കണ്ണൂർ: മോഷണ ശ്രമത്തിനിടെ മോഷ്ടാവിന്റെ ആക്രമത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. വാരം ചതുരക്കിണർ സ്വദേശി ആയിഷ(75) ആണ് ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഉറങ്ങികിടക്കുകയായിരുന്ന ആയിഷയെ അക്രമിച്ച് മോഷ്ടാവ് കമ്മൽ കവരുകയായിരുന്നു. അക്രമത്തിൽ ആയിഷയുടെ ഇരു ചെവികളും മുറിയുകയും വാരിയെല്ലുകൾ ഒടിയുകയും ചെയ്തു. കാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. കവർച്ചയ്ക്കിടെ മോഷ്ടാവുമായുള്ള ചെറുത്തു നിൽപിനിടെയാണ് ആയിഷയ്ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ആയിഷയെ ആദ്യം കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചതുരക്കിണറിൽ ആയിഷ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തെക്കുറിച്ച് കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.
Read MoreCategory: Kannur
പാനൂർ സഹകരണ സംഘം തട്ടിപ്പ് ; 30 ലക്ഷം തട്ടിയെടുത്ത തുക കൊണ്ട് ബ്യൂട്ടി പാർലറും ഹോട്ടലും തുടങ്ങി യുവാവ്; പിന്നിൽ പ്രദേശിക നേതാക്കളും
തലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ നിന്നും മുപ്പത് ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വിവാദം മുറുകുന്നു. തട്ടിയെടുത്ത തുക കൊണ്ട് ജെന്റ്സ് ബ്യൂട്ടി പാർലറും ഹോട്ടലും തുടങ്ങിയതായിട്ടുള്ള വിവരവും പുറത്ത്. തട്ടിപ്പിനു പിന്നിൽ ചില പ്രാദേശിക നേതാക്കളുടെ ഒത്താശയുള്ളതായും റിപ്പോർട്ടുണ്ട്. സംഭവം പുറത്തായതോടെ പ്രമുഖ പാർട്ടിയുടെ രണ്ട് പ്രാദേശിക ഘടകങ്ങൾക്കുള്ളിലും ചേരിപ്പോര് രൂക്ഷമായി. ഒരു പ്രാദേശിക ഘടകം തട്ടിപ്പ് നടത്തിയ വ്യക്തിയേയും ഒത്താശക്കാരേയും സംരക്ഷിക്കാൻ ശക്തമായ നീക്കം നടത്തുമ്പോൾ ഇതിനു കീഴിൽ വരുന്ന മറ്റൊരു ഘടകം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണുള്ളത്. തട്ടിപ്പ് നടത്തിയ നേതാവിനേയും കൂട്ടരേയും സംരക്ഷിക്കുന്നത് പാർട്ടിക്ക് ചേർന്ന പണിയല്ലെന്നും ഇക്കൂട്ടരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നുമാണ് പ്രാദേശിക യോഗത്തിൽ ഒരു മുതിർന്ന നേതാവ് പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾക്ക് കാറ് ഒരുക്കി കൊടുത്തും മറ്റും സജീവ സാന്നിധ്യമായി നിറഞ്ഞ് നിന്ന യുവ നേതാവിന്റെ…
Read Moreനിര്‍ത്തിയ വണ്ടിയില്‍ താക്കോലുണ്ടോ? നവാസ് മോഷ്ടിച്ചിരിക്കും
കാഞ്ഞങ്ങാട്: പെട്ടെന്നെന്തെങ്കിലും ആവശ്യത്തിന് പോയിവരാനായി റോഡരികില്‍ ഇരുചക്രവാഹനം വയ്ക്കുമ്പോള്‍ താക്കോല്‍ അതില്‍ത്തനെ വയ്ക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍..? ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി മുഹമ്മദ് നവാസ് പരിസരത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ ഒരുപക്ഷേ പിന്നെ വണ്ടി കണ്ടുകിട്ടിയെന്നുതന്നെ വരില്ല. അല്ലെങ്കില്‍ ദിവസങ്ങള്‍ കഴിഞ്ഞ് എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയേക്കാം. കഴിഞ്ഞദിവസം പുതിയകണ്ടം വന്ദേമാതരം ബസ് സ്റ്റോപ്പിന് സമീപത്തായി നിര്‍ത്തിയിട്ട വെള്ളിക്കോത്ത് സ്വദേശി ലോഹിതാക്ഷന്റെ കെഎല്‍ 60 എഫ് 4358 സ്കൂട്ടര്‍ ഇങ്ങനെയാണ് കാണാതായത്. സ്കൂട്ടര്‍ നിര്‍ത്തിയിട്ട് മിനിറ്റുകള്‍ക്കകം ലോഹിതാക്ഷന് മടങ്ങിയെത്തുമ്പോഴേക്കും വണ്ടി കാണാനില്ലായിരുന്നു. ഉടന്‍ തന്നെ പരാതിയുമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി. ഇതുപോലുള്ള ഒരുപാട് സംഭവങ്ങള്‍ സമീപകാലത്തുതന്നെ കണ്ടതിന്റെ ഓര്‍മയില്‍ പോലീസ് ആദ്യം ചോദിച്ചത് താക്കോല്‍ സ്കൂട്ടറില്‍ തന്നെ വച്ചിരുന്നതാണോ എന്നാണ്. അതെയെന്ന് ലോഹിതാക്ഷന് പറഞ്ഞതോടെ പോലീസുകാര്‍ നേരെ വന്ദേമാതരം ബസ് സ്റ്റോപ്പിനടുത്തെത്തി. ബസ് സ്റ്റോപ്പിലും സമീപത്തും ഉണ്ടായിരുന്നവര്‍ക്ക് നവാസിന്റെ ഫോട്ടോ കാണിച്ചു…
Read Moreപാനൂരിൽ സഹകരണ സ്ഥാപനത്തിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ്; യുവ നേതാവിനെ സ്ഥാപനത്തിൽ നിന്നും പാർട്ടി കമ്മറ്റികളിൽ നിന്നും പുറത്താക്കി; തലശേരിയിൽ വീണ്ടും നിയമനം
സ്വന്തം ലേഖകൻതലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ യുവ നേതാവിനെ സെക്രട്ടറി പദവിയിൽ നിന്നും പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യാഗിക ചുമതലകളിൽ നിന്നും നീക്കി. ക്രമക്കേടിനെ തുടർന്ന് പുറത്താക്കിയ നേതാവിനെ തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ ജോലി നൽകിയതും വിവാദമായി. തലശേരിയിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും നേരത്തെ പ്രവർത്തിച്ച സ്ഥാപനത്തിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തലശേരിയിലെ സ്ഥാപനത്തിൽ നടക്കേണ്ട നിയമനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തട്ടിയെടുത്ത തുക തിരിച്ചടച്ചാൽ മാത്രമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകൂ എന്ന നിലപാടിലാണ് നേരത്തെ നേതാവ് ജോലി ചെയ്ത സ്ഥാപനത്തിന് ഉള്ളതെന്നാണ് അറിയുന്നത്. വായ്പയെടുത്ത് തിരിച്ചടവ് പൂർത്തിയാക്കിയവരുടെ അപേക്ഷകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നോട്ടീസ് ലഭിച്ച ഇടപാടുകാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഇതിന് പുറമെ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത്…
Read Moreജീവകാരുണ്യ പ്രവർത്തകൻ പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ സ്മരണയിൽ കിടപ്പു രോഗികൾക്ക് തണലേകാൻ ഈ നാലേക്കർ
തലശേരി: കിടപ്പു രോഗികൾക്ക് തണലേകാൻ പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ സ്മരണയിൽ നാലേക്കർ. യുഎഇ ആസ്ഥാനമായുള്ള അൽ – മദീന ഗ്രൂപ്പിന്റെ സ്ഥാപകനായ അന്തരിച്ച പാനൂർ എലാങ്കോട്ടെ സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തകനായിരുന്ന പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ സ്മരണക്കായാണ് കല്ലാക്കണ്ടിയിൽ നാലേക്കർ സ്ഥലം കിടപ്പു രോഗികളുടെ ശുശ്രൂഷക്കായി നൽകുന്നത്. അങ്കൺവാടി മുതൽ മെഡിക്കൽ കോളജു വരെയുള്ള സ്ഥാപനങ്ങൾ പടുത്തുയർത്തിയ പാക്കഞ്ഞി മത-രാഷ്ട്രീയ-ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്നു. കല്ലിക്കണ്ടി എൻഎഎം കോളജിനടുത്തുള്ള ഭൂമിയാണ് പാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിറ്റലിന് വിട്ടു നല്‍കുന്നത്. കൂത്തുപറമ്പ് മണ്ഡലം മുസ്ലിംലീഗ്കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ ഒരു വർഷമായി പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിറ്റലിന്റെ കീഴിൽ നാലേക്കറിൽ കിടപ്പു രോഗികൾക്കായി കുഞ്ഞബ്ദുള്ള ഹാജി മെമ്മോറിയൽ സ്റ്റിംസ് വില്ലേജ് സ്ഥാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ട കിടപ്പ് രോഗികൾക്ക് സന്തോഷിക്കാനും ആസ്വദിക്കാനുമുള്ള എല്ലാ…
Read Moreഹൃദയം പിളർക്കും പ്രാണവേദന; നൊന്പരമായി കാട്ടാനയുടെ നിലവിളി! പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ ഉടൻ വനത്തിലേക്ക് മടങ്ങാറാണ് പതിവ്, പക്ഷേ…
ചെട്ടിയാംപറമ്പ്: ഗുരുതര പരിക്കേറ്റ് ചീങ്കണ്ണിപ്പുഴയിൽ ഇറങ്ങി നിലവിളിക്കുന്ന കാട്ടാന നൊമ്പരക്കാഴ്ചയായി. ചെട്ടിയാംപറമ്പ് പൂക്കുണ്ടിലെ ചാത്തംപാറ കടവിലാണ് ദേഹമാസകലം പരിക്കേറ്റ കാട്ടാന വേദന സഹിക്കാതെ പുഴയിലിറങ്ങി നിന്നതും പിന്നീട് ചരിഞ്ഞതും. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ ചീങ്കണ്ണിപ്പുഴയിൽ ഇന്നലെ രാവിലെ എട്ടോടെ കൃഷിയിടത്തിലെ റബർ പാൽ ശേഖരിക്കാൻ എത്തിയ കർഷകനായ റെജിയാണ് ആനയെ ആദ്യം കണ്ടത്. സാധാരണ പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ ഉടൻ വനത്തിലേക്ക് മടങ്ങാറാണ് പതിവ്. എന്നാൽ പതിവിന് വിപരീതമായി പുഴയുടെ മധ്യഭാഗത്ത് മണിക്കൂറോളം നിലയുറപ്പിച്ച കാട്ടാനയെ ശ്രദ്ധിച്ചപ്പോഴാണ് ദേഹത്ത് ഗുരുതര പരിക്ക് കണ്ടെത്തിയത്. ആനയുടെ വലതുകാൽചട്ടയ്ക്ക് മുകളിലും മസ്തകത്തിന് പിൻഭാഗത്തും വാലിലും വലിയ മുറിവുകൾ പഴുത്ത് വൃണമായ നിലയിലാണയിരുന്നു. വാൽ പകുതിയോളം അഴുകിയിട്ടുണ്ട്. രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു. മുറിവുള്ള ഭാഗങ്ങളിൽ നിന്ന് പഴുപ്പും രക്തവും പുറത്തേക്കൊഴുകുന്നതു കാണാമായിരുന്നു. വലതുകാൽ പൂർണമായും നീരുവന്ന അവസ്ഥയിലാണ്. രാവിലെ…
Read Moreതലശേരി പീഡനം; ഷറാറയ്ക്ക് ലൈംഗികശേഷി കുറവുണ്ടെന്ന റിപ്പോർട്ട്; ഡോക്ടറും പ്രതി സ്ഥാനത്തേക്ക്
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന് ലൈംഗിക ശേഷിയില്ലെന്ന് റിപ്പോർട്ട് ചെയ്ത തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുക്കാൻ തീരുമാനം. പോക്സോ ഉൾപ്പെട്ട ഗൗരവമേറിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കും വിധം ലൈംഗിക ക്ഷമത പരിശോധ റിപ്പോർട്ട് ഡോക്ടർ നൽകിയതായാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ജില്ലാ പോലീസ് ആസ്ഥാനത്തെ ലീഗൽ സെൽ നടത്തിയ പരിശോധനയെ തുടർന്നാണ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കും വിധം റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ കേരള പോലീസ് ആക്ടിലേയും ഐപിസിയിലേയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ശിപാർശ ചെയ്തിട്ടുള്ളത്. സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ സാങ്കേതികാനുമതി ലഭിച്ചാലുടൻ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യും. വിവാദമായ പീഡന കേസിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസ്ട്രിക്ട്…
Read Moreകൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ തേർളായി പുഴ കവർന്ന വിദ്യാർഥിയെ കണ്ടെത്തി; പ്ലസ് വൺ പ്രവേശനം കാത്തിരിക്കേയാണ് അപകടം സംഭവിച്ചത്
ശ്രീകണ്ഠപുരം: ചെങ്ങളായി തേർളായി മുനമ്പത്ത് കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർഥി തേർളായിയിലെ കെ.വി. ഹാഷിം-കെ. സാബിറ ദമ്പതികളുടെ മകൻ കെ. അൻസബി (16) മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന്റെ അടിത്തട്ടിൽ ചെളിയിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ശ്രീകണ്ഠപുരം പോലീസും നാട്ടുകാരും ചേർന്ന് ഇന്നലെ വൈകുന്നേരം തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അഗ്നി രക്ഷാ സേനയുടെ സ്കൂബാ ടീമും തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങിൽ നിന്നെത്തിയ സേനയുടെ മുങ്ങൽ വിദഗ്ധരും തോണിക്കാരും നാട്ടുകാരും ചേർന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിൽ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നി രക്ഷാ സേന ഓഫീസർ പി.വി. അശോകൻ, അസി. ഓഫീസർ ടി. അജയൻ, ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, എസ്ഐ സുബീഷ്മോൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്…
Read Moreഎട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മുംബൈവഴി രക്ഷപ്പെടാൻ ശ്രമിച്ച അധ്യാപകനെ വലയിൽ കുരുക്കി കാസർഗോഡ് പോലീസ്
കാസര്‍ഗോഡ്: ദേളിയിലെ സ്വകാര്യ സ്കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമത്ത് സഹാന ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അധ്യാപകനായ ആദൂർ സിഎ നഗറിലെ എ. ഉസ്മാനെ (25) മുംബൈയിൽ അറസ്റ്റ് ചെയ്തു. ബേക്കൽ ഡിവൈഎസ്പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, എസ്ഐ വിജയൻ എന്നിവർ പ്രതിക്കായി ആദൂർ, കർണാടക, ഗോവ, മഹാരാഷ്ട്ര ഭാഗങ്ങളിൽ അന്വേഷണം നടത്തി വരവേ, മുംബൈയിലെത്തിയ പ്രതിയെ അന്വേഷണസംഘം വലയിലാക്കുകയായിരുന്നു. ഈ മാസം എട്ടിനാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവം നടന്നതിന്റെ തലേദിവസം അധ്യാപകനായ ഉസ്മാൻ തന്റെ മകളുമായി ഇൻസ്റ്റഗ്രാമിൽ പതിവായി ചാറ്റിംഗ് നടത്തുന്നുവെന്ന പരാതിയുമായി പിതാവ് സയ്യിദ് മൻസൂർ സ്കൂളിൽച്ചെന്ന് പരാതിപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേൽപ്പറമ്പ പോലീസ് അന്വേഷണമധ്യേ പ്രതിയുടെ പേരിൽ പോക്സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി കോടതിയിൽ…
Read Moreകോവിഡ് കാലത്ത് കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചെടുത്തത് 38 കോടിയുടെ 76 കിലോ സ്വർണം
മട്ടന്നൂർ: കോവിഡ് കാലത്ത് കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്തുമ്പോൾ 38 കോടിയോളം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 24 മുതൽ ഇന്നലെ വരെയായി 76 കിലോയിലധികം സ്വർണമാണ് പിടികൂടിയത്. 122 കേസുകളും കസ്റ്റംസ് രജിസ്റ്റർ ചെയ്തു. കോവിഡിനെ തുടർന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്ന ചാർട്ടേഡ് വിമാനങ്ങളിലും സ്വർണക്കടത്ത് നടത്തി. ഈ വർഷം പതിനാലാം തവണയാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ സ്വർണക്കടത്തും കുറഞ്ഞിരുന്നു. വൻകിട സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയർമാരാണ് പിടിയിലാകുന്നവരിൽ മിക്കവരും. എന്നാൽ ആർക്ക് വേണ്ടിയാണ് സ്വർണം കൊണ്ടുവരുന്നതെന്ന് പലപ്പോഴും ഇവർ അറിയാറില്ല. നാട്ടിലെത്തിയ ശേഷം സ്വർണം മറ്റൊരാൾക്ക് കൈമാറും. ശരീരത്തിലും വൈദ്യുതോപകരണങ്ങളിലും മറ്റും ഒളിപ്പിച്ചാണ് മിക്കവരും സ്വർണം കടത്തുന്നത്. ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറിൽ ഒളിപ്പിച്ച് വരെ സ്വർണം കടത്താൻ കണ്ണൂർ വിമാനത്താവളത്തിൽ ശ്രമം…
Read More