പ്രതീക്ഷ തെറ്റി! മൂന്ന് മാസം പ്രായമുള്ള സ്വന്തം പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി വാഷിംഗ് മെഷിനില്‍ ഒളിപ്പിച്ചു, ആരതി പറഞ്ഞ കാരണം കേട്ട് പോലീസ് ഞെട്ടി

ആരതി എന്ന 22കാരിയുടെ കൊടുംക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് ഒരു നാട്. സ്വന്തം മകളെ, അതും വെറും മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ് ആരതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ആണ്‍കുട്ടിക്ക് ജന്മം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് 22കാരി ആരതി തന്റെ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്.

തലയിണ ഉപയോഗിച്ച് യുവതി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ചു. കുട്ടിയെ ആരോ തട്ടികൊണ്ടു പോയി എന്നാണ് ആരതി ആദ്യം പുറത്തറിയിച്ചത്. പിന്നീട് യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു. ആണ്‍കുഞ്ഞ് ജനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരതിക്ക് പെണ്‍കുഞ്ഞ് ജനിച്ചതാണ് ഈ ക്രൂരതയിലേക്ക് അവരെ നയിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിട്ടുണ്ട്.

Related posts