മുംബൈ: കന്പോളത്തിലെ ഭൂരിപക്ഷം ഓഹരികൾക്കും വില ഇടിഞ്ഞെങ്കിലും സൂചികകൾ കുതിച്ചു. സൂചികാധിഷ്ഠിത ഓഹരികൾ നോക്കി നിക്ഷേപകർ നീങ്ങിയതാണു സെൻസെക്സിനും നിഫ്റ്റിക്കും ഗുണമായത്. ബിഎസ്ഇയിൽ 1,799 ഓഹരികൾ താഴോട്ടു പോയപ്പോൾ 861 എണ്ണത്തിനു വില കയറി. 193 എണ്ണം മാറ്റമില്ലാതെ തുടർന്നു. സെൻസെക്സ് 81 പോയിന്റ് കയറി 31,109ലും നിഫ്റ്റി 10 പോയിന്റ് കൂടി 9,604ലും ക്ലോസ് ചെയ്തു. സെൻസെക്സ് 31,214 വരെ എത്തിയിട്ടാണു താഴ്ന്ന് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് കാപ് സൂചിക ഒരു ശതമാനവും സ്മോൾ കാപ് സൂചിക 1.5 ശതമാനവും താണു. ബാങ്ക് ഫാർമസ്യൂട്ടിക്കൽ ഓഹരികൾ ഇന്നലെയും താഴോട്ടായിരുന്നു. സൺ ഫാർമയുടെ വില 13.2 ശതമാനം വരെ താണിട്ട് 12 ശതമാനം താഴ്ചയിൽ ക്ലോസ് ചെയ്തു. മാർച്ചിലവസാനിച്ച ത്രൈമാസത്തിൽ കന്പനിയുടെ ലാഭം 14 ശതമാനം താണതും അമേരിക്കയിലെ മരുന്നുവില്പന കുറയുമെന്ന മുന്നറിയിപ്പും ഇടിവിനു കാരണമായി.…
Read MoreCategory: Business
ഛന്ദാ കോച്ചാറിന്റെ ശമ്പളം 7.85 കോടി രൂപ
മുംബൈ: ഐസിഐസിഐ ബാങ്കിന്റെ എംഡിയും സിഇഒയുമായ ഛാന്ദാ കോച്ചാർ 2016-17 സാന്പത്തികവർഷം ശന്പളമായി വാങ്ങിയത് 7.85 കോടി രൂപ.രാജ്യത്തെ ഏറ്റവും അധികം ശന്പളം വാങ്ങുന്ന ബാങ്കിംഗ് മേധാവികളിൽ മൂന്നാം സ്ഥാനത്താണ് കോച്ചാർ. എച്ച്ഡിഎഫ്സി ബാങ്കിന്റെ ആദിത്യ പുരിയാണ് ഏറ്റവുമധികം ശന്പളം കൈപ്പറ്റുന്ന ബാങ്ക് മേധാവി. ആക്സിസ് ബാങ്കിന്റെ ശിഖ ശർമയാണ് രണ്ടാമത്.
Read Moreസെൻസെക്സും നിഫ്റ്റിയും കുതിച്ചുപായുന്നു
മുംബൈ: മോദി സർക്കാരിന്റെ മൂന്നാം വാർഷികം ആവേശകരമാക്കാൻ ഓഹരിവിപണിയും ഉത്സാഹിച്ചു. സെൻസെക്സ് ചരിത്രത്തിലാദ്യമായി 31,000 പോയിന്റിനു മുകളിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 9600 കടന്നു വ്യാപാരം നടന്നെങ്കിലും ക്ലോസിംഗ് അല്പം താഴെയായിരുന്നു. സെൻസെക്സ് 278.21 പോയിന്റ് കയറി 31028.21 ൽ ക്ലോസ് ചെയ്തു. ഇടയ്ക്ക് 31074.07 വരെ കയറിയതാണ്. നിഫ്റ്റി 85.35 പോയിന്റ് കയറി 9595.1 ൽ ക്ലോസ് ചെയ്തു. തലേരാത്രി അമേരിക്കയിലെ നാസ്ഡാകും എസ്ആൻഡ്പി 500 ഉം റിക്കാർഡ് ഉയരങ്ങളിലെത്തിയതിന്റെ ആവേശവും വിപണിയിൽ കണ്ടു. മാരുതി സുസുകി 7063 രൂപയിലെത്തി റിക്കാർഡ് കുറിച്ചു. ടാറ്റാ സ്റ്റീൽ, ഭെൽ, അദാനി പോർട്സ്, ഐടിസി, ടാറ്റാ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയവയും നല്ല നേട്ടമുണ്ടാക്കി.സിപ്ല, സൺ ഫാർമ തുടങ്ങിയ ഔഷധക്കന്പനികളും എണ്ണക്കന്പനികളും ക്ഷീണത്തിലായി
Read Moreസെൻസെക്സും നിഫ്റ്റിയും പുതിയ ഉയരത്തിൽ
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിലെ ബുൾതരംഗം തുടരുന്നു. ഓഹരിസൂചികകൾ ഇന്നലെ പുതിയ റിക്കാർഡുകളിലേക്കു കുതിച്ചു. സെൻസെക്സ് 1.6 ശതമാനവും നിഫ്റ്റി 1.7 ശതമാനവുമാണു കയറിയത്. ഇന്ത്യൻ ഓഹരിവിലകൾ അമിതമാണെന്നു പലരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കന്പോളം അതിനു ചെവികൊടുക്കുന്നില്ല. ഇനി വരാനിരിക്കുന്നത് ഉയർന്ന ലാഭവർധനയുടെയും സാന്പത്തികവളർച്ചയുടെയും കാലമാണെന്നാണു വ്യാഖ്യാനം. സെൻസെക്സ് 448.39 പോയിന്റ് കയറി 30,750.03ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇതാദ്യമായി 9,500നു മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. 149.2 പോയിന്റ് ഉയർന്ന നിഫ്റ്റി 9,509.75ലാണു ക്ലോസ് ചെയ്തത്.നിഫ്റ്റി സ്മോൾ കാപ് 2.92 ശതമാനവും മിഡ്കാപ് 1.31 ശതമാനവും കയറി. ബാങ്ക് നിഫ്റ്റി റിക്കാർഡ് ഉയരം കുറിച്ചു. അമേരിക്കൻ ഫെഡറൽ റിസർവ് (ഫെഡ്) പലിശ കൂട്ടുന്ന കാര്യത്തിൽ മെല്ലെപ്പോക്കിന്റെ സൂചന നല്കിയത് വിദേശനിക്ഷേപകരെ വീണ്ടും ഇന്ത്യൻ ഓഹരികളിലേക്കു തിരിച്ചുവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ വിദേശനിക്ഷേപസ്ഥാപനങ്ങൾ വില്പനക്കാരായിരുന്നു. ഇന്നലെ അവരുടെ നിലപാട് മാറിയതു കന്പോളത്തെ ഉത്സാഹിപ്പിച്ചു.…
Read Moreഉത്പാദന നിയന്ത്രണം: ഒപെക് തീരുമാനം ഇന്ന്
വിയന്ന: പെട്രോളിയം കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന (ഒപെക്) എണ്ണ ഉത്പാദന നിയന്ത്രണം നീട്ടുന്ന കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും.ഒന്പതു മാസംകൂടി (2018 മാർച്ച് 31 വരെ) നീട്ടണമെന്നാണ് ഒപെകിനെ നയിക്കുന്ന സൗദി അറേബ്യയും ഒപെകിൽ ഇല്ലാത്ത റഷ്യയും ഏതാനും ദിവസം മുന്പു ധാരണയുണ്ടാക്കിയത്. ഒപെക് യോഗത്തിൽ ഈ ധാരണയ്ക്ക് എതിർപ്പുണ്ടാകില്ലെന്നാണു പ്രതീക്ഷ. ക്രൂഡ്ഓയിൽ വില ഉയർത്തിനിർത്താനാഗ്രഹിച്ചാണ് സൗദി അറേബ്യ ഉത്പാദനം കുറയ്ക്കലിനു നേതൃത്വം നൽകുന്നത്. എന്നാൽ, ഉത്പാദനം കുറയ്ക്കൽ ഉദ്ദേശിച്ച ഫലം ചെയ്തില്ല. ഒപെകിലുള്ള ഇറാനും ഒപെകിൽ ഇല്ലാത്ത അമേരിക്കയും ഉത്പാദനം കൂട്ടിയതാണു കാരണം. അമേരിക്കയുടെ ഷെയ്ൽ വാതക ഉത്പാദനം ഇപ്പോൾ റിക്കാർഡ് നിലവാരത്തിലാണ്. ഒരു വീപ്പ ക്രൂഡിന് 35 ഡോളറായാലും ഷെയ്ൽ ഉത്പാദനം ലാഭകരമാകുന്ന നിലവന്നു. ഇതുവന്നതോടെ ഹൊറിസോണ്ടൽ ഫ്രാക്കിംഗ് നടത്തി ഷെയ്ൽ വാതകം ഉത്പാദിപ്പിക്കുന്നതു കൂട്ടി. ഒപെക് ഉത്പാദന നിയന്ത്രണം നീട്ടിയാലും ക്രൂഡ് ഓയിൽ വിലയിൽ…
Read Moreധനകാര്യ മേഖലയ്ക്കു ഭാരം; കെട്ടിടങ്ങൾക്ക് ആശ്വാസം
ന്യൂഡൽഹി: ചരക്കുസേവനനികുതി (ജിഎസ്ടി) വരുന്പോൾ ധനകാര്യ സേവനങ്ങൾക്കെല്ലാം നികുതിഭാരം വർധിക്കും. ഇതുവരെ 15 ശതമാനം സേവനനികുതി ഉണ്ടായിരുന്നത് ഇനി 18 ശതമാനം ജിഎസ്ടി ആകും.ബാങ്കുകൾ ഈടാക്കുന്ന സർവീസ് ചാർജുകൾക്കെല്ലാം 18 ശതമാനം ജിഎസ്ടി വേണ്ടിവരും. അക്കൗണ്ടിൽ പണമില്ലാത്തതിന് ഈടാക്കുന്ന പിഴയ്ക്കും ഈ നികുതി നൽകണം. എടിഎം ഇടപാടുകൾക്കു ചാർജ് വരുന്പോൾ അതിനുമുണ്ടാകും ജിഎസ്ടി. ഇൻഷ്വറൻസ് പോളിസികളുടെ പ്രീമിയത്തിനും ജിഎസ്ടി ഉണ്ട്. ലൈഫ് ഇൻഷ്വറൻസ് പോളിസിയിൽ റിസ്ക് ഭാഗത്തിനു മാത്രമാണ് സർവീസ് ടാക്സ് ഈടാക്കിയിരുന്നത്. അതുതന്നെ ജിഎസ്ടിയിലും വരും. പരന്പരാഗത ലൈഫ് പോളിസികൾക്കു പ്രഥമവർഷം 3.75 ശതമാനം സേവനനികുതി നൽകിയിരുന്ന സ്ഥാനത്ത് ഇനി 4.5 ശതമാനം നൽകണം. തുടർന്ന് ഈ വർഷങ്ങളിൽ 1.875 ശതമാനം നൽകിയിരുന്നത് 2.25 ശതമാനമായി ഉയരും. ഇൻഷ്വറൻസ് പ്രീമിയം സേവനനികുതിയടക്കം 20,000 രൂപ ആയിരുന്നെങ്കിൽ ഇനി 20,600 രൂപയാകും. എന്നാൽ കേന്ദ്രസർക്കാർ സ്പോൺസർ ചെയ്തിട്ടുള്ള…
Read Moreസൗരവ് അഗർവാൾ ടാറ്റാ ഗ്രൂപ്പിന്റെ പുതിയ സിഎഫ്ഒ
മുംബൈ: ടാറ്റാ സൺസ് ചീഫ് ഫിനാൻഷൽ ഓഫീസർ (സിഎഫ്ഒ) ആയി ആദിത്യ ബിർള ഗ്രൂപ്പിലെ സൗരവ് അഗർവാളിനെ നിയമിച്ചു. പുതിയ ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ ആദ്യത്തെ പ്രധാന നിയമനമാണിത്. ആദിത്യ ബിർള ഗ്രൂപ്പിൽ സ്ട്രാറ്റജി ഹെഡ് തസ്തികയിലാണ് അഗർവാൾ പ്രവർത്തിക്കുന്നത്. ഐഡിയ-വൊഡാഫോൺ ലയനം, ജേപീ ഗ്രൂപ്പിന്റെ സിമന്റ് യൂണിറ്റുകൾ ഏറ്റെടുക്കൽ എന്നിവയെല്ലാം നയിച്ചത് അഗർവാളാണ്. കോൽക്കത്ത ഐഐഎമിൽ പഠിച്ച ഈ 48കാരൻ നിക്ഷേപ ബാങ്കിംഗ് രംഗത്താണു കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. ഡിഎസ്പി മെറിൽ ലിഞ്ച്, സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്ക് എന്നിവയിൽ ആണു മുൻപ് പ്രവർത്തിച്ചിരുന്നത്.മൂലധനവിപണിയടക്കം നിരവധി സുപ്രധാന മേഖലകളിൽ അനുഭവസന്പത്തുള്ളയാളാണ് അഗർവാൾ.
Read Moreവിദേശനിക്ഷേപ തിളക്കത്തിൽ ഓഹരിവിപണി
ഓഹരി അവലോകനം / സോണിയ ഭാനു വിദേശനിക്ഷേപത്തിന്റെ തിളക്കത്തിൽ സെൻസെക്സും നിഫ്റ്റിയും ഒരിക്കൽകൂടി റിക്കാർഡ് പ്രകടനം കാഴ്ചവച്ചു. സെൻസെക്സ് 30,712ലേക്കും നിഫ്റ്റി 9533ലേക്കും ഉയർന്നു. വാരാന്ത്യം ബിഎസ്ഇ 277 പോയിന്റും നിഫ്റ്റി 27 പോയിന്റും മികവിലാണ്. രണ്ടാഴ്ചകളിൽ സെൻസെക്സ് 606 പോയിന്റും നിഫ്റ്റി 142 പോയിന്റും മുന്നേറി. സാങ്കേതികമായി വിപണി ഓവർ ഹീറ്റെങ്കിലും വിദേശനിക്ഷേപ കരുത്തിൽ ഇൻഡക്സുകൾ പുതിയ ഉയരങ്ങൾ താണ്ടി. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ഈ വാരം മേയ് സീരീസ് സെറ്റിൽമെന്റാണ്. ഓട്ടോമൊബൈൽ, ബാങ്കിംഗ് ഓഹരികളിൽ റോൾഓവറിന് നീക്കം പ്രതീക്ഷിക്കാം. നിഫ്റ്റി സൂചിക 50 ഡിഎംഎയേക്കാൾ മുകളിൽ സഞ്ചരിക്കുന്നത് ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തുന്നു. നിഫ്റ്റിയുടെ 50 ഡിഎംഎ 9213 പോയിന്റിലാണ്. പോയ വാരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 9,533 വരെ നിഫ്റ്റി എത്തി. എന്നാൽ, മുൻവാരം സൂചിപ്പിച്ച പ്രതിരോധമായ 9,553 പോയിന്റ് മറികടക്കാനായില്ല.…
Read Moreറിലയൻസ് ജിയോ നാലാം സ്ഥാനത്തെന്ന് ട്രായി
മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഇൻഫോകോം മാർക്കറ്റിന്റെ 9.29 ശതമാനം വരിക്കാരുമായി നാലാം സ്ഥാനത്തെന്ന് ടെലികോം റെഗുലേറ്റർ ട്രായി. ഫെബ്രുവരിയിൽ 8.83 ശതമാനമായിരുന്നു ജിയോയുടെ മാർക്കറ്റ് വിഹിതം. മാർച്ചിൽ 58.39 ലക്ഷം വരിക്കാരെ ചേർക്കാൻ ജിയോക്കായി. മാർക്കറ്റ് വിഹിതത്തിന്റെ 23.39 ശതമാനം വരിക്കാരുള്ള ഭാരതി എയർടെൽതന്നെയാണ് ഒന്നാമത്. 17.87 ശതമാനവുമായി വോഡഫോണും 16.70 ശതമാനവുമായി ഐഡിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Read Moreനാലാം ത്രൈമാസ ലാഭം 2,815 കോടി രൂപ
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വർധന. മാർച്ച് 31നവസാനിച്ച ത്രൈമാസത്തിൽ ലാഭം 2,815 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിലേക്കാളും ഇരട്ടിയിലധികമാണിത്. 2016 മാർച്ച് 31നവസാനിച്ച ത്രൈമാസത്തിൽ 1,264 കോടി രൂപയായിരുന്നു ലാഭം. വരുമാനം 7.8 ശതമാനം ഉയർന്ന് 57,720 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 53,526.97 കോടി രൂപയായിരുന്നു വരുമാനം. എസ്ബിഐയുടെ സബ്സിഡിയറികളിൽനിന്നുള്ള വിഹിതം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ബാങ്കിന്റെ മൊത്തം അറ്റാദായം നാലാം ത്രൈമാസത്തിൽ 98 ശതമാനം കുറഞ്ഞ് 241.23 കോടി രൂപയായി. തലേ വർഷം 12,224.59 കോടി രൂപയായിരുന്നു. അതേസമയം, കിട്ടാക്കടം 6.9 ശതമാനമായി ഉയർന്നു. 2016 മാർച്ചിൽ 6.5 ശതമാനമായിരുന്നു കിട്ടാക്കടം. നിഷ്ക്രിയ ആസ്തി 3.81 ശതമാനത്തിൽനിന്ന് 3.71 ശതമാനമായി താഴ്ന്നു. 2016-17 സാന്പത്തികവർഷത്തെ അറ്റാദായം 5.36…
Read More