ആലുവപ്പുഴയിൽ പുതപ്പിനുള്ളിൽ പൊതിഞ്ഞ് കരിങ്കല്ലു കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്നു സൂചന

ആലുവ: പെരിയാറിന്‍റെ കൈവഴിയിൽ ആലുവ യു.സി. കോളജിനു സമീപം വിദ്യാഭവൻ സെമിനാരിയോടു ചേർന്നുള്ള കുളിക്കടവിൽ ഇന്നലെ വൈകിട്ട് കണ്ടെത്തിയ മൃതദേഹം യുവതിയുടേതെന്നു പോലീസ് സ്ഥിരീകരിച്ചു. പുതപ്പിനുള്ളിൽ പൊതിഞ്ഞ് കരിങ്കല്ലു കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആലുവ ഈസ്റ്റ് പോലീസ് ഇന്നു കരയ്ക്കെടുത്തു ഇൻക്വസ്റ്റ് തയാറാക്കി.

കുളിക്കടവിൽ ഒഴുകിയെത്തിയ മൃതദേഹം മരക്കുറ്റിയിൽ തടഞ്ഞുനിൽക്കുകയായിരുന്നു. കണ്ടെത്തിയത് രാത്രിയിലായതിനാൽ ഇന്നു രാവിലെയാണ് പോലീസ് മൃതദേഹം പരിശോധിച്ചത്. കൊലപാതകമാണെന്ന നിഗമനത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഇന്നലെ രാത്രി തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു.

ഇന്നു രാവിലെ ആലുവ ഡിവൈഎസ്പി എൻ.ആർ. ജയരാജ്, സിഐ വിശാൽ കെ. ജോണ്‍സൺ, എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇൻക്വസ്റ്റ് നടത്തിയത്. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.

റൂറൽ എസ്പി രാഹുൽ ആർ. നായർ ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. ഇന്നലെ വൈകീട്ട് സെമിനാരിയിലെ വൈദിക വിദ്യാർഥികളാണ് മൃതദേഹം കണ്ടത്. നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. അടുത്ത ദിവസങ്ങളിലായി കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.

Related posts