നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു; കൊച്ചുകുട്ടിയടക്കം നാലു പേരുടെ നില ഗുരുതരം

കോലഞ്ചേരി: നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. കുട്ടിയടക്കം നാല് പേരുടെ നില ഗുരുതരം. മലപ്പുറം സ്വദേശി ജിനേഷ് (38) ആണ് മരിച്ചത്. എംസി റോഡിൽ മണ്ണൂരിൽ ഇന്നു പുലർച്ചെ എഴേകാലോടെയാണ് അപകടമുണ്ടായത്.

ലോറിയുടെ മുൻഭാഗത്താണ് കാർ ഇടിച്ചുകയറിയത്. കൊച്ചുകുട്ടിയടക്കം മലപ്പുറം സ്വദേശികളായ അഞ്ച് പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ പരിക്കേറ്റ ജിനേഷിനെയും കോമളം എന്ന സ്ത്രീയെയും ഒരു കൊച്ചു കുട്ടിയേയും സാൻജോ ആശുപത്രിയിലാണ് എത്തിച്ചത്. ആശുപത്രിയിൽ എത്തുന്പോഴേക്കും ജിനേഷ് മരിച്ചിരുന്നു.

പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെയും കോമളത്തെയും മറ്റൊരാളെയും ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മലപ്പുറം വെണ്ണിയൂർ കല്ലക്കോട്ടിൽ അഞ്ജു അരവിന്ദി(28)നെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരിയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ മരിച്ച യുവാവിന്‍റെ മൃതദേഹം പെരുന്പാവൂർ സാഞ്ചോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

Related posts

Leave a Comment