ഡാജി ഓടയ്ക്കല്‍ വെള്ളരിക്കുണ്ട്: ബളാല്‍ ആനമഞ്ഞളിലെ കൊട്ടുകാപ്പള്ളി പുതുമന എല്‍സമ്മയുടെ തെങ്ങിന്‍തോട്ടം ഇന്നലെ ഒരു പുതിയ പരീക്ഷണത്തിന് വേദിയായി. ഡീസല്‍ എന്ജിന് ഉപയോഗിച്ച് തേങ്ങ പൊതിക്കുന്ന ഒരു യന്ത്രം. മണിക്കൂറില്‍ 1200 തേങ്ങകള്‍ വരെ മനോഹരമായി പൊതിക്കാന്‍ കഴിയുന്ന യന്ത്രം വികസിപ്പിച്ചെടുത്തത് മുനയംകുന്ന് സ്വദേശിയായ അഭിലാഷ് ഇമ്മാനുവലാണ്. 3 എച്ച്പിയുടെ ഡീസല്‍ എന്‍ജിനിലാണ് തേങ്ങാപൊതി യന്ത്രം പ്രവര്‍ത്തിക്കുന്നത്. മുകളിലുള്ള ഭാഗത്തുകൂടി തേങ്ങ ഇട്ടു കൊടുക്കുമ്പോള്‍ പൊതിച്ച തേങ്ങയും ചകിരിയും താഴെ രണ്ടിടത്തായി വീഴും. ചതഞ്ഞ രീതിയില്‍ ലഭിക്കുന്ന ചകിരി മണ്ണില്‍ പുതയിടുന്നതിന് കൂടുതല്‍ അനുയോജ്യമാണ്. കയറുത്പാദകര്ക്ക് കൈമാറുകയും ചെയ്യാം. തേങ്ങ ചെറുതായാലും വലുതായാലും പൊട്ടാതെ പൊതിഞ്ഞുകിട്ടും. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് കഴിഞ്ഞ അഭിലാഷ് എട്ടു ലക്ഷം രൂപ മുതല്‍മുടക്കിലാണ് യന്ത്രം വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തില്‍ ഇത് അഞ്ചു ലക്ഷം രൂപയ്ക്ക് നിര്മിച്ചുനല്കാനാകുമെന്ന് ഈ യുവാവ് പറയുന്നു. ഒരു ലിറ്റര്‍ ഡീസല്‍…
Read MoreCategory: Kannur
വീട് നിറയെ വരച്ചിട്ട ചിത്രം; മനംകവർന്ന് ബിനുവിന്റെ ചിത്രവീട്
പുൽപ്പള്ളി: വീട് നിറയെ വരച്ചിട്ട ചിത്രങ്ങളാൽ അതിഥികളുടെ മനം കവരുകയാണ് പുൽപ്പള്ളിയിലെ കേളക്കവല മങ്ങാരത്ത് എം.ടി. ബിനു എന്ന ബിനൂസ് പുൽപ്പള്ളിയുടെ ചിത്രവീട്. വീടിന്റെ ഉമ്മറത്ത് നേരത്തെയുണ്ടായിരുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം മാറ്റിവരച്ചതോടെ പ്രകൃതിരമണീയതാൽ നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ ബിനൂസിന്റെ വീട്. മലമുഴക്കി വേഴാന്പൽ, മയിൽ, മെക്കാവോ അടക്കമുള്ള പക്ഷികളാണ് വീടിന്റെ പുറംകാഴ്ച. സ്വീകരണമുറിയിൽ ഇല്ലിക്കാടുകൾക്കിടയിലെ ഒറ്റയാനും പൂമരങ്ങളും ഒറ്റമരവും പക്ഷികളുമെല്ലാമാണ് വിസ്മയക്കാഴ്ച. പ്രാർഥനാമുറിയിൽ യേശുക്രിസ്തുവിന്റെ രൂപവും വരച്ചിട്ടിട്ടുണ്ട്. വീട് നിറയെ ചിത്രങ്ങൾ നിറഞ്ഞ ബിനുവിന്റെ വീടിനെ ചിത്രവീട് എന്നാണ് നാട്ടുകാർ പേരിട്ടിരിക്കുന്നത്. നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ ബിനുവിന് ഒരു പതിറ്റാണ്ട് മുന്‍പ് തോന്നിയ ആശയമാണ് ഇപ്പോൾ ചിത്രവീടിലെത്തി നിൽക്കുന്നത്. വീട് പണിത് കഴിഞ്ഞപ്പോൾ അത് തന്റെ വീടാണെന്ന് മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടിയായിരുന്നു ചിത്രം വരച്ചുതുടങ്ങിയത് പിന്നീട് വരച്ച് വരച്ച് വീടൊന്നാകെ…
Read Moreഏഴര കടപ്പുറം കടലിലെ കൂറ്റൻ പാറയിൽ കുടുങ്ങി! യുവാവിനെ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപെടുത്തി
കണ്ണൂർ: തോട്ടട ഏഴര കടപ്പുറം ചേര റിസോർട്ടിനു താഴെ കടലിലെ കൂറ്റൻ പാറയിൽ കുടുങ്ങിയ യുവാവിനെ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപെടുത്തി. കരയിൽനിന്ന് 100 മീറ്റർ അകലെ കടലിലെ കൂറ്റൻ പാറയിൽ ധ്യാനമിരുന്ന കിഴുന്ന ഭഗവതി ക്ഷേത്രത്തിനടുത്തുള്ള കെ.കെ. രാജേഷിനെയാണ് കടലിൽ ജോലിചെയ്തു പരിചയമുള്ള നാട്ടുകാരായ മുബാറക്, ഷംസു, സമദ്, അനസ് എന്നിവരുടെ സഹായത്താൽ കണ്ണൂർ അഗ്നിരക്ഷാസേന രക്ഷിച്ചത്. ഇന്നലെ രാവിലെ 7.50 നായിരുന്നു സംഭവം. സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പ്രക്ഷുബ്ദമായ കടലിൽനിന്ന് രാജേഷിനെ കരയ്ക്കെത്തിച്ചത്. സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണൻ, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ എ. കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ കെ. ബിജു, സി. വിനേഷ്, എസ്. നീതിഷ്, കെ. ഉണ്ണിക്കൃഷ്ണൻ, വി. പ്രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Read Moreവാരത്തെ ആയിഷയുടെ കൊലപാതകം! ആസാം സ്വദേശി അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് നിർണായക നീക്കത്തിലൂടെ…
കണ്ണൂര്‍: വാരം ചതുരകിണറിൽ മോഷണശ്രമത്തിനിടെ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണ്ണൂരിൽ നിർമാണ തൊഴിലാളിയായ ആസാം സ്വദേശി മോയിബുള് ഹക് (25) ആണ് അറസ്റ്റിലായത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ആസാമിൽവെച്ച് പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം എസിപി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സെപ്റ്റംബർ 29നാണ് വാരം ചതുര കിണറിൽ തനിച്ചുതാമസിക്കുകയായിരുന്ന ആയിഷ മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. രാവിലെ പ്രാര്‍ഥന നടത്താന്‍ എഴുന്നേറ്റ ആയിഷ വീടിനു മുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മോഷ്ടാവിന്റെ അക്രമത്തിന് ഇരയായത്. കവര്‍ച്ചക്കിടയില്‍ മോഷ്ടാവുമായുള്ള ചെറുത്തു നില്പ്പിനിടെ ആയിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരു ചെവികള്‍ മുറിയുകയും വാരിയെല്ലുകള്‍ തകരുകയും ചെയ്തു. കാലുകള്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ആയിഷ കോഴിക്കോട് മെഡിക്കൽ കോളജിൽ…
Read Moreആയിരത്തിലധികം പ്രസവമെടുത്ത് ജനഹൃദയങ്ങളില്‍ കുടിയേറി! അന്നാമ്മ ചേടത്തിയുടെ നിസ്തുല സേവനത്തിന് നാട്ടുകാരുടെ ആദരവ്
പയ്യന്നൂര്‍: മലയോരമേഖലയിലെ ആദ്യകാല പ്രസവ ശുശ്രൂഷാ വിദഗ്ധയായ അന്നാമ്മ ചാക്കോയ്ക്ക് നാട്ടുകൂട്ടായ്മയുടെ ആദരം. കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റമേഖലകളിലൊന്നായ കാര്യപ്പള്ളിയിലും പെരുവാമ്പയുള്പ്പെടെയുള്ള സമീപ പ്രദേശങ്ങളിലുമായി ആയിരത്തിലധികം പ്രസവമെടുത്ത് ജനഹൃദയങ്ങളില്‍ കുടിയേറിയ അന്നാമ്മ ചാക്കോയെയാണ് പെരുവാമ്പയിലെ പൊതുജന കൂട്ടായ്മയായ “നാട്ടുപെരുമ’ ആദരിച്ചത്. ആശുപത്രികളും ഡോക്ടര്‍മാരും മലയോരമേഖലയ്ക്ക് അപ്രാപ്യമായിരുന്ന 1963ലാണ് കോട്ടയം മുത്തോലി സ്വദേശിനിയായ അന്നാമ്മയും കുടുംബവും കാര്യപ്പള്ളിയിലേക്ക് കുടിയേറിയത്. അക്കാലത്ത് പ്രസവമെടുക്കുന്ന ഡോക്ടറും ക്ലിനിക്കും ഉണ്ടായിരുന്നത് 35 കിലോമീറ്ററോളം അകലെയുള്ള പയ്യന്നൂരിലായിരുന്നു. ഗതാഗതസൗകര്യമുള്ള റോഡും വാഹനസൗകര്യങ്ങളുമില്ലാത്തതിനാല് പേറ്റുനോവനുഭവിക്കുന്നവര്ക്ക് വൈദ്യസഹായം ലഭ്യമാക്കാനും കഴിയുമായിരുന്നില്ല. കാടിനോടും കാട്ടുമൃഗങ്ങളോടും പടപൊരുതി മണ്ണില്‍ കനകം വിളയിക്കാനുള്ള പ്രയത്നങ്ങള്‍ക്കിടയില്‍ പ്രസവത്തോടെ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങളും അക്കാലത്ത് പതിവായിരുന്നു. ഈയൊരു ഘട്ടത്തിലായിരുന്നു സങ്കീര്‍ണാവസ്ഥയിലുള്ള പ്രസവങ്ങള്‍ കൈകാര്യം ചെയ്യാനുതകുന്ന നാടന്‍ മരുന്ന് പ്രയോഗങ്ങളും പാരമ്പര്യ ചികിത്സാരീതികളും ഹൃദിസ്ഥമാക്കിയിരുന്ന അന്നാമ്മ ചേടത്തി ഒരു ചരിത്രനിയോഗംപോലെ കാര്യപ്പള്ളി എന്ന കുഗ്രാമത്തില്‍ എത്തുന്നത്.…
Read Moreഅപൂർവ ജനിതകരോഗം ! പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വഴിയൊരുക്കി നാട്; നാലു മണിക്കൂറുകൊണ്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലെ ആശുപത്രിയിലെത്തി
കണ്ണൂര്‍: അപൂർവ ജനിതക രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുഞ്ഞ് ഇനാറ മറിയത്തെയും കൊണ്ട് ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽനിന്ന് അതിവേഗം പാഞ്ഞ കെഎംസിസിയുടെ ആംബുലൻസ് ബംഗളൂരു മണിപ്പാൽ ആശുപത്രിയിലെത്തുംവരെ വഴിയൊരുക്കി നാടും നഗരവും. അഞ്ച് മണിക്കൂറുകൊണ്ട് ബംഗളൂരുവിൽ എത്തിച്ചേരാനാണ് ഡോക്ടർമാർ നിർദേശം നൽകിയതെങ്കിലും ഒരുമണിക്കൂർ മുന്‍പേ ആംബുലൻസ് ബംഗളൂരുവിലെത്തി. ചാല മിംസ് ആശുപത്രിയിൽനിന്ന് ഇന്നലെ രാവിലെ 11ന് തുടങ്ങിയ യാത്ര മന്പറം, കൂത്തുപറന്പ്, മട്ടന്നൂർ, ഇരിട്ടി, കൂട്ടുപുഴ, മാക്കൂട്ടം വഴി പെരുന്പാടി, ഗോണിക്കുപ്പ, ഹുൻസൂർ, ശ്രീരംഗപട്ടണം, മാണ്ഡ്യ, മധൂർ വഴി ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിലെ ആശുപത്രിയിലെത്തി. കാസർഗോഡ് സ്വദേശി ഹനീഫയായിരുന്നു ആംബുലൻസ് ഡ്രൈവർ. വഴിയിലുടനീളം കേരള പോലീസും കേരള എമർജൻസി ടീമും കെഎംസിസി പ്രവർത്തകരും ആംബുലൻസിന്റെ സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കി. കർണാടകയിൽ സീറോ ട്രാഫിക് ഒരുക്കിനൽകി കർണാടക പോലീസും ഉദ്യമത്തിൽ പങ്കാളികളായി. മുഴപ്പിലങ്ങാട്…
Read Moreകടക്ക് പുറത്ത്! വൈദ്യുതി കണക്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ വാര്‍ഡ് അംഗവും കെഎസ്ഇബി ജീവനക്കാരും ഫ്യൂസിനുള്ളില് നേരത്തേ ഇരിപ്പുറപ്പിച്ച അതിഥിയെ കണ്ട് ഞെട്ടി
കരിവേടകം: കരിവേടകം കൂട്ടം കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി നിലവിലുള്ള കുടിവെള്ള പദ്ധതിക്ക് അനുബന്ധമായി നിര്‍മിച്ച വൈദ്യുതി കണക്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ വാര്‍ഡ് അംഗം ജോസഫ് പാറത്തട്ടേലും കെഎസ്ഇബി ജീവനക്കാരും ഫ്യൂസിനുള്ളില് നേരത്തേ ഇരിപ്പുറപ്പിച്ച അതിഥിയെ കണ്ട് ഞെട്ടി. ഉഗ്രവിഷമുള്ള അണലിക്കുഞ്ഞാണ് കരിവേടകം-പടുപ്പ് റോഡരികിലെ കുഴല്‍ക്കിണറിനടുത്ത് സ്ഥാപിച്ചിരുന്ന പുതിയ മീറ്റര്‍ ബോക്സിലെ ഫ്യൂസിനുള്ളില് കയറിക്കൂടിയിരുന്നത്. ജീവനക്കാരുടെ ശ്രദ്ധയോടെയുള്ള ഇടപെടലിലൂടെ അതിഥിയെ യഥാവിധി ഇറക്കിവിട്ടതിനു ശേഷമാണ് വൈദ്യുതി കണക്ഷന് നല്‍കിയത്. സുനില്‍ കരിവേടകം, ഉണ്ണിക്കൃഷ്ണന്, സണ്ണി കാഞ്ഞരത്തു മൂട്ടില്, റിന്സണ്, സുനിഷ് കൂട്ടം, വിജയന് കൂട്ടം, മോഹനന് എന്നിവര്‍ വാര്‍ഡ് അംഗത്തിന് സഹായികളായി.
Read Moreമകൾ ആത്മഹത്യ ചെയ്യില്ല! രമ്യയുടെ മരണത്തിൽ ദുരൂഹതയെന്ന് അമ്മ; മകളുടെ ഭര്‍ത്താവിന്റെ ബന്ധു പറഞ്ഞ കാര്യങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി അമ്മ സരോജിനി
ഇരിട്ടി: ഉളിക്കൽ മണിപ്പാറയിലെ തെങ്ങുംമൂട്ടിൽ ടി.ആർ. രമ്യ (29) യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ സരോജിനി വനിതാകമ്മീഷന് പരാതി നൽകി. ഭർത്താവ് രാജേഷും മാതാപിതാക്കളും ചേർന്ന് രമ്യയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞമാസം 29നാണ് രമ്യയെ മണിപ്പാറയിലുള്ള ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. രാജേഷിന്റെ ബന്ധുവാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്ന് സരോജിനി പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയ ബന്ധുക്കൾ കണ്ടത് രമ്യയുടെ മൃതദേഹമാണ്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് സരോജിനി ഇരിട്ടി ഡിവൈഎസ്പിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രമ്യയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ രമ്യ തൂങ്ങിയെന്ന് പറയുന്ന മുറിയും പരിസരവും പോലീസ് പരിശോധിച്ചിരുന്നു. രമ്യയുടേത് തൂങ്ങിമരണമാണെന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്നു ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
Read Moreരണ്ടു വർഷമായി..! ധർമടം തീരത്ത് ചെളിയിലുറച്ച കപ്പൽ പൊളിച്ചുനീക്കും; യന്ത്രസാമഗ്രികളും വിദഗ്ധ തൊഴിലാളികളും എത്തിത്തുടങ്ങി
തലശേരി: പ്രളയകാലത്ത് ധർമടം തീരത്ത് കടലിൽ ഉറച്ചുപോയ പഴയ കപ്പൽ പൊളിച്ചുനീക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ശക്തമായ കാറ്റിലും തിരയിലും പെട്ട് ധർമടം തീരത്ത് ചെളിയിൽ പൂണ്ടു പോയ കപ്പൽ രണ്ടു വർഷമായി ഇവിടെ കടലിൽ കിടക്കുകയാണ്. കപ്പൽ പൊളിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികളും വിദഗ്ധ തൊഴിലാളികളും എത്തിത്തുടങ്ങിട്ടുണ്ട്. ദിവസങ്ങൾക്കകം കപ്പൽ പൊളിച്ചുനീക്കൽ പ്രവൃത്തി ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അർധസർക്കാർ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരള (സിൽക്ക്) യാണ് കപ്പൽ പൊളിക്കൽ ജോലി ഏറ്റെടുത്തിരിക്കുന്നത്. കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് കപ്പലിനെ കഴിയാവുന്നിടത്തോളം കരയിലേക്ക് വലിച്ചടുപ്പിച്ച ശേഷമാണ് പൊളിക്കുക. പ്രളയകാലത്ത് മാലദ്വീപിൽനിന്ന് അഴീക്കലിലേക്ക് പുറംകടലിലൂടെ ടഗ്ഗിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടയിൽ കടൽക്ഷോഭത്തിൽ വടം പൊട്ടിയതിനെ തുടർന്നാണ് “ഒഴിവാലി’ എന്ന പഴയ ചരക്കുകപ്പൽ തിരകളിൽ ആടിയുലഞ്ഞ് നീങ്ങി ധർമടം തീരത്തെത്തിയത്. തീരത്തുനിന്ന് 500 മീറ്റർ അകലെ മണലിൽ ഉറച്ചുനിൽക്കുന്ന കപ്പൽ ഇവിടെനിന്ന് ഇളക്കിമാറ്റി…
Read Moreപന്തക്കലിൽ നിർമാണ പ്രവർത്തികൾക്കിടെ കണ്ടെത്തിയ ”ബോംബ്” മണിക്കൂറുകൾക്കുള്ളിൽ തേങ്ങയായ കഥയിങ്ങനെ…
മാഹി: മാഹി പന്തക്കലിൽ സ്വകാര്യ വ്യക്തിയുടെ വീടിന് മതിൽ പണിയുവാൻ കുഴിയെടുക്കുമ്പോൾ ബോംബെന്ന് സംശയിക്കുന്ന വസ്തു വിദഗ്ധ പരിശോധനയിൽ വെറും തേങ്ങയെന്ന് കണ്ടെത്തി. ഇന്നലെ ഉച്ചയക്ക് 12 ഓടെയായിരുന്നു മതിൽ നിർമാണ പ്രവർത്തനത്തിലേർപ്പെട്ട തൊഴിലാളികൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ അറിയിച്ചതിനെ തുടർന്ന് മാഹി പോലീസ് സൂപ്രണ്ട് രാജവേലു, സി.ഐ. അടൽ അരശൻ, പന്തക്കൽ എസ്.ഐ.രാധാകൃഷ്ണ ൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഇത് കസ്റ്റഡിയിലെടുത്തു. ബോംബ് കണ്ടെത്തിയെന്ന പ്രചാരണം പ്രദേശത്തെ ആശങ്കയിലാക്കിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിയിൽ തൊണ്ട കളഞ്ഞ തേങ്ങ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.
Read More