നവജാത ശിശുവിന് നരേന്ദ്രമോദി എന്ന് പേരിട്ട കുടുംബം ഒരാഴ്ച തികയുന്നതിന് മുമ്പ് പേരു മാറ്റി! കാരണമിത്

യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം ജനിച്ച കുഞ്ഞിന് നരേന്ദ്രമോദി എന്ന് പേരിട്ടത് രാജ്യത്ത് തന്നെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പേരിട്ട് ഒരാഴ്ച്ച തികയും മിന്‍പ് തന്നെ മാതാപിതാക്കളുടെ തീരുമാനത്തില്‍ മാറ്റം വന്നിരിക്കുകയാണ്.

സംഭവം മറ്റൊന്നും കൊണ്ടല്ല, നരേന്ദ്ര മോദി എന്ന് പേരിട്ടതിന് ശേഷം കുഞ്ഞിനെ കാണാനോ, ചടങ്ങുകള്‍ക്കോ കുടുംബാംഗങ്ങള്‍ ആരും പങ്കെടുക്കാത്തതും സമുദായംഗങ്ങളായവരും ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തതാണ് വിഷയമായത്. തുടര്‍ന്നാണ് കുഞ്ഞിന് പുതിയ പേരിടാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചത്. അല്‍താഫ് ആലം മോദി എന്നാണ് കുട്ടിയുടെ പുതിയ പേര്.

അതേസമയം കുഞ്ഞിന്റെ ജനന തീയ്യതി സംബന്ധിച്ച് മറ്റൊരു വിവാദം കൂടി ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23 നാണ് കുഞ്ഞ് ജനിച്ചതെന്നാണ് കുടുംബം അവകാശപ്പെടുന്നത്. എന്നാല്‍ കുഞ്ഞ് ജനിച്ചത് മെയ് 12 നാണെന്ന് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Related posts