വഴിവിളക്കുകൾ കത്തുന്നില്ല; പരാതികൾ നൽകി മടുത്ത നാട്ടുകാർ കവലയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

വാഴൂർ: ദേശീയപാത 183ൽ വാഴൂർ ഇളംപള്ളി കവലയിലും പരിസര പ്രദേശങ്ങളിലും വഴി വിളക്കുകൾ തെളിയുന്നില്ലെന്ന് ആരോപിച്ച് ഓട്ടോ തൊഴിലാളികളും പരിസരവാസികളും ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് നിരവധി തവണ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

രാത്രികാലങ്ങളിൽ ബസിലും മറ്റും ഇവിടെ എത്തുന്ന സ്ത്രീകൾ അടക്കമുള്ളവരും കാൽനടയാത്രക്കാരുമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.

പഞ്ചായത്തംഗം മുതൽ മുൻ എംഎൽഎവരെയുള്ള ജനപ്രതിനിധികളെ രാത്രി യാത്രക്കാരുടെ ദുരിതം അറിയിച്ചിരുന്നതാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഫണ്ട് അനുവദിച്ചെന്നും ഉടൻ ലൈറ്റ് സ്ഥാപിക്കുമെന്നും അറിയിച്ചെങ്കിലും തുടർന്ന് നടപടികളൊന്നും ഉണ്ടായില്ല.

ഇളംപള്ളി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും മേഖലയിലെ വഴിവിളക്കുകൾ തെളിക്കാനും അധികൃതർ നടപടിയെടുക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.

Related posts

Leave a Comment