ഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് സന്ദേശമെത്തി ! പരിഭ്രാന്തിയില്‍ കാല്‍ തലകീഴായി മറിഞ്ഞു; യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍…

ഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പരിഭ്രാന്തിയിലായ നാല്‍പ്പതുകാരി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.

വണ്ടി നിയന്ത്രണം വിട്ട് വെദ്യുതതൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റ നാല്‍പതുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തയ്യാറായില്ല. ഒന്നരമണിക്കൂറാണ് യുവതിക്ക് നടുറോഡില്‍ നില്‍ക്കേണ്ടിവന്നത്.

അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ നിന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം മടങ്ങുകയായിരുന്ന നാല്‍പതുകാരിക്ക് ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്.

ഇതുകേട്ടയുടന്‍ പരിഭ്രാന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണില്‍ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു.

നിസാര പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു. കാറില്‍ നിന്നു സ്വയം പുറത്തിറങ്ങിയെങ്കിലും, കൊവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല.

സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പിപിഇ കിറ്റ് നല്‍കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും, കോവിഡ് രോഗിയെ ആശുപത്രിയിലാക്കാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പിന്മാറുകയായിരുന്നു. ഒന്നര മണിക്കൂറിനു ശേഷം ബന്ധു എത്തി ഇവരെ വീട്ടിലേക്ക് കൊണ്ടുപോയി.

Related posts

Leave a Comment