കീരിയും പാമ്പും പട്ടിയും പൂച്ചയും ഒന്നായി; ആരൊക്കെ ഒന്നിച്ച് വന്നാലും മോദിയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല; പ്രതിപക്ഷ ഐക്യത്തെ കളിയാക്കി അമിത് ഷാ

ന്യൂഡൽഹി: ബിജെപിക്കെതിരായുള്ള പ്രതിപക്ഷപാർട്ടികളുടെ ഐക്യശ്രമത്തെ പരിഹസിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. പ്രതിപക്ഷകക്ഷികളെ മൃഗങ്ങളോട് ഉപമിച്ചായിരുന്നു ഷായുടെ പരിഹാസം.

എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കാനുള്ള പ്രചരണ പരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. വലിയ വെള്ളപ്പൊക്കത്തിൽ രക്ഷനേടാനായി കീരിയും പാമ്പും ചെമ്പുലിയും പട്ടിയും പൂച്ചയും വലിയ മരത്തിനു മുകളിൽ കയറുന്നതുപോലെയാണ് പ്രതിപക്ഷ കക്ഷികൾ ഒന്നാകാൻ ശ്രമിക്കുന്നതെന്ന് ഷാ പറഞ്ഞു.

മുംബൈയിൽ ബിജെപിയുടെ 38 ാമത് സ്ഥാപകദിന ആഘോഷ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തരംഗത്തെ പ്രതിരോധിക്കാൻ പട്ടിയും പൂച്ചയും കിരീയും പാമ്പും വരെ ഒന്നായി. ഇവര്‍ ഒന്നിച്ച് വന്നാലും മോദിയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല- അദ്ദേഹം പറഞ്ഞു.

ഇത് ബിജെപിയുടെ സുവർണ യുഗമല്ല. ബംഗാളിലും ഒഡീഷയിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെയാണ് ബിജെപിയുടെ സുവര്‍ണയുഗം തുടങ്ങുക. വൈകാതെ തന്നെ അതുണ്ടാവുമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് രാഹുല്‍ ചോദിക്കുന്നു. എന്നാല്‍ കഴിഞ്ഞ നാലു തലമുറകളായി കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചുചോദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

Related posts