ന്യൂഡൽഹി: അമേരിക്കൻ വാഹന നിർമാതാക്കളായ ജനറൻ മോട്ടോഴ്സ് ഇന്ത്യയിലെ വില്പന നിർത്തുന്നു. ആഗോളതലത്തിൽ തന്നെ ഇന്ത്യൻ വാഹന വിപണിയുടെ വളർച്ച ചർച്ചയാകുന്ന സാഹചര്യത്തിലാണ് രാജ്യത്ത് രണ്ടു പതിറ്റാണ്ടിലേറെ വില്പന പാരന്പര്യമുള്ള ജനറൽ മോട്ടോഴ്സ് പിന്മാറുന്നത്. എന്നാൽ, ഉത്പാദനം തുടരാനാണ് കന്പനിയുടെ തീരുമാനം. ഇന്ത്യയിലെ വില്പന ഇടിവാണ് കന്പനിയുടെ തീരുമാനത്തിനു പിന്നിൽ. പിന്നിട്ട സാന്പത്തിക വർഷത്തിൽ മറ്റ് കന്പനികൾ ലക്ഷങ്ങളുടെ കണക്ക് നിരത്തിയപ്പോൾ 25,823 കാറുകൾ മാത്രമാണ് ഷെവർലെയ്ക്കു പുറത്തിറക്കാൻ സാധിച്ചത്. ആഭ്യന്തര വില്പനയിലുണ്ടായ തിരിച്ചടിയിൽനിന്നു അല്പം ആശ്വാസമായത് കയറ്റുമതി മാത്രമാണ്. 2015-16 സാന്പത്തിക വർഷത്തിൽ 37,052 കാറുകൾ കയറ്റുമതി ചെയ്ത സ്ഥാനത്ത് കഴിഞ്ഞ സാന്പത്തികവർഷം അത് 70,969 എണ്ണമായി ഉയർന്നിരുന്നു. കയറ്റുമതിയിലുണ്ടായ ഉയർച്ചയാണ് ഉത്പാദനം തുടരാൻ കന്പനിയെ പ്രേരിപ്പിക്കുന്നത്. കാറുകൾ തദ്ദേശിയമായി നിർമിച്ച് മെക്സികോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് കന്പനി ലക്ഷ്യം വയ്ക്കുന്നത്. വർഷം…
Read MoreCategory: Business
അംബാനിയുടെ ആസ്തി 45000 കോടി രൂപ വർധിച്ചു
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമയും കോടീശ്വരനുമായ മുകേഷ് അംബാനിയുടെ ആസ്തിയിൽ വൻ കുതിപ്പ്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ ആസ്തിയിൽ 45000 കോടി രൂപയുടെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. റിലയൻസ് ജിയോയുടെ വരവാണ് അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് കുതിപ്പേകിയത്. കഴിഞ്ഞ സാന്പത്തിക വർഷം അവസാനത്തോടെ 10.9 കോടി വരിക്കാരെയാണ് ജിയോ നേടിയത്. ഇതിനു പുറമേ റിലയൻസ് ഇൻഡസ്ട്രിയുടെ ഒാഹരി മൂല്യം ഉയർന്നതും മറ്റ് വ്യവസായികളുടെ മേൽ അദ്ദേഹത്തിന് മേൽകോയ്മ നല്‍കിയിട്ടുണ്ട്. ഇതോടെ ഫോബ്സ് പുറത്തുവിട്ട ലോകത്തേ പ്രധാന വ്യവസായികളുടെ രണ്ടാമത്തെ പട്ടികയിൽ മുകേഷ് അംബാനിയും ഇടംനേടി. നിലവിലെ സാഹചര്യങ്ങളിൽനിന്ന് മാറി വ്യാവസായിക മേഖലയിൽ വൈവിധ്യമുണ്ടാക്കിയ 25 പേരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേരും കുറിക്കപ്പെട്ടത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ അംഗീകാരം നേടുന്നത്. മുകേഷ് അംബാനിക്ക് 2990 കോടി ഡോളറിന്റെ ആസ്തിയുള്ളതായാണ് കഴിഞ്ഞ ദിവസം കണക്കാക്കിയത്. ഡിസംബറിലെ കണക്കനുസരിച്ച് 710 കോടി…
Read Moreലുലു ഗ്രൂപ്പ് ഇനി ശ്രീലങ്കയിലും
കൊളംബൊ: ലുലു ഗ്രുപ്പ് ശ്രീലങ്കയിലും പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പിന്റെ ഭക്ഷ്യ-സംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം “യാസ് ലങ്ക പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ കൊളംബൊയ്ക്കടുത്ത് കഡുനായകെ എക്സ്പോര്ട് പ്രോസസിംഗ് സോണിലാണ് ആരംഭിച്ചിട്ടുള്ളത്. ശ്രീലങ്കന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫുമായ സഖാല ഗജേന്ദ്ര രത്നായകയാണ് ഉദ്ഘാടനം ചെയ്തത്. വ്യവസായ-കൃഷി വകുപ്പ് മന്ത്രിമാര്‍, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി, ശ്രീലങ്കന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ചെയര്മാന്, ഡയറക്ടര്‍മാരായ എം.എ.സലീം, എ.വി. ആനന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എന്നിവരുമായി യൂസഫലി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുവദിച്ച 10 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സംസ്കരണശാല അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ സംസ് കരണ രംഗത്തു ശ്രീലങ്കയി ലെ ഏറ്റവും വലിയ കേന്ദ്രമാണിത്. ശ്രീലങ്കയില്‍ നിന്ന് ഉന്നത നിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍…
Read Moreകാത്തലിക് സിറിയൻ ബാങ്കിന്റെ ഓഹരികൾ ചൗള വിറ്റു
പ്രത്യേക ലേഖകൻ തൃശൂർ: കാത്തലിക് സിറിയൻ ബാങ്കിൽനിന്ന് വിവാദ വിദേശ ഇന്ത്യൻ വ്യവസായി സുരാചൻ ചൗള പിന്മാറുന്നു. ചൗളയുടെ പക്കൽ ശേഷിക്കുന്ന അഞ്ചു ശതമാനം ഓഹരിയും വിൽക്കാൻ ധാരണയായി. മുംബൈയിലെ നിക്ഷേപകരായ ഇനാം സെക്യൂരിറ്റീസാണ് ഓഹരികൾ വാങ്ങുന്നത്. ഇനാം സെക്യൂരിറ്റീസിന്റെ മേധാവിയും പ്രമുഖ നിക്ഷേപ വിദഗ്ധനുമായ വല്ലഭ് ബൻസാലിയുമായി ചൗള ഗ്രൂപ്പ് ഇതു സംബന്ധിച്ച കരാറായി. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ 160 രൂപയ്ക്കാണു വിൽക്കുന്നത്. കരാർ നടപ്പാക്കുന്നതോടെ ബാങ്കിന്റെ നാമമാത്രമായ ഓഹരികൾ മാത്രമേ ഇനി ചൗളയുടെ കൈയിൽ ശേഷിക്കൂ. 1993- 94 വർഷങ്ങളിൽ ബാങ്കിന്റെ 40 ശതമാനം ഓഹരികൾ ചൗളയുടെ നിയന്ത്രണത്തിലായിരുന്നു. ബാങ്കിന്റെ നിയന്ത്രണം ചൗളയുടെ കൈയിലായി. വിദേശ ഇന്ത്യൻ വ്യവസായി ബാങ്കിനെ കൈക്കലാക്കുന്നുവെന്നാ രോപിച്ച് ബാങ്കിന്റെ ആസ്ഥാനമായ തൃശൂരിൽ പ്രക്ഷോഭങ്ങൾവരെ നടന്നു. പത്തു വർഷം മുമ്പ് ചൗളയുടെ ഓഹരി 24.5 ശതമാനമായി കുറച്ചു. ബാങ്കിന്റെ…
Read Moreമാരുതിയുടെ പുതിയ ഡിസയർ നിരത്തിൽ
ന്യൂഡൽഹി: മാരുതിയുടെ ടോപ് സെല്ലിംഗ് സെഡാനായ ഡിസയറിന്റെ ഏറ്റവും പുതിയ മോഡൽ നിരത്തിലെത്തി. ഹ്യൂണ്ടായി എക്സെന്റ്, ഹോണ്ട അമേയ്സ്, ഫോർഡ് ആസ്പയർ, ഫോക്സ്വാഗൺ അമിയോ തുടങ്ങിയ കാറുകളോടു മത്സരിക്കാനാണ് പുതിയ ഡിസയർ എത്തിയിരിക്കുന്നത്. ഉപയോക്താക്കളിൽ കൗതുകമുണർത്തുന്ന രൂപകല്പനയാണ് പുതിയ ഡിസയറിനുള്ളത്. ഡിസയറിനു ലഭിച്ച അംഗീകാരമാണ് പുതിയ മോഡലിന്റെ പിറവിക്കു കാരണം. വാഹനപ്രേമികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഡിസൈൻ വരുത്താൻ സാധിച്ചതായും ഇതുവരെ 33,000 ബുക്കിംഗുകൾ ലഭിച്ചതായും എംഎസ്ഐ മാനേജിംഗ് ഡയറക്ടർ കെനിചി അയുകവ പറഞ്ഞു. പുതിയ ഡിസയറിന്റെ രൂപകല്പനയ്ക്കായി മാരുതി ഇന്ത്യയും അനുബന്ധ കന്പനികളും 1000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 99 ശതമാനവും പ്രാദേശികമായാണ് ഡിസയറിന്റെ നിർമാണം. പഴയ ഡിസയറിനേക്കാൾ ബൂട്ട് സ്പേസും ലെഗ് സ്പേസും ഉയർത്തിയാണ് പുതിയ ഡിസയർ എത്തിയിട്ടുള്ളത്. 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.3 ലിറ്റർ ഡീസൽ എൻജിനിലുമാണ് ഡിസയറിന്റെ വരവ്. ഒാട്ടോമാറ്റിക്,…
Read Moreസൗത്ത് ഇന്ത്യൻ ബാങ്കിന്റെ വാർഷിക അറ്റാദായത്തിൽ വർധന
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വാർഷിക അറ്റാദായം 17.78 ശതമാനം വർധിച്ചതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം 333.27 കോടി രൂപയായിരുന്ന അറ്റാദായം 392.50 കോടി രൂപയായാണ് വർധിച്ചത്. മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ അറ്റാദായം, തൊട്ടു മുൻ വർഷത്തെ അതേ കാലയളവിലെ 72.97 കോടി രൂപയിൽ നിന്ന് 3.52 ശതമാനം വളർച്ചയുമായി 75.54 കോടിലെത്തി. 40 ശതമാനം ലാഭവിഹിതം ഓഹരി ഉടമകൾക്ക് നല്‍കും. ബാങ്കിലെ എൻആർഐ നിക്ഷേപങ്ങളിൽ 17.60 ശതമാനം വർധന ഉണ്ടായപ്പോൾ വാർഷിക പ്രവർത്തന ലാഭം 38.14 ശതമാനം വർധിച്ചു. വരവുചെലവ് അനുപാതം 56:70ൽനിന്ന് 49:20 ആയി കുറഞ്ഞു. അറ്റപലിശ വരുമാനത്തിൽ 10.98 ശതമാനവും ബാങ്കിംഗ് ഇതര വരുമാനങ്ങളിൽ 38.29 ശതമാനവും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തിയിലും അറ്റ നിഷ്ക്രിയ ആസ്തിയിലും കുറവുണ്ടായി. 3.77ൽനിന്ന്…
Read Moreറഷ്യ – സൗദി ധാരണ; ക്രൂഡ് വില കുതിച്ചു
ലണ്ടൻ: പെട്രോളിയം ഉത്പാദനം കുറയ്ക്കാനുള്ള കരാർ അടുത്ത വർഷം മാർച്ച് വരെ നീട്ടാൻ സൗദി അറേബ്യയും റഷ്യയും തീരുമാനിച്ചു. ഈ അപ്രതീക്ഷിത പ്രഖ്യാപനം ക്രൂഡ് ഓയിൽ വില രണ്ടര ശതമാനം വർധിപ്പിച്ചു. പ്രതിദിനം 18 ലക്ഷം വീപ്പ എണ്ണ ഉൽപാദനമാണു കുറയ്ക്കുന്നത്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലാണ് ഇരു രാജ്യങ്ങളുടെയും ഊർജമന്ത്രിമാർ ഇതു പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളാണ് ഇവ. രണ്ടു രാജ്യവും ചേർന്നാൽ എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നാകും. പ്രതിദിനം രണ്ടു കോടി വീപ്പ ക്രൂഡ് രണ്ടു രാജ്യങ്ങളും കൂടി ഉത്പാദിപ്പിക്കുന്നു. മൂന്നാമത്തെ വലിയ ഉത്പാദകരായ അമേരിക്ക ഇപ്പോൾ ദിവസം 93 ലക്ഷം വീപ്പ ക്രൂഡ് ഉത്പാദിപ്പിക്കുന്നു. അമേരിക്ക ഉത്പാദനം കുറയ്ക്കാനുള്ള കരാറിൽ പങ്കാളികളായിട്ടില്ല. എന്നു മാത്രമല്ല, റഷ്യയും സൗദി അറേബ്യ നയിക്കുന്ന ഒപെകും (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) ഉത്പാദനം കുറച്ചപ്പോൾ അമേരിക്ക…
Read Moreകർഷകരെ പ്രതിസന്ധിയിലാക്കുന്ന കുരുമുളക്
വിപണി വിശേഷം / കെ.ബി. ഉദയഭാനു ശ്രീലങ്കയിൽനിന്നുള്ള കുരുമുളക് ഇറക്കുമതി ആശങ്ക പരത്തുന്നു, ഉത്പന്നം ശ്രീലങ്കനോ അതോ വിയറ്റ്നാമിയോ? രണ്ടായാലും ഭീഷണി നമ്മുടെ കർഷകർക്കു തന്നെ. വരൾച്ച നാളികേരോത്പാദനം കുറച്ചു. പുതിയ ജാതിക്ക സജ്ജമായതോടെ വിപണി ആടിയുലയുന്നു. ചുക്കിന്റെ വിലത്തകർച്ച ഇഞ്ചിക്കർഷകരെ പ്രതിസന്ധിയിലാക്കും. അവധിവ്യാപാരത്തിൽ റബർ മികവിനു ശ്രമം തുടരുന്നു. പവന്റെ നിരക്ക് വീണ്ടും കുറഞ്ഞു. കുരുമുളക് ശ്രീലങ്കയിൽനിന്നുള്ള കുരുമുളകുമായി കപ്പൽ വിവിധ തുറമുഖങ്ങളിലെത്തി. ആഭ്യന്തരവിലയേക്കാൾ താഴ്ത്തിയാണ് ഇറക്കുമതിച്ചരക്ക് വില്പന നടത്തുന്നത്. ഇറക്കുമതിനികുതി അടച്ചശേഷവും കിലോ 510 രൂപ വരെ താഴ്ത്തി അവർ ചരക്കിറക്കി. വിപണിപിടിക്കാൻ നിരക്ക് അനിയന്ത്രിതമായി ഇടിക്കുന്ന തന്ത്രം കണക്കിലെടുത്താൽ ഉത്പന്നം വിയറ്റ്നാം ചരക്കാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ടണ്ണിന് 5000 ഡോളറിലും താഴ്ന്ന വിലയ്ക്കാണ് വിയറ്റ്നാം രാജ്യാന്തര വിപണിയിൽ മുളകിറക്കുന്നത്. ഉത്തരേന്ത്യക്കാർ ഇറക്കുമതിമുളകിൽ താത്പര്യം കാണിച്ചു. കൂർഗിലെ തോട്ടങ്ങൾ ചരക്കിറക്കാൻ മത്സരിക്കുന്നുണ്ട്, ഇത് വിലയിടിവിന്റെ ആക്കം…
Read Moreആധാറും പാനും ബന്ധിപ്പിക്കാൻ പുതിയ സംവിധാനം
ന്യൂഡൽഹി: ആധാർ ഐഡിയും പെർമനന്റ് അക്കൗണ്ട് നന്പറും(പിഎഎൻ) തമ്മിൽ ബന്ധിപ്പിക്കാൻ എളുപ്പവഴിയുമായി ആദായിനികുതി വകുപ്പ്. ഇൻകം ടാക്സിന്റെ ഇ-ഫയലിംഗ് പോർട്ടൽ മുഖേനയാണ് ബന്ധിപ്പിക്കൽ എളുപ്പമാക്കിയിരിക്കുന്നത്. പോർട്ടലിൽ നല്‍കിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ നന്പറും ആധാർ കാർഡിലെ നന്പറും പേരും നൽകിയാൽ ബന്ധിപ്പിക്കൽ നടപടികൾ പൂർത്തിയാകും.എന്നാൽ, പോർട്ടലിൽ നല്കുന്ന ആധാർ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെങ്കിൽ ആധാറിന്റെ വൺ ടൈം പാസ്വേഡ് ആവശ്യമായി വരും. ഈ പാസ്വേഡ് ആധാറിൽ നല്‍കിയിട്ടുള്ള റജിസ്റ്റേഡ് മോബൈൽ നന്പറിലും ഇ-മെയിലിലും തത്സമയം എത്തുമെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്ന വ്യക്തികൾ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നത് കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. ജൂലൈ ഒന്നിനു ശേഷം പാൻ എടുക്കുന്നവർ ആധാർ നന്പറും വിവരങ്ങൾക്കൊപ്പം നല്‍കേണ്ടി വരും.
Read Moreട്രെയിൻ ടിക്കറ്റ് ഇനി വീട്ടുപടിക്കൽ! പുതിയ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: യാത്രക്കാർക്ക് വീട്ടുപടിക്കൽ ടിക്കറ്റ് എത്തിച്ചുനല്‍കുന്ന പുതിയ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) തുടക്കമിട്ടു. ടിക്കറ്റ് കൈപ്പറ്റിയശേഷം മാത്രം പണം നല്കിയാൽ മതി എന്നതാണ് പുതിയ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഓണ്‍ലൈനായി യാത്രക്കാർ ബുക്ക് ചെയ്യുന്ന ടിക്കറ്റാണ് വീട്ടിൽ എത്തിച്ചു നല്‍കുക. ഐആർസിടിസിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പേമെന്റ് ഓപ്ഷനിൽ പേ ഓണ്‍ ഡെലിവറി നല്കിയാൽ ടിക്കറ്റ് വീട്ടുപടിക്കലെത്തുമെന്ന് ഐആർസിടിസി അറിയിച്ചു. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്പോൾ വണ്‍ ടൈം രജിസ്ട്രേഷൻ ആവശ്യമാണ്. യാത്രക്കാരൻ തന്റെ ആധാർ അല്ലെങ്കിൽ പാൻ കാർഡ് വിവരങ്ങൾ നല്‍കുകയും വേണം. 5000 രൂപ വരെയുള്ള നിരക്കിന് 90 രൂപ വില്പന നികുതിയായി നല്‍കണം. 5000 രൂപയ്ക്കു മുകളിലാണെങ്കിൽ 120 രൂപയാണ് വില്പന നികുതി. ടിക്കറ്റ് കൈപ്പറ്റുന്നതിനു മുന്‍പ് കാൻസൽ ചെയ്താൽ കാൻസലേഷൻ, ഡെലിവറി…
Read More