രണ്ടാം ലോകയുദ്ധത്തെ അനുസ്മരിച്ച് വീണ്ടും അച്യുതണ്ട് സഖ്യം; ജപ്പാനൊപ്പം ഇത്തവണ ഇന്ത്യയും യുഎസും; ലക്ഷ്യം ചൈനയ്‌ക്കെതിരേയുള്ള പ്രതിരോധം

ന്യൂയോര്‍ക്ക്: രണ്ടാം ലോകയുദ്ധ കാലത്തെ അനുസ്മരിപ്പിച്ച് അച്യുതണ്ട് സഖ്യമാകാന്‍ ജപ്പാനും ഇന്ത്യയും യുഎസും. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇന്ത്യ-യുഎസ്-ജപ്പാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം. സിക്കിമിലെ ദോക് ലാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണു ലക്ഷ്യം. ചര്‍ച്ചയുടെ വിഷയങ്ങള്‍ ചൈനയെ ഉദ്ദേശിച്ചുള്ളവയാണെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദ്വീപുകള്‍ ആയുധം കൊണ്ടു നിറയ്ക്കുന്ന ചൈനീസ് നടപടിയിലാണു ജപ്പാന്റെ ഉത്കണ്ഠ.

‘മനുഷ്യപക്ഷത്തു നിന്നുകൊണ്ട് സമാധാനം കാക്കുക എന്ന വിഷയത്തിലായിരിക്കും പൊതുസഭ സമ്മേളിക്കുക.വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒരാഴ്ചയ്ക്കിടെ ഇരുപതോളം ചര്‍ച്ചകളില്‍ പങ്കെടുക്കും എന്നാണു സൂചന.യുഎന്‍ പരിഷ്കരണമെന്ന അമേരിക്കയുടെ ലക്ഷ്യത്തെ ഇന്ത്യ പിന്തുണയ്ക്കും. ട്രംപിന്റെ നേതൃത്വത്തില്‍ ഇതേ വിഷയത്തില്‍ നടക്കുന്ന ഉന്നതല ചര്‍ച്ചയില്‍ സുഷമ പങ്കെടുക്കും എന്നും വിവരമുണ്ട്. യുഎന്‍ പൊതുസഭയെ 23നു സുഷമ അഭിസംബോധന ചെയ്യും. ഇറാനെതിരെയും ഉത്തര കൊറിയക്കെതിരെയും യുഎന്നില്‍ രൂക്ഷമായ വിമര്‍ശനമുണ്ടാകാനും സാധ്യതയുണ്ട്.

Related posts