ജോലി- ഓട്ടോറിക്ഷ ഡ്രൈവര്‍, താമസം 1.6 കോടി രൂപയുടെ വില്ലയില്‍!! അന്വേഷിച്ചു ചെന്ന പോലീസുകാര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍, ഒരു ഓട്ടോക്കാരന്‍ വാര്‍ത്തയിലാകുന്നതിങ്ങനെ

രാവിലെ മുതല്‍ വൈകിട്ട് വരെ കഠിനമായ ജോലിയാണ് ഒരു ഓട്ടോ ഡ്രൈവറുടെ ജീവിതം എന്നത്. എന്നാല്‍, ഇത്രയും നേരം ജോലി ചെയ്താലും തുച്ഛമായ തുകമാത്രമാണ് വരുമാനമായി ലഭിക്കുന്നത് എന്നതാണ് ഇവരുടെ പരാതി. അതേസമയം, ഇക്കൂട്ടത്തില്‍ വ്യത്യസ്ഥനാണ് ബെംഗളൂരുവിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓടുന്ന സുബ്രമണിയുടെ ജീവിതം.

1.6 കോടിയുടെ ആഡംബര വില്ലയിലാണ് സുബ്രമണിയുടെ ജീവിതം. അതും സമ്പന്നര്‍ മാത്രം താമസിക്കുന്ന വൈറ്റ്ഫീല്‍ഡിലെ ഒരു വില്ലയില്‍. പെട്ടന്ന് സമ്പന്നന്‍ ആയതോടെ ആദായനികുതി വകുപ്പിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് സുബ്രമണി. ഇതോടെ ആദായ നികുതി വകുപ്പ് ഇയാളുടെ വില്ല പരിശോധിക്കുകയും ചെയ്തു. കണക്കുപ്രകാരം 7.9 കോടിയുടെ ആഭരണങ്ങളും കണ്ടുകിട്ടി ഇതിന്പുറമെ കോടികള്‍ വിലമതിക്കുന്ന രേഖകളും ആദായ നികുതി കണ്ടെത്തിയിരുന്നു.

എന്നാല്‍, 72കാരിയായ ഒരു വിദേശ വനിത ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എത്തിയ വനിത നല്‍കിയതാണ് ഈ പണം എന്നാണ് സുബ്രമണി അവകാശപ്പെടുന്നത്. ബെംഗളൂരുവില്‍ എത്തിയ ഇവര്‍ സഞ്ചരിച്ചിരുന്നത് സുബ്രമണിയുടെ ഓട്ടോയിലാണ്. ഇയാളുടെ സാമ്പത്തീക ബുദ്ധിമുട്ടുകളും പരാധീനതകളും കണക്കിലെടുത്ത് ഇവര്‍ താമസിച്ച വില്ല സുബ്രമണിക്ക് വാങ്ങി നല്‍കുകയായിരുന്നു എന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയത്. വില്ല നിര്‍മ്മിച്ച റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്.

2013ല്‍ ബെംഗളൂരുവില്‍ എത്തിയ വിദേശവനിത വില്ല വാടകയ്ക്ക് എടുത്തത്. പിന്നീട് 2015ല്‍ വില്ല സുബ്രമണി വാങ്ങുകയും ചെയ്തു. 1.6 കോടി രൂപയുടെ ചെക്കാണ് നല്‍കിയത്. എന്നാല്‍ പെട്ടന്ന് പണക്കാരനായതില്‍ അയല്‍വാസികള്‍ക്ക് സംശയം തോന്നിയതോടെയാണ് ആദായനികുതി പരിശോധന നടത്തിയത്. എന്തായാലും ഇത്രയും വലിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സ്ത്രീയേക്കുറിച്ചുള്ള വിവരങ്ങള്‍ കൗതുകമുണര്‍ത്തുന്നതാണ്.

Related posts