അല്‍ഫോന്‍സ് പുത്രന്റെ പിതാവിന്റെ വാഴക്കുല ആരോ കട്ടോണ്ടുപോയി! നഗരത്തിലെ കടകള്‍ കയറിയിറങ്ങി വാഴക്കുല കണ്ടെത്തിയത് അദ്ദേഹം തന്നെ ; പുത്രന്‍ പോള്‍ താരമായതിങ്ങനെ

നട്ടു നനച്ച് വളര്‍ത്തിയ എന്തിന്റെയെങ്കിലും ഫലം മോഷണം പോയാല്‍ ആര്‍ക്കെങ്കിലും സഹിക്കാന്‍ കഴിയുമോ. അത്തരത്തിലൊരനുഭവമാണ് ഇപ്പോള്‍ പ്രശസ്ത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും പിതാവ് പുത്രന്‍ പോളിനും സംഭവിച്ചത്. വെട്ടാന്‍ പാകമായിട്ടും അല്‍പ്പംകൂടി മൂക്കട്ടെ എന്നു കരുതി കാത്തുവച്ചിരുന്ന പഴക്കുല ആരോ കട്ടോണ്ടുപോയി. മോഷണം പോയ കുലയ്ക്കു പകരം അത്തരത്തിലുള്ള എത്രകുല വേണണെങ്കിലും സ്വന്തമാക്കാന്‍ പ്രാപ്തിയുള്ള പുത്രന്‍ പോള്‍ പക്ഷേ സ്വന്തം അധ്വാനത്തില്‍ കായ്ച്ച പഴക്കുല അങ്ങനങ്ങ് വിട്ടുകൊടുക്കാന്‍ തയാറായില്ല. മാത്രമല്ല, നഗരത്തിലേ പഴകടകളില്‍ കയറി ഇറങ്ങി സ്വന്തം കുലകള്‍ ഉണ്ടോ എന്ന് അദ്ദേഹം പരിശോധിച്ചു.

കടക്കാര്‍ പുകയത്ത് വയ്ച്ച കുലകള്‍ പോലും അടപ്പ് പൊക്കി നോക്കി. ഒടുവില്‍ 30 കിലോ തൂക്കമുള്ള സ്വന്തം പൂവന്‍ കുല ഒരു കടയില്‍ പുകയത്ത് വയ്ച്ചിരിക്കുന്നത് പുക അറയില്‍ നിന്നും തിരിച്ചറിഞ്ഞു. ഓമനിച്ചു വളര്‍ത്തിയ വാഴക്കുല കടക്കാരന് കൊടുക്കാതെ ചാടി എടുത്തു. 900 രൂപയോളം വിലവരുന്ന പൂവന്‍കുല 450 രൂപയ്ക്കാണ് മോഷ്ടാക്കള്‍ വിറ്റത്. സ്വന്തം കുലയോടുള്ള പുത്രന്റെ സ്‌നേഹം കണ്ട് അത്ഭുതപ്പെട്ട കടക്കാരന്‍ കാശ് വാങ്ങാതെ കുല തിരിതെ നല്‍കുകയും ചെയ്തു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു കവര്‍ച്ച. വീടിനു മുന്‍പിലെ പൂവന്‍കുലയില്‍ ഒരു കായ പഴുത്തു നില്‍ക്കുന്നതായി അയല്‍വാസി ചൊവ്വാഴ്ച പുത്രനെ ഫോണ്‍ ചെയ്തു പറഞ്ഞു. അന്നു കന്യാകുമാരിയിലായിരുന്ന കുടുംബാംഗങ്ങള്‍.

രാത്രി തിരിച്ചെത്തി. ബുധനാഴ്ച രാവിലെ നോക്കിയപ്പോള്‍ രണ്ടു കായ പഴുത്തതായി കണ്ടു. കുറച്ചു കൂടി പഴുക്കട്ടേ എന്നു കരുതി അവിടെ നിര്‍ത്തി. ഇതിനിടെ വീട്ടുകാര്‍ ഒന്നു പുറത്തുപോയി. തിരികെ എത്തിയപ്പോള്‍ കുല കാണാനില്ല. ഇതായിരുന്നു മോഷണത്തിന്റെ പിന്നാമ്പുറം. അല്‍ഫോന്‍സും കുടുംബാംഗങ്ങളും ചേര്‍ന്നു വീടിനു ചുറ്റുമുള്ള സ്ഥലത്തു ജൈവവാഴക്കൃഷി നടത്തുന്നുണ്ട്. വില്‍ക്കാനല്ല. സ്വന്തം ആവശ്യത്തിന്. എന്തായാലും കുലകള്‍ കൊണ്ടുപോയ 2 പേരേ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഴക്കുല കിട്ടിയ സ്ഥിതിയ്ക്ക് പോലീസില്‍ പരാതി കൊടുക്കുന്നില്ലെന്നും പുത്രന്‍ പറയുന്നു. അല്‍ഫോന്‍സ് സിനിമാതിരക്കുകളുമായി ചെന്നൈയിലായതിനാല്‍ പിതാവ് പുത്രന്‍ ഒറ്റയ്ക്കാണ് പഴക്കുല തേടിയിറങ്ങിയതും കണ്ടെത്തിയതും.

Related posts