കട്ടപ്പനയില്‍ അനുമോളെ കൊന്ന് കട്ടിലിനടിയില്‍ പൊതിഞ്ഞുവച്ചത് ഭര്‍ത്താവ്; ഭാര്യവീട്ടുകാര്‍ സംശയിച്ച് പരിശോധന നടത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ച്ച!!

കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാറില്‍ 27കാരിയുടെ മൃതദേഹം വീട്ടിലെ കട്ടിലിന്റെ അടിയില്‍ പൂഴ്ത്തി വച്ച നിലയില്‍.

കട്ടപ്പന സ്വദേശി ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മയെന്ന അനുമോളിനെയ.ാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 27 വയസാണ് പ്രായം.

ഭര്‍ത്താവ് ബിജേഷിനെയും രണ്ടു ദിവസമായി കാണാനില്ല. അനു മോളെ കാണാനില്ലന്ന് കാട്ടി ഭര്‍ത്താവും കുടുംബാംഗങ്ങളും പോലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് കട്ടിലിനടിയില്‍ മൃതദേഹം കണ്ടെത്തിയത്.

ബിജേഷും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി സൂചനയുണ്ട്. അനുമോള്‍ കോണ്‍വന്റ് നഴ്‌സറി സ്‌കൂളിലെ അധ്യാപികയാണ്.

ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ബിജേഷിനായി പോലീസ് തിരച്ചില്‍ തുടങ്ങി.

കഴിഞ്ഞ 19 നാണ് വത്സമ്മയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പോലീസില്‍ പരാതി നല്‍കിയത്.

സ്റ്റേഷനില്‍ പോകുന്നതിന് മുന്‍പ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടില്‍ എത്തിയിരുന്നു.

വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയില്‍ കയറിയപ്പോള്‍ ബിജേഷ് സംശയം തോന്നാത്ത വിധത്തില്‍ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു.

തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ യുവതിയുടെ മാതാപിതാക്കള്‍ പേഴും കണ്ടത്തെ വീട്ടില്‍ വീണ്ടും എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.

സംശയത്തെ തുടര്‍ന്ന് സഹോദരനും അച്ഛനും ചേര്‍ന്ന് വീടിന്റെ പിന്‍വാതില്‍ തുറന്ന് നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മൃതദ്ദേഹം കണ്ടെത്തിയത്.

അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

കൊലപാതകമെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. കട്ടപ്പനയെ നടുക്കിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

Leave a Comment