ഇരിട്ടി: കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് നാഷണൽ പെർമിറ്റ് ലോറിയിൽ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 227 കിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ കളറോഡ് പുത്തന്‍പുര ഹൗസില്‍ അബ്ദുള്‍ മജീദ് (44), തലശേരി പാലയാട് സജ്ന മന്‍സിലില്‍ സി. സാജിര്‍ (38), വെളിയമ്പ്ര പഴശി ഡാമിന് സമീപത്തെ ഷക്കീല മന്‍സിലില്‍ എം. ഷംസീര്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കൂട്ടുപുഴ വളവുപാറയില്‍ വച്ചാണ് ലോറിയില്‍ കടത്തിക്കൊണ്ടുവന്ന ഒമ്പത് ചാക്കുകളില്‍ നിറച്ച കഞ്ചാവ് പിടികൂടിയത്. വളവുപാറയിൽ എത്തിച്ചശേഷം കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ മൊത്തമായും ചില്ലറയായും വില്പനയ്ക്കായി ലോറിയില്‍നിന്നു പിക്കപ്പ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിലാണ് പിന്നാലെയെത്തിയ എക്സൈസ് സംഘം പിടികൂടിയത്. ലോറിയും ജീപ്പും കസ്റ്റഡിയിലെടുത്തു. വിപണിയില്‍ രണ്ടു…
Read MoreCategory: Kannur
കൂട്ട സ്ഥലംമാറ്റം കഴിഞ്ഞപ്പോൾ 13 ഡോക്ടര്‍മാരും മൂന്നു നഴ്സുമാരും മാത്രം; കാസർഗോഡ് മെഡിക്കല്‍ കോളജിനെ സർക്കാർ പൂർണമായും കൈയൊഴിഞ്ഞു
കാസര്‍ഗോഡ്: സർക്കാർ പൂർണമായും കൈയൊഴിഞ്ഞ് കാസർഗോഡ് ഗവ. മെഡിക്കല്‍ കോളജ് . 28 ഡോക്ടര്‍മാരും 29 നഴ്സുമാരുമുള്‍പ്പെടെ 84 പേരുമായാണ് കോവിഡ് കാലത്ത് ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ചത്. മൂന്ന് റേഡിയോഗ്രാഫര്‍, നാല് നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ലാബ് ടെക്നീഷ്യന്, ജൂണിയര്‍ സൂപ്രണ്ട് തസ്തികകളിലും ആളെ നിയമിച്ച് ചാര്‍ജെടുത്തിരുന്നു. കോവിഡിന്റെ തിരക്കൊഴിഞ്ഞതോടെ അടിയന്തര നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരു പറഞ്ഞ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തത്കാലം അവസാനിപ്പിച്ചു. പ്രവൃത്തി കഴിഞ്ഞാലുടന്‍ ഒപി വിഭാഗമെങ്കിലും വീണ്ടും തുറക്കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. ഒരു പിഎച്ച്സിയുടെ സേവനമെങ്കിലും മെഡിക്കല്‍ കോളജില്‍ നിന്നും ലഭ്യമാകുമെന്നു കരുതി നാട്ടുകാരും കാത്തിരുന്നു. ഒപി സേവനങ്ങള്‍ ഡിസംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ജില്ലാ സന്ദര്‍ശനവേളയിലും ഉറപ്പുനല്‍കിയിരുന്നു. ഡിസംബര്‍ ഏതാണ്ട് പകുതിയാകാറായിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ല. ഒന്നും സംഭവിച്ചില്ലെന്ന് പറയാന്‍ വരട്ടെ. നിയമിക്കപ്പെട്ട ജീവനക്കാരില്‍ നല്ലൊരു വിഭാഗം ഇതിനിടെ സ്വന്തം…
Read Moreപെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; പ്രതികൾക്ക് ജാമ്യം നല്കിയാല് കേസ് അട്ടമറിക്കപ്പെടുമെന്ന വാദം കോടതി അംഗീകരിച്ചു
കൊച്ചി: കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹർജി തള്ളിയത്. പ്രതികൾക്ക് ജാമ്യം നല്കിയാല് കേസ് അട്ടമറിക്കപ്പെടുമെന്ന വാദം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ സുരേന്ദ്രന് എന്ന വിഷ്ണു സുര, എ. മധു എന്ന ശാസ്ത മധു, റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്ന രാജു എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്. കേസിലെ സിബിഐ അന്വേഷണം തടയുന്നതിനുവേണ്ടി സുപ്രീംകോടതിയെ വരെ സമീപിച്ചവരാണ് പ്രതികളെന്നും ഇവര്‍ ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ളവരാണെന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Read Moreമദ്യലഹരിയിൽ യുവതിയുടെ വീട്ടിൽ കയറി മോശമായ പെരുമാറ്റം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
കണ്ണൂർ: മദ്യലഹരിയിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരിയുടെ വീട്ടിൽ കയറി മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി. പ്രദീപനെതിരെയാണ് ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്കും ശിപാർശ ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പ്രദീപൻ ടി.വി മദ്യലഹരിയിൽ കണ്ണൂരിലുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിൽ ഇന്നലെ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കൊ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Read Moreറോഡിലെ കുഴിയെണ്ണൂ; സമ്മാനം കുഴിമന്തിയും തക്കാളിയും! വിളിച്ചറിയിക്കേണ്ട നമ്പര്‍… വേറിട്ട പ്രതിഷേധവുമായി ചുങ്കക്കുന്ന് കെസിവൈഎം
കൊട്ടിയൂർ: പാൽച്ചുരം റോഡിന്റെ തകർച്ചയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ചുങ്കക്കുന്ന് മേഖല കെസിവൈഎം. “കുഴി എണ്ണൂ, കുഴിമന്തി നേടൂ’ എന്ന പേരിലാണ് കുഴി എണ്ണൽ ചലഞ്ച് സംഘടിപ്പിക്കുന്നത്. പാൽച്ചുരം പള്ളി മുതൽ ബോയ്സ് ടൗൺ വരെയുള്ള റോഡിലെ കുഴികളുടെ എണ്ണം ആദ്യം കൃത്യമായി പറയുന്നയാൾക്ക് കുഴിമന്തി സമ്മാനമായി നൽകും. കൂടാതെ പ്രോത്സാഹന സമ്മാനമായി 500 ഗ്രാം വീതം തക്കാളി അഞ്ചു പേർക്കും നൽകും. ഡിസംബർ അഞ്ചു മുതൽ ഒൻപത് വരെയാണ് പരിപാടി. 9061447647 എന്ന ഫോൺ നമ്പറിലാണ് കുഴികളുടെ എണ്ണം വിളിച്ചറിയിക്കേണ്ടത്. സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്ന ചലഞ്ചിൽ നിരവധി ആളുകൾ പങ്കെടുക്കുന്നുണ്ടെന്ന് കെസിവൈഎം മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ പറഞ്ഞു. കുഴികളുടെ എണ്ണം കൃത്യമായി വിളിച്ചറിയിക്കുന്നതുവരെയാണ് പ്രതിഷേധ ചലഞ്ച് നടത്തുന്നത്. രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന്റെ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചുങ്കക്കുന്ന്…
Read Moreചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പലിന്റെ കലാവിരുന്ന് ജീവനക്കാരിയോട്; സംഘം ചേർന്ന് പീഡിപ്പിച്ചശേഷം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും
തലശേരി: തലശേരി ചിത്രകലാ വിദ്യാലയത്തിൽ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പൽ എ.രവീന്ദ്രൻ ഉൾപ്പടെ ഒൻപത് പേർക്കെതിരെയാണ് കേസ്. രവീന്ദ്രൻ ഒളിവിലാണ്. യുവതിയുടെ പരാതിയിൽ ചക്കരക്കല്ല് പോലീസാണ് എഫ്ഐർ രജിസ്റ്റർ ചെയ്തത്. ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്ന തടഞ്ഞുവെക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്. വിവരം പുറത്തുന്നതിനെത്തുടര്‍ന്ന് യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreമലയ്ക്ക് പോകാൻ മാലയിട്ടെങ്കിലും… ക്വർട്ടേഴ്സിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ; ഭർത്താവ് അശോകൻ പോലീസ് പിടിയിൽ
കാസര്‍ഗോഡ്: വാടക ക്വാര്‍ട്ടേഴ്സില്‍ യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മുറി പൂട്ടി സ്ഥലംവിട്ട ഭര്‍ത്താവിനെ റെയില്‍വേ സ്റ്റേഷനില്‍വച്ച് പോലീസ് പിടികൂടി. ഇന്നു പുലർച്ചെയാണ് സംഭവം. ഒരു വര്‍ഷത്തോളമായി പെര്‍ളടുക്ക ടൗണിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരികയായിരുന്ന അശോകന്റെ ഭാര്യ ഉഷ (35) ആണ് മരിച്ചത്. ശബരിമലയ്ക്ക് പോകുന്നതിനായി മാലയിട്ടിരുന്ന അശോകന് രാവിലെ ഭജനമന്ദിരത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് പുറത്തുനിന്നും പൂട്ടിയ മുറിക്കുള്ളില്‍ ഉഷയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേഡകം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അശോകനെ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ച് പിടികൂടിയത്. ഇയാള്‍ നേരത്തേ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പറയപ്പെടുന്നു.
Read Moreഇനിയും ദ്രോഹിക്കരുതേ..! 2016 ഏപ്രിൽ 20ന് ഇവരുടെ മൂത്തമകൾ ശ്രുതി ആത്മഹത്യ ചെയ്തിരുന്നു… പക്ഷേ…
കണിച്ചാർ : ഇനിയും തങ്ങളെ ഇങ്ങനെ ദ്രോഹിക്കരുതേ…. രവിയും കുടുംബവും അപേക്ഷിക്കുകയാണ്. വിശപ്പ് സഹിക്കാനാകാതെ വിദ്യാർഥിയായ മകൾ ആത്മഹത്യ ചെയ്തു എന്ന നിലയിൽ നവമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെയാണ് കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം അങ്കണവാടിക്ക് സമീപം താമസിക്കുന്ന പെരുന്നൻ രവിയും കുടുംബവും പൊതു സമൂഹത്തിന് മുന്നിൽ അപേക്ഷയുമായി എത്തിയത്. 2016 ഏപ്രിൽ 20ന് ഇവരുടെ മൂത്തമകൾ ശ്രുതി ആത്മഹത്യ ചെയ്തിരുന്നു. അന്ന് തന്നെ ഒരു മാധ്യമം തങ്ങളുടെ കുട്ടി വിശപ്പ് സഹിക്കാൻ കഴിയാത്തതുമൂലമാണ് ജീവനൊടുക്കിയത് എന്ന് തെറ്റായ വാർത്ത നല്‍കിയിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി മറ്റ് മാധ്യമങ്ങൾ തങ്ങളുടെ വീട്ടിലെത്തി മനസിലാക്കി റിപ്പോർട്ടും നല്‍കിയിരുന്നു. സഹോദരന് സൈക്കിൾ വാങ്ങി നൽകിയതു മൂലമുള്ള മനോവിഷമമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമായി മാതാപിതാക്കൾ പറയുന്നത്. കുട്ടി ആത്മഹത്യ ചെയ്ത ദിവസവും എല്ലാ ഭക്ഷണ സാധനങ്ങളും വീട്ടിലുണ്ടായിരുന്നു. ഒരു ദിവസം പോലും കുട്ടികൾ പട്ടിണി കിടക്കേണ്ട സാഹചര്യം…
Read Moreഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് നാളെ; കെ.എസ് Vs കെ.എസ്. വിരുദ്ധർ പോരാട്ടം
തലശേരി: നാളെ നടക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്കു തുടക്കം കുറിക്കും. തെരഞ്ഞെടുപ്പു ഫലം യുഡിഎഫ് പാനലിന് അനുകൂലമായാൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൂടുതൽ കരുത്തനായി മാറും. മമ്പറം ദിവാകരന്റെ പാനലാണ് വിജയം നേടുന്നതെങ്കിൽ കോൺഗ്രസിലെ സുധാകര വിരുദ്ധർ കൂടുതൽ ശക്തരാകും. കോൺഗ്രസിലെ തല മുതിർന്ന നേതാക്കളെയെല്ലാം ഒതുക്കി ഒറ്റയാൻ നീക്കമാണ് സുധാകരൻ നടത്തുന്നതെന്നാണ് എ, ഐ വിഭാഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരേയാണ് സംസ്ഥാന തലത്തിൽ എ, ഐ വിഭാഗങ്ങളുടെ രഹസ്യ കൂട്ടായ്മകൾ ഇപ്പോൾ നടന്നു വരുന്നത്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മമ്പറം ദിവാകരന്റെ വ്യക്തി പ്രഭാവം കൊണ്ടു പടുതുയർത്തിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ…
Read Moreഓർമയായത് ‘ദൂരദേശത്ത് താമസിച്ച’ ആദ്യ അറയ്ക്കൽ ബീവി! ആ പല്ലുകാട്ടിയുള്ള ചിരി ബീവിയുടെ ‘ട്രേഡ് മാർക്കാ’യിരുന്നു
സിജി ഉലഹന്നാൻ കണ്ണൂർ: അറയ്ക്കൽ സ്വരൂപത്തിന്റെ മുപ്പത്തൊന്‍പതാമത്തെ സുൽത്താനും ബീവിമാരിൽ പതിനാലാമത്തെ ബീവിയുമായിരുന്നു ഇന്നലെ അന്തരിച്ച സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി. അറയ്ക്കൽ സ്വരൂപം ഇപ്പോഴും മരുമക്കത്തായ സന്പ്രദായമാണ് പിന്തുടരുന്നത്. സ്ത്രീയായാലും പുരുഷനായാലും കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് സുൽത്താൻ. ഭരണാധികാരിയെ സ്ത്രീ-പുരുഷ ഭേദമന്യെ “സുൽത്താൻ’ എന്നുതന്നെയാണ് വിശേഷിപ്പിക്കുക. സ്ത്രീയെ “അറയ്ക്കൽ ബീവി’യെന്നും പുരുഷനെ “അലിരാജ’ എന്നും വിളിക്കും. നിലവിലെ സുൽത്താൻ മരിച്ചാൽ മൂന്നാംപക്കത്തെ പ്രാർഥന കഴിഞ്ഞശേഷമാണ് പിൻഗാമിയെ ആചാരപ്രകാരം വാഴിക്കുക. അതനുസരിച്ച് 2019 മേയ് എട്ടിന് വൈകുന്നേരം ബീവിയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ദൈവനാമത്തിൽ ഔദ്യോഗികമായി ആദിരാജ മറിയുമ്മ സ്ഥാനമേറ്റെടുത്തത്. വർഷങ്ങളോളം കേരളത്തിനുപുറത്ത് താമസിച്ച ഒരാൾ അറയ്ക്കൽ ബീവിയാകുന്ന ചരിത്രത്തിനാണ് അന്ന് അറയ്ക്കൽക്കെട്ട് സാക്ഷിയായത്. അറയ്ക്കൽ തറവാട്ടിലെ സ്ത്രീകൾ അടിയന്തര സാഹചര്യങ്ങളിലും ബന്ധുവീടുകളിലെ സന്ദർശനങ്ങൾക്കും മാത്രമേ പുറത്തുപോയിരുന്നുള്ളൂ. അപ്പോഴൊക്കെ മുഖവും…
Read More