാടികള്‍ക്ക് വലിയ നാശം വിതയ്ക്കുകയും ചെയ്യും. എന്തും ഭക്ഷിക്കുമെന്നതിനാല്‍ ഇവ പ്രദേശിക പരിസ്ഥിതിയെ തകിടം മറിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കരയില്‍ അവ എപ്പോഴും ആക്രമണകാരികളാണ്.

Related posts

Leave a Comment