സ്വർണക്കടത്തിന്‍റെ ചുരുൾ അഴിയുമോ? യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം വഴിത്തിരിവിലേക്ക്…

മാന്നാർ : യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം വഴിത്തിരിവിലേക്ക് . യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചു വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് കേസും അനുബന്ധങ്ങളും കസ്റ്റംസും എൻഫോഴ്സ്മെന്‍റും അന്വേഷിക്കും.

തട്ടിക്കൊണ്ടു പോയ പ്രതികളെ തിരിച്ചറിഞ്ഞങ്കിലും ഇനിയും ആരെയും പിടികൂടാൻ കഴിഞ്ഞില്ല.

അന്വേഷണ ഉദ്യോഗസ്ഥർ രണ്ടു സംഘങ്ങളായി തിരിഞ്ഞ് മലപ്പുറം കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ്.

സ്വർണം കൊടുത്തു വിട്ടുവെന്ന് പറയുന്നയാളുടെ മലപ്പുnത്തെ വീട്ടിലും പ്രതികൾ എന്ന് സംശയിക്കുന്ന മറ്റുള്ളവരുടെ വീടുകളിലും റെയ്‌ഡ് നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണു സൂചന.

തട്ടിക്കൊണ്ടുപോകലിനു വിധേയയായ ബിന്ദുവിനെ പോലീസ്‌ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. നാളെ ആശുപത്രി വിടുന്ന ബിന്ദുവിന് കസ്റ്റംസും ചോദ്യം ചെയ്യാനായി നോട്ടീസ്‌ നൽകി വിളിപ്പിക്കും.

യുവതിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ചതെന്നു കരുതുന്ന വാഹനം പോലീസ്‌ മനസിലാക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

തട്ടിക്കൊണ്ടുപോകാൻ പ്രാദേശിക സഹായം ചെയ്തു നൽകിയ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്.

മറ്റ് അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തുവെങ്കിലും ചോദ്യം ചെയ്യൽ തുടരുകയാണ്.മലപ്പുറം കേന്ദ്രീകരിച്ചുള്ളവരെ കസ്റ്റഡിയിൽ എടുത്താൽ മാത്രമേ സ്വർണ കള്ളക്കടത്തിന്‍റെ ചുരുൾ അഴിയുകയുള്ളു.

Related posts

Leave a Comment