നിയന്ത്രണം വിട്ട കാറിടിച്ച് ബസ് കണ്ടക്ടർക്ക് ദാരുണാന്ത്യം;കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്


മട്ടന്നൂർ: മട്ടന്നൂർ-ഇരിട്ടി റോഡിൽ ഉളിയിൽ ടൗണിൽ നിയന്ത്രണംവിട്ട കാറിടിച്ച് കർണാടക ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കർണാടക സ്വദേശി പി. പ്രകാശാണ് മരിച്ചത്. ഇന്നു പുലർച്ചെ നാലരയോടെ ഉളിയിൽ കുന്നിറക്കത്തിലായിരുന്നു അപകടം.

ബംഗളൂരിൽനിന്നും തലശേരി വഴി കണ്ണൂരിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസി ബസ് യാത്രക്കാർക്ക് ചായ കുടിക്കുന്നതിനായി ഉളിയിലെ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു.

ബസിൽ നിന്നും കണ്ടക്ടർ പുറത്തിറങ്ങിയ ഉടൻ ഇരിട്ടി ഭാഗത്തുനിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് ബസിന്‍റെ പിന്നിൽ ഇടിച്ചശേഷം ബസിനും വൈദ്യുത തൂണിലും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബസിന്‍റെ പുറത്തുനിന്ന കണ്ടക്ടർ കാറിനും ബസിനും ഇടയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടറെ ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ കാർ ഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. വിവരമറിഞ്ഞ് മട്ടന്നൂരിൽ നിന്നെത്തിയ പോലീസ് ബസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി.

Related posts

Leave a Comment