പാലായിൽ കലുങ്കിനു താഴെ എട്ടടിയോളം താഴ്ചയിൽ മൃതദേഹം; വാഹനത്തിൽ എത്തിച്ചു തള്ളിയതാണോയെന്നു സംശയം; പോലീസ് നിരീക്ഷണം ഇങ്ങനെ…

പാലാ: കലുങ്കിനു താഴെ വൃദ്ധരുടെ മൃതദേഹം കണ്ടെത്തി. പാലാ തൊടുപുഴ റൂട്ടിൽ കാർമൽ ജംഗ്ഷനു സമീപമുള്ള കലുങ്കിനു താഴെയാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്.

ഏതാണ്ട് 80 വയസ് തോന്നിക്കുന്ന വൃദ്ധയുടെ മൃതദേഹമാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കലുങ്കിനു താഴെ കാടും പടർപ്പും പിടിച്ചു കിടക്കുന്ന സ്ഥലത്ത് എട്ടടിയോളം താഴ്ചയിലാണ് മൃതദേഹം കിടക്കുന്നത്. ഇന്നു രാവിലെ ഇതുവഴി പോയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

എട്ടടിയോളം താഴ്ചയിൽ മൃതദേഹം കിടക്കുന്നതാണ് സംശയത്തിനിടയാക്കുന്നത്. വാഹനത്തിൽ എത്തിച്ചു മൃതദേഹം തള്ളിയതാണോയെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മൃതദേഹത്തിന്‍റെ പഴക്കവും മറ്റു കാര്യങ്ങളും പരിശോധനകൾക്കുശേഷമേ കണ്ടെത്താൻ സാധിക്കു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹത്തിൽ പരിശോധന നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു മാറ്റും.

Related posts

Leave a Comment