കുഞ്ഞിനെ തട്ടിയെടുത്ത് ദുരഭിമാനത്തെ തുടർന്ന്; സഹോദരിയുടെ കല്യാണം കഴിഞ്ഞാൽ കുഞ്ഞിനെ തരാമെന്ന് പറഞ്ഞിരുന്നു; പാർട്ടി കുടുംബത്തിന്‍റെ കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞതിങ്ങനെ…

 


തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയിൽനിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന സംഭവം പാർട്ടിക്ക് പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.

ക്രിമിനൽ കുറ്റമായതിനാൽ ശിശുക്ഷേമ സമിതിയിൽ നടന്ന കാര്യങ്ങൾ പുറത്തു പറയാനാകില്ലെന്നാണ് ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാൻ അറിയച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ല. കുഞ്ഞിന്‍റെ അമ്മ അനുപമ നിയമപരമായി നീങ്ങിയാൽ പാർട്ടി പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞിന്‍റെ അച്ഛൻ അജിത് തന്നെ സമീപിച്ചിട്ടില്ല. അനുപമയുടെ അച്ഛനും പാർട്ടി ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനൽകണമെന്നു ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് കൃത്യമായി കാര്യങ്ങൾ ചെയ്യണമായിരുന്നു. കുഞ്ഞിനെ കൊടുക്കാണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. പാർട്ടിപരമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ല ഇതെന്നും ആനാവൂർ പറഞ്ഞു.

സംഭവത്തിൽ കഴിഞ്ഞദിവസം പോലീസും കേസെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 19നാണ് കുഞ്ഞിനെ തന്‍റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്.

പരാതിക്കാരിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്‍റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാന്‍ പോലീസ് തയാറായില്ലെന്ന് യുവതി ആരോപിക്കുന്നു.

ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയതെന്നാണ് അനുപമ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ കൊണ്ടുപോയി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു.

സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോള്‍ അനുപമ കുട്ടിയുടെ പിതാവായ അജിത്തിനൊപ്പം താമസം ആരംഭിച്ചിരുന്നു.

Related posts

Leave a Comment