തെരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാന്‍ സിപിഎം: പത്മകുമാര്‍ പാര്‍ട്ടിയില്‍ സുരക്ഷിതന്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ സിപിഎം നേതാവ് എ. പത്മകുമാറിനെ സംരക്ഷിച്ച് സിപിഎം. തെരഞ്ഞെടുപ്പ് കാലയളവില്‍ മുഖം രക്ഷിക്കാനുള്ള നടപടികള്‍ മാത്രമാണ് ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതുള്‍പ്പെടെ പാര്‍ട്ടിയുടെഎല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നു മാറ്റി നിര്‍ത്താനാണു തീരുമാനം. എന്നാല്‍ ജില്ലാ കമ്മിറ്റിയംഗമായി തുടരുന്നതിനു തടസമില്ല. തത്കാലം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം.

സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം മറ്റ് നടപടിയെന്നാണ് ഇപ്പോഴും സിപിഎം പറയുന്നത്. സിപിഎമ്മിന് അവമതിപ്പ് ഉണ്ടാക്കിയെന്ന പേരിലാണ് അദ്ദേഹത്തില്‍ നിന്നു വിശദീകരണം തേടിയത്. എന്നാല്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശദീകരണം നല്‍കി. ഇതു വിശദമായി പരിശോധിക്കാനാണു തീരുമാനം.

എല്‍ഡിഎഫ് ആറന്മുള നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്ന് പത്മകുമാറിനെ മാറ്റിയിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരണ കാലഘട്ടം മുതല്‍ പത്മകുമാര്‍ കമ്മിറ്റിയംഗമാണ്. ജില്ലാ സെക്രട്ടേറിയറ്റിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

കഴിഞ്ഞ കൊല്ലം സമ്മേളനത്തില്‍ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കിയതിനെ പരസ്യമായി എതിര്‍ത്ത് പുറത്തിറങ്ങിയ പത്മകുമാര്‍ പിന്നീട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടില്ല. എന്നാല്‍ ഒരു ഒഴിവ് ഇപ്പോഴും നികത്തിയിട്ടില്ല.

മുന്‍ എംഎല്‍എ കൂടിയായ അദ്ദേഹം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന കാലയളവിലെ സ്വര്‍ണപ്പാളി മോഷണവുമായി ബന്ധപ്പെട്ടാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. വിവാദങ്ങളില്‍ പത്മകുമാര്‍ കുടങ്ങിയെങ്കിലും ഒരു വിശദീകരണപോലും സിപിഎം തേടിയിരുന്നില്ല. കുറ്റപത്രം വരട്ടേയെന്ന നിലപാടിലായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കഴിഞ്ഞയാഴ്ചയാണ് തപാലില്‍ ഒരു വിശദീകരണ കത്ത് അയച്ചത്.

Related posts

Leave a Comment