ആരും നിയന്ത്രിക്കാനില്ല! വഴിയില്‍ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തി; അഞ്ഞൂറിലധികം എരുമകള്‍ ബാഹുബലി സ്‌റ്റൈലില്‍ ദേശീയപാതയില്‍ അഴിഞ്ഞാടി; ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും കിട്ടി എട്ടിന്റെപണി

Buffaloes_road

സൂപ്പർ ഹിറ്റ് ചിത്രം ബാഹുബലി 2ലെ ഒരു ദൃശ്യത്തെ അനുസ്മരിപ്പിക്കുന്ന കാഴ്ച കഴിഞ്ഞ ദിവസം ജബൽപുരിൽ അരങ്ങേറി. ആരും നിയന്ത്രിക്കാനില്ലാത്ത അഞ്ഞൂറിലധികം എരുമകൾ ഇവിടുത്തെ ദേശീയപാതയിലൂടെ വിറളിപിടിച്ച് കുതിച്ചുപാഞ്ഞു. എരുമകളുടെ തേരോട്ടത്തിൽ പന്ത്രണ്ടിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവ കാരണം മണിക്കൂറുകളോളം ദേശീയപാതയിലെ ഗതാഗതം മുടങ്ങി.

എരുമകളെ വളർത്തിയിരുന്നവർതന്നെയാണ് ഇവയെ ഇങ്ങനെ അഴിച്ചു വിരട്ടിവിട്ടത്. ജബൽപുരിനടത്തുള്ള പരിയത്ത് നദിയുടെ തീരത്ത് അനധികൃതമായി ഡെയറി ഫാമുകൾ നടത്തിയിരുന്നവരുടെ എരുമകളായിരുന്നു ഇവ. നദീതീരത്ത് സ്ഥലം കൈയേറി അനധികൃതമായി ഫാം നടത്തിയിരുന്നവരോട് അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, ഇതിനു തയാറാകാത്ത അവരെ ഒഴിപ്പിക്കാൻ പോലീസ് എത്തി. ഇതിൽ പ്രതിഷേധിച്ച് കർഷകർ അവരുടെ എരുമകളെ കെട്ടഴിച്ചുവിട്ടു. പോരാത്തതിന് അവയുടെയും പോലീസിന്‍റെയും നേർക്ക് കല്ലുപെറുക്കി എറിഞ്ഞു. ഇതോടെ വിരണ്ട എരുമകൾ കൂട്ടമായി റോഡിലേക്കിറങ്ങി ഓടുകയായിരുന്നു.

വഴിയിൽ കണ്ടവരെയെല്ലാം എരുമകൾ കുത്തിവീഴ്ത്തി. ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റു. ഒടുവിൽ എരുമകളെയും അവയുടെ ഉടമസ്ഥരെയും നിയന്ത്രിക്കാൻ പോലീസിന് ആറു തവണ കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു. എരുമകളുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. സംഭവത്തിൽ അനധികൃതമായി എരുമകളെ വളർത്തിയവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

Related posts