മുമ്പു കണ്ടിട്ടില്ല! ഇവനാണ് കഷണ്ടിത്തലയന്‍ കൊക്ക്; കണ്ടെത്തിയത് ആറളം ആറളം വന്യജീവി സങ്കേതത്തിൽ

ഇരിട്ടി: ആറളം വൈൽഡ്‌ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ ‌വന്യജീവി സങ്കേതങ്ങളിൽ മൂന്നു ദിവസമായി നടത്തിവന്ന പക്ഷി സർവേയിൽ മുമ്പു കണ്ടിട്ടില്ലാത്ത കഷണ്ടിത്തലയൻ കൊക്ക്( (Black-headed Ibis) ഉൾപ്പെടെ 176 പക്ഷി ജാതികളെ കണ്ടെത്തി.

കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന ഇരുപത്തൊന്നാമത് പക്ഷി സർവേ അവസാനിച്ചപ്പോൾ കണ്ടെത്തിയ 176 പക്ഷിജാതികളടക്കം മൊത്തം 240 പക്ഷികളുടെ സാന്നിധ്യം ആറളത്തുള്ളതായി വ്യക്തമായെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ്കുമാർ പറഞ്ഞു.

കേരളത്തിനകത്തും പുറത്തുമായി 55 പക്ഷി നിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ഇന്ത്യയിൽത്തന്നെ ആറളം വന്യജീവി സങ്കേതത്തിൽ മാത്രമാണ് തുടർച്ചയായി പക്ഷി സമ്പത്തിനെപ്പറ്റി ഇത്തരത്തിൽ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്.

ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ പത്തു സ്ഥലങ്ങളിൽ പത്തു ഗ്രൂപ്പായി പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സർവേ നടത്തിയത്.

സങ്കേതത്തിലെ ജീവനക്കാരും വാച്ചർമാരും പക്ഷി നിരീക്ഷകർക്കു വേണ്ട പിന്തുണ നൽകി.

ഇന്നലെ ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാറിന്‍റെ മേൽനോട്ടത്തിൽ നടത്തിയ അവലോകനത്തിൽ നിരീക്ഷക സംഘങ്ങൾ അവരുടെ വനാനുഭവങ്ങൾ പങ്കുവച്ചു.

വയനാട് വെറ്ററിനറി കോളജ് ലക്ചറർ ഡോ. റോഷ്നാഥ് രമേഷിന്‍റെ നേതൃത്വത്തിൽ സർവേ ഡാറ്റാ വിവരങ്ങൾ ഏകോപിപ്പിച്ച് റിപ്പോർട്ട് തയാറാക്കി.

സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ വിനു കായലോടൻ, പക്ഷി നിരീക്ഷകരായ സി. ശശികുമാർ, ഡോ. റോഷ്നാഥ് രമേഷ്, സത്യൻ മേപ്പയൂർ എന്നിവർ സർവേ വിവരങ്ങൾ വിശദീകരിച്ചു.

ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ്കുമാർ, അസി. വാർഡൻ എൻ. അനിൽകുമാർ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രദീപൻ കാരായി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് ഡിവിഷൻ വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ കെ.വി. ഉത്തമനായിരുന്നു സർവേയുടെ ഉദ്ഘാടനം നിർവഹിച്ചത്.

Related posts

Leave a Comment