ബ്ലീഡിംഗ് ഐ ഫീവര്‍ എബോളയെ വെല്ലുന്ന കൊടുംഭീകരന്‍; മാരകരോഗം ആഫ്രിക്കയുടെ അന്തകനാകുമോയെന്ന ഭീതിയില്‍ ലോകം; ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ മുന്നറിയിപ്പ്

ആഫ്രിക്ക: എബോള,പ്ലേഗ് തുടങ്ങിയ രോഗങ്ങളേക്കാള്‍ മാരകമായ ബ്ലീഡിംഗ് ഐ ഫീവര്‍ ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ സുഡാനില്‍ മൂന്നു പേര്‍ ഈ രോഗം ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഈ രോഗം ബാധിച്ചാല്‍ കണ്ണില്‍ നിന്നു രക്തം വരുന്നതിനാലാണ് ബ്ലീഡിങ് ഐ ഫിവര്‍ എന്നു പറയുന്നത്. കഴിഞ്ഞ ദിവസം ഉഗാണ്ടയില്‍ ഒരു ഒന്‍പതുവയസ്സുകാരി കൂടി ഈ അജ്ഞാതരോഗം പിടിപ്പെട്ട് മരണപെട്ടതോടെയാണ് ഈ രോഗം ലോകശ്രദ്ധയാര്‍ജിച്ചത്.

പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം ഇതിനോടകം നിരവധിപേരിലേക്ക് രോഗം പടര്‍ന്നു കഴിഞ്ഞു. 2014-16 കാലയളവില്‍ ആഫ്രിക്കയെ പിടിച്ചുകുലുക്കിയ എബോളയേക്കാള്‍ ഭീകരമാകാം ഈ രോഗമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒരു ഗര്‍ഭിണിയുള്‍പ്പടെ മൂന്നു പേരാണ് ഡിസംബറില്‍ ഈ രോഗബാധ നിമിത്തം ദക്ഷിണ സുഡാനില്‍ മരണമടഞ്ഞത്. നിലവില്‍ അറുപതുപേര്‍ നിരീക്ഷണത്തിലാണ്.

സുഡാന്‍ ഹെല്‍ത്ത് കെയര്‍ മിഷന്റെ കീഴിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. സുഡാന്റെ അയല്‍രാജ്യമായ ഉഗാണ്ടയില്‍ കഴിഞ്ഞ ദിവസം ഇതേ രോഗത്തെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി മരിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവകരമായിരിക്കുകയാണ്. ചെളിയില്‍ നിന്നും രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയുമാണ് രോഗം പകരുന്നത്. കടുത്ത തലവേദന, ഛര്‍ദ്ദി, ശരീര വേദന, വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍. രോഗകാര്യത്തില്‍ ജാഗ്രത പുലര്‍ത്താനാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം.

 

 

 

Related posts