രാത്രി കാണാനെത്തിയ കാമുകിയോട് റഫീഖ് വിവാഹ അഭ്യര്‍ഥന നടത്തി, കുമാരി പുച്ഛിച്ചു തള്ളിയതോടെ പ്രണയം പ്രതികാരമായി, ഒരു കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന കഥ

പ്രണയം പലപ്പോഴും പ്രതികരത്തിന്റെ രൂപം സ്വീകരിക്കാറുണ്ട്. ജീവനോളം സ്‌നേഹിച്ചയാള്‍ അകലുന്നുവെന്ന തോന്നലാകും പലപ്പോഴും അതിന് കാരണം. ഇത്തരത്തിലൊരു ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. റാഞ്ചിയിലാണ് ഈ സംഭവം നടന്നത്. കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. ഹോട്ടല്‍ ജിഞ്ചറിലെ മുറിയില്‍ വച്ച് കൊലപ്പെടുത്തിയശേഷം യുവതിയുടെ മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുര്‍ ടാറ്റാനഗര്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.

ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷന്‍ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. പ്രതി കൊല്‍ക്കത്ത സ്വദേശിയായ ഡോക്ടര്‍ മിര്‍സ റഫീഖ് ഹഖിനെ പൈാലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മില്‍ ആറുമാസത്തിലേറെയായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ചയനിക കഴിഞ്ഞദിവസം റഫീഖിനെ കാണാനെത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ ഇവരോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ തീരെ താല്പര്യമില്ലെന്ന് പെണ്‍കുട്ടി മറുപടി നല്കി. ഇതോടെ റഫീഖ് കുമാരിയെ കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്‌കൂട്ടറിലാണ് റയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ്ങില്‍ ഉപേക്ഷിച്ചത്. സ്റ്റേഷന്‍ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജഡമാണെന്നു തിരിച്ചറിഞ്ഞത്. ജോലിക്കുപോയ ചയനികയെ കാണാത്തതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിര്‍സ പിടിയിലായത്. ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നുവെന്നാണ് ആശുപത്രിയിലെ മറ്റു സഹജീവനക്കാരും പറയുന്നത്.

Related posts