കാസർഗോഡ്: പോക്സോ കേസിൽ പ്രതിയായ ചെറുമകന്റെ മുത്തശി പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് തള്ളി. 82 വയസുള്ള വിധവയായ തന്റെ വീട്ടിൽ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർ നിരന്തരമെത്തി സെർച്ച് വാറണ്ടില്ലാതെ വീട്ടിൽ കയറി പരിശോധിക്കുകയാണെന്നായിരുന്നു കടുമേനി സ്വദേശിനിയുടെ പരാതി. പരാതിയെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്താൻ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. പരാതിക്കാരിയുടെ മകളുടെ മകൻ പോക്സോ കേസിലെ പ്രതിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ വീണ്ടും പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചിരുന്നു. ഇതിനെതിരെ രണ്ടാമതും പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസന്വേഷണം നടക്കുമ്പോൾ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെ തന്ത്രപരമായി ഒളിവിൽ കഴിഞ്ഞതു കൊണ്ടാണ് പരാതിക്കാരിയുടെ വീട്ടിൽ നിയമപരമായ പരിശോധനകൾ നടത്തിയത്. 2021 ജൂലൈക്ക് ശേഷം പ്രതിയെ അന്വേഷിച്ച് പരാതിക്കാരിയുടെ വീട്ടിൽ…
Read MoreCategory: Kannur
അക്ഷയിയുടെ സുഹൃത്തിനേയും മയക്കുമരുന്ന് സംഘം മർദ്ദിച്ചു ! എക്സൈസിന് വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം; സംഘം എത്തിയത് ഗുണ്ടാസ്റ്റൈലിൽ
കണ്ണൂർ: എക്സൈസിന് വിവരങ്ങൾ ചോർത്തികൊടുത്തെന്നാരോപിച്ച് അക്ഷയിയുടെ സുഹൃത്തിനേയും മയക്കുമരുന്ന് സംഘം മർദ്ദിച്ചതായി പരാതി. പെരളശേരി കോട്ടത്തെ കെ. മിഥുൻ (24) നാണ് മർദ്ദനമേറ്റത്. എക്സൈസുമായി സംസാരിച്ചതിനും അക്ഷയിയുടെ കൂടെ നടന്ന് എക്സൈസിന് വിവരങ്ങൾ ചോർത്തി കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. അക്ഷയെ മർദ്ദിച്ച ഞായറാഴ്ച തന്നെയായിരുന്നു മിഥുനെയും മർദ്ദിച്ചത്. അക്ഷയിയെ മർദ്ദിച്ച ശേഷം രാത്രി 10.30 തോടെ മിഥുനെ മുഖ്യപ്രതിയായ സുഗേഷ് പിടിച്ചുകൊണ്ട് പോയി പുലർച്ചെ മൂന്നരവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പുല്ലുപ്പി പാലത്തിന് സമീപത്തുവെച്ചായിരുന്നു മർദ്ദനം. അക്ഷയിയുടെ കൂടെ നടന്നതിനും എക്സൈസിനോട് ധൈര്യത്തിൽ നിന്ന് സംസാരിച്ചുവെന്ന് പറഞ്ഞായിരുന്നു മർദ്ദനം. അതേസമയം മുഖ്യപ്രതി സുഗേഷും രണ്ടാം പ്രതി ജിതിൻ റാം എന്നിവർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. സംഘം എത്തിയത് ഗുണ്ടാസ്റ്റൈലിൽ രാത്രി 10.30തോടെ വീട്ടിലേക്ക് പോകുകയായിരുന്ന മിഥുന്റെ വാഹനത്തിന് കുറുകെ…
Read Moreമിന്നൽ മുരളിയെന്ന സ്റ്റിക്കർ പതിച്ച കാറില്‍ അവരെത്തി! മധ്യവയസ്കനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയരികിൽ തള്ളി
കണ്ണൂര്‍: മധ്യവയസ്കനെ വീട്ടിൽനിന്നു കാറിൽ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദിച്ചശേഷം വഴിയിൽ തള്ളി. കണ്ണൂർ ചാലാട് സ്വദേശി ശ്രീരഞ്ജനെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിൽ താടിയെല്ല് തകർന്നു ഗുരുതരമായി പരിക്കേറ്റ ശ്രീരഞ്ജൻ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറാംകോട്ടം നാലുമുക്ക് സ്വദേശി പി.വി.രഞ്ജിത്ത് കുമാറിനെയും മറ്റൊരാളെയും ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 12 ഓടെയായിരുന്നു സംഭവം. മിന്നൽ മുരളിയെന്ന സ്റ്റിക്കർ പതിച്ച കാറിലെത്തിയ മൂന്നംഗ സംഘം ശ്രീഞ്ജന്റെ വീട്ടിൽ അതിക്രമിച്ചുകയറി ബലമായി കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഒരു വീട്ടിൽ കെട്ടിയിട്ട് മർദിച്ചശേഷം ഇതേ കാറിൽ കയറ്റി ബസ്സ്റ്റാൻഡിൽ ഇറക്കിവിട്ടശേഷം 100 രൂപ കീശയിൽ തിരുകി വച്ച് ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിൽ പോയി പരാതി പറ എന്നുപറഞ്ഞ് കടന്നുകളയുകയായിരുന്നു. ശ്രീരഞ്ജൻ ഫോൺ വിളിച്ച് ബന്ധുക്കളെ…
Read Moreകോൺഗ്രസ് മൊബൈൽ സമരക്കാരായി അക്രമം നടത്തുന്നു: സമരത്തിനായി ആളുകളെ ഇറക്കുകയാണെന്ന ആരോപണവുമായി എം.വി. ജയരാജൻ
കണ്ണൂർ: കോൺഗ്രസ് പ്രവർത്തകർ മൊബൈൽ സമരക്കാരായി പോയി കെ-റെയിൽ സർവേ നടക്കുന്നിടത്ത് അക്രമം നടത്തുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം ഉടമകളെ പ്രതിഷേധിക്കാൻ കിട്ടാത്തത് കൊണ്ട് കണ്ണൂരിൽ നിന്നുമുളള ആളുകളെയിറക്കിയാണ് അവർ പ്രതിഷേധിക്കുന്നത്. ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ നടത്തുന്നവരെ പോലെ കെ-റെയിൽ വിരുദ്ധ അക്രമ സംഘമാണ് ഇന്ന് നാട്ടിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ സമരം നടത്തുന്നവരുടെ പ്രധാന ജോലി. കെ-റെയിൽ കുറ്റികൾ പ്രതിഷേധക്കാർ പിഴുതുമാറ്റുമ്പോൾ സ്ഥല ഉടമ തന്നെ അത് പുനഃസ്ഥാപിക്കുന്ന സ്ഥിതിവിശേഷമുണ്ട്.കോൺഗ്രസിന് കല്ല് പിഴുത് മാറ്റാനേ അറിയു. കല്ല് നാടിന്റെ ഭാവിക്ക് വേണ്ടിസ്ഥാപിക്കാൻ അവർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വീട് കയറി സ്ഥല ഉടമകളെ കണ്ട് കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കുകയാണ് ഇപ്പോൾ സിപിഎം പ്രവർത്തകർ ചെയ്യുന്നത്. പദ്ധതി പ്രദേശത്ത് മാത്രമല്ല എല്ലാ സ്ഥലങ്ങളിലും എത്തി ആളുകൾക്ക് പദ്ധതിയെകുറിച്ച്…
Read Moreജ്യൂസ് കോർണർ ! ഇവിടുന്ന് ജ്യൂസ് കഴിച്ചവര്‍ക്ക് കിട്ടിയത് മുട്ടന്‍പണി; മട്ടന്നൂരിൽ കട അടപ്പിച്ചു
മട്ടന്നൂർ: ജ്യൂസ് കഴിച്ചവർക്ക് വയറിളക്കം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന പരാതിയെ തുടർന്ന് മട്ടന്നൂരിൽ ആരോഗ്യ വിഭാഗം ജ്യൂസ് കട അടപ്പിച്ചു. മട്ടന്നൂർ അമ്പലം റോഡിലെ ‘ജ്യൂസ് കോർണർ ‘ കടയാണ് അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് കോക്ക്ടെയിൽ ജ്യൂസ് കഴിച്ച കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. വയറിളക്കവും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് പലരേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. വയറിളക്കവും ഛർദ്ദിയും മൂലം രണ്ടു പേരെ മട്ടന്നൂർ ഗവ. ആശുപത്രിയിലും മറ്റുള്ളവരെ ഉരുവച്ചാൽ, ഇരിട്ടി ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്നാണ് മട്ടന്നൂർ നഗരസഭയിലെയും ഗവ. ആശുപത്രിയിലെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തിയത്. തുടർന്ന് കട പൂട്ടാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇവിടെയുള്ള സാധനങ്ങളും മറ്റും ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തിൽ കടയിൽ പരിശോധന നടത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ…
Read Moreസിപിഎം പാർട്ടി കോൺഗ്രസ്; കൊടി തോരണങ്ങൾ നീക്കം ചെയ്തില്ല; നേതാക്കൾക്കെതിരേ കേസെടുക്കും
കണ്ണൂർ: കണ്ണൂരിൽ നടന്ന 23 മത് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങളും സ്തൂപങ്ങളും പ്രചരണ സാമഗ്രഹികളും നീക്കം ചെയ്യാൻ വൈകുന്നതിൽ നേതാക്കൾക്കെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച കൊടിതോരണങ്ങളും സ്തൂപങ്ങളും നീക്കം ചെയ്യാൻ വൈകുന്നതിലാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങളിൽ ചെറിയൊരു ശതമാനം മാത്രമാണ് നീക്കം ചെയ്തത്. ഇനിയും നീക്കം ചെയ്യാനുണ്ട്.
Read Moreഎട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി! 77കാരന് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടരുത്; സംഭവം തളിപ്പറമ്പില്‍
തളിപ്പറമ്പ്: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 77കാരന് 21 വർഷം കഠിന തടവും 45,000 രൂപ പിഴയും. പിഴത്തുക കുട്ടിക്ക് നൽകും. അഴീക്കോട് സൗത്ത് കച്ചേരിപ്പാറയിലെ വി.കൃഷ്ണ(77)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. 2016ൽ ആണ് കേസിനാസ്പദമായ സംഭവം. വളപട്ടണം പോലിസ് സ്റ്റേഷൻ പരിധിയിലെ എട്ടുവയസുകാരനെ പ്രതിയുടെ വീട്ടിൽ വെച്ച് പല തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 12 വയസിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും പലതവണ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 20,000 രൂപ പിഴയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിനതടവും ചേർത്താണ് 21…
Read Moreകെ.വി തോമസിന് പാർട്ടി സ്ഥാനങ്ങൾ നൽകിയത് വെള്ളിത്തളികയിൽ; തോമസിന്റേത് പാർട്ടിയെ വെല്ലുവിളിക്കലെന്ന് മുല്ലപ്പള്ളി
കണ്ണൂർ: വെള്ളിത്തളികയിൽ കോൺഗ്രസ് നൽകിയ സ്ഥാനമാനങ്ങൾ കൈപ്പറ്റിയ വ്യക്തിയാണ് പ്രഫ. കെ.വി. തോമസെന്നും ഇപ്പോൾ അദ്ദേഹം നടത്തിയത് കടുത്ത പാർട്ടി അച്ചടക്ക ലംഘനമാണെന്നും കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി ഏറെ പരിഗണന കൊടുക്കുകയും സ്ഥാനമാനങ്ങൾ നേടുകയും ചെയ്ത ശേഷം ഇപ്പോൾ തന്നെ പാർട്ടി അപമാനിച്ചെന്ന് പറയുന്നത് നന്ദി കേടാണ്. ഇതിനു മുന്‍പും ഇദ്ദേഹം പാർട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇനിയിത് അനുവദിക്കാനാവില്ല. അച്ചടക്കലംഘനം തന്നെകോൺഗ്രസ് പ്രവർത്തകരെ കൊല്ലുകയും അക്രമിക്കുകയും ചെയ്തു പോരുന്ന പാർട്ടിയാണ് സിപിഎം. കോൺഗ്രസ് പ്രവർത്തകർ പ്രസ്ഥാനത്തിനും ജീവനും വേണ്ടി മുഖാമുഖം പോരാട്ടം നടത്തുന്ന പാർട്ടി നടത്തുന്ന സെമിനാറിൽ പാർട്ടി നിർദേശം ലംഘിച്ച് പങ്കെടുക്കുന്നത് അച്ചടക്ക ലംഘനം തന്നെയാണ്. പാർട്ടിയെ വെല്ലുവിളിക്കലാണ്കെ.വി.തോമസിനെയും ശശി തരൂരിനെയും സെമിനാറിൽ ക്ഷണിച്ചത് സിപിഎമ്മിന്റെ കുടില തന്ത്രമാണ്. ഇക്കാര്യം ബോധ്യപ്പെട്ട ശശി തരൂർ സെമിനാറിൽ നിന്നും പിൻമാറി. എഐസിസിയും കെപിസിസിയും…
Read Moreകിടപ്പുരോഗിയായ സ്ത്രീയെ മാനഭംഗപ്പെടുത്തി ! 2016 സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം; കിട്ടിയ ശിക്ഷ ഇങ്ങനെ…
കാസര്‍ഗോഡ്: കിടപ്പുരോഗിയായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ഒമ്പത് വര്‍ഷം തടവ് ശിക്ഷ. ചീമേനിയിലെ പി.എം. കുഞ്ഞികൃഷ്ണനെ (55) യാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. ഉണ്ണികൃഷ്ണന് വിവിധ വകുപ്പുകള്‍ പ്രകാരം ഒമ്പത് വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. 2016 സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ചീമേനി പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തുകയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. പരാതിക്കാരി വിചാരണക്കിടയില്‍ തന്നെ മരണപ്പെട്ടിരുന്നു. അന്നത്തെ ചീമേനി എസ്ഐ എം. ശ്രീധരനായിരുന്നു കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി…
Read Moreവ്യാജമദ്യവിൽപന എതിർത്ത സിപിഎം നേതാവിന്റെ വാഹനങ്ങൾ അഗ്നിക്കിരയാക്കി; കൊടകര കുഴൽപ്പണക്കേസ് പ്രതി ഷിഗിലിനെ കുടുക്കി പോലീസ്
കണ്ണൂർ: രാമതെരുവിൽ സിപിഎം നേതാവിന്റെ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കീച്ചേരി അഞ്ചാംപീടികയിലെ എ.ഷിഗിൽ (31)നെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 7 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. സിപിഎം പുഴാതി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബിജുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും ഓട്ടോറിക്ഷയും സൈക്കിളും അക്രമികൾ തീവെച്ചുനശിപ്പിക്കുകയായിരുന്നു. വ്യാജമദ്യ-മയക്കുമരുന്ന് വില്പനയെ എതിര്‍ത്ത വിരോധത്തിലാണ് ബിജുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ നശിപ്പിച്ചത്. അറസ്റ്റിലായ ഷിഗിൽ കൊടകര കുഴൽപ്പണ കേസിലെ പ്രതിയാണ്. സംഭവത്തിൽ രാമതെരുവിലെ പണ്ടാര ഹൗസിൽ ടാർസൻ എന്ന സുമേഷി(32) നെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി രണ്ട് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ എഎസ്ഐമാരായ രഞ്ജിത്ത്, അജയൻ, സിപിഒ നാസർ,…
Read More