ലഹരിയ്ക്കായി അശ്വതി ബാബുവിനെ തേടിയെത്തിയവരും കുടുങ്ങും! സെക്‌സും ലഹരിയും പൂത്ത വാട്‌സ് ആപ്പ് ഗ്രൂപ്പുകളും പരിശോധിക്കും; പുറത്തു വരുന്നത് അശ്വതിയുടെ ലീലാവിലാസങ്ങളുടെ പുതിയ വിവരങ്ങള്‍…

ലഹരിയ്ക്കായി നടി അശ്വതി ബാബുവിനെ തേടിയെത്തിയവരും കുടുങ്ങും. ഇവരുടെ ഫഌറ്റിലെ സ്ഥിരം സന്ദര്‍ശകരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫഌറ്റില്‍ പലതവണ ലഹരി പാര്‍ട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണിത്. ഇതോടെ നിരവധി സീരിയല്‍-സിനിമാ പ്രവര്‍ത്തകര്‍ ആശങ്കയിലായി. നടിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ഇടപാടുകാരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു.

നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മുപ്പതോളം കഞ്ചാവു ചെടികള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നട്ടു വളര്‍ത്തിയതിന് ഇയാളെ നേരത്തെ പിടികൂടിയിരുന്നു. വിദേശത്തും ലഹരിമരുന്നു കേസില്‍ നടി കുടുങ്ങിയിട്ടുണ്ട്. റിമാന്‍ഡിലുള്ള നടിയെയും ഡ്രൈവറും സഹായിയുമായ തമ്മനത്ത് താമസിക്കുന്ന നാട്ടകം സ്വദേശി ബിനോ ഏബ്രഹാമിനെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും അന്വേഷണം നീണ്ടിരുന്നു. നടിയില്‍ നിന്നു പിടിച്ച എംഡിഎംഎയുടെ വിപണനം ഇത്തരം ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചായിരുന്നു എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അത്.

മയക്കുമരുന്നിന് അടിമയായ അശ്വതി ബാബു വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയായിരുന്നു ബിസിനസ് ഉറപ്പിച്ചിരുന്നത്.ചെറു പായ്ക്കറ്റുകളിലാക്കിയായിരുന്നു നടി മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളില്‍ എത്തിയിരുന്നു എന്നാണ് വിവരം. ഇവരിലേക്ക് അന്വേഷണം നീളുന്നതോടെ അത് സിനിമാ രംഗത്തെ പ്രമുഖരിലേക്ക് എത്തുമെന്നാണ് സൂചന. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശത്തിലൂടെയാണ് കച്ചവടം ഉറപ്പിച്ചിരുന്നത്. ഇടപാടുകള്‍ നടന്നെന്ന് സംശയിക്കുന്ന ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ പരിശോധനകള്‍ നടക്കും. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്കൊപ്പം ബിസിനസ് പ്രമുഖരും ഇടപാടുകളില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് സൂചന.

നടിക്ക് സെക്‌സ് റാക്കറ്റ് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഈ വഴിക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അന്തസ്സംസ്ഥാന സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കാക്കനാട് പാലച്ചുവടിലെ ഫ്‌ളാറ്റില്‍ നിന്നാണ് തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതിയെയും സഹായി എറണാകുളം തമ്മനം സ്വദേശി ബിനോയിയെയും എം.ഡി.എം.എ.യുമായി കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. അശ്വതിയുടെയും അറസ്റ്റ് സമയത്ത് കൂടെയുണ്ടായിരുന്ന മുംബൈ സ്വദേശിയുടെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ പരിശോധിച്ചാണ് തുടരന്വേഷണം നടത്തുക.

ലഹരിമരുന്ന് വിതരണത്തിനൊപ്പം സെക്‌സ് റാക്കറ്റിലും നടി പങ്കാളിയാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ലഹരിമരുന്നിന് പണം കണ്ടെത്തുന്നതിനായാണ് ഇവര്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടതെന്നും പോലീസ് പറയുന്നു. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ലഹരിമരുന്ന് പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് നാളുകളായ നീരീക്ഷണത്തിനൊടുവിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.പിടിയിലാകുന്ന സമയം അനാശാസ്യ ഇടപാടിനെത്തിയ മുംബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍നിന്നാണ് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇടപാടുകാര്‍ക്കായിട്ടാണ് ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നത്. ആഡംബര കാറുകളിലായിരുന്നു ലഹരിമരുന്നുകള്‍ കൊണ്ടുവന്നിരുന്നത്.

അശ്വതിയുമായി സിനിമാ രംഗത്തെ ചില ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവര്‍ ആരെന്ന് പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതുകൊണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറല്ല. അതേസമയം അശ്വതി പിടിയിലായതോടെ എങ്ങനെയും പേര് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളുമായി ഇവര്‍ രംഗത്തുണ്ട്. പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു നടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ലഹരിക്ക് അത്ര അടിമപ്പെട്ട അവസ്ഥയിലാണ് അവരെന്നു പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വില്‍പനയെക്കാള്‍ ഉപയോഗിക്കുന്നതിനാണ് ഇവര്‍ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

Related posts