സ്വന്തം ലേഖികകണ്ണൂർ: ഉറവിട ജൈവ മാലിന്യ സംസ്കരണം ശക്തിപ്പെടുത്താനായി കൊണ്ടുവന്ന സംസ്കരണ പ്ലാന്റുകളും ബയോ പ്ലാന്റുകളും പലയിടത്തും പ്രവർത്തനരഹിതം. ഉപയോഗശൂന്യമായ ബയോപ്ലാന്റുകൾ മീൻ വളർത്തൽ കേന്ദ്രമായിരിക്കുകയാണ്. വിവിധ പദ്ധതികളിലൂടെയാണ് മാലിന്യസംസ്കരണ പ്ലാന്റുകളും ബയോപ്ലാന്റുകളും വിതരണം ചെയ്തത്. വീടുകളില്‍നിന്നു മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തലാക്കി ഉറവിടത്തില്‍ മാലിന്യ സംസ്കരണത്തിന് മാര്ഗമൊരുക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്. മുമ്പ് ഇത്തരത്തിലുള്ള പദ്ധതിയുണ്ടെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടാണ് ഇവ കാര്യക്ഷമമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ തദ്ദേശസ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ശുചിത്വ മിഷന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്കരണ ഉപകരണങ്ങള്‍ നല്‍കും. ബയോബിന്‍, റിംഗ് കമ്പോസ്റ്റ്, പിറ്റ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, ബക്കറ്റ് കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റര്‍ പോട്ട് എന്നിവയാണ് പദ്ധതിയിലൂടെ സ്ഥാപിച്ചു നല്‍കുന്നത്. ബയോപ്ലാന്റ് 70 ശതമാനം സബ്സിഡിയിലും മറ്റുള്ളവ 90 ശതമാനം സബ്സിഡി നിരക്കിലുമാണ് നല്‍കുന്നത്. എന്നാല്‍, ഇത്തരത്തില്‍ നല്കുന്ന മാലിന്യ സംസ്കരണ ഉപകരണങ്ങള്‍…
Read MoreCategory: Kannur
നേവിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നഷ്ടപരിഹാരം; ഉദ്യോഗസ്ഥന്റെ അനാസ്ഥയിൽ കുടുംബങ്ങൾ നെട്ടോട്ടമോടുന്നു
പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിതരണം ചെയ്യാന്‍ മടിച്ചിരുന്ന തലശേരിയിലെ ബന്ധപ്പെട്ട തഹസില്‍ദാര്‍ ഇന്നലെ മൂന്നുപേര്‍ക്കുള്ള തുക ട്രഷറിയില്‍ അടച്ചു. ഇതോടെ തെളിഞ്ഞത് ഈ ഉദ്യോഗസ്ഥന് രാജ്യരക്ഷയ്ക്കായി സര്‍വതും ത്യജിക്കേണ്ടി വന്നവര്‍ക്ക് നേരെ നടത്തിയ വഞ്ചനയുടെ മുഖം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച പണം വിതരണം ചെയ്യാതെ ലാപ്സാക്കിക്കളഞ്ഞതും ഇതേത്തുടര്‍ന്ന് പണം ലഭിക്കുന്നതിനായുള്ള ആളുകളുടെ നെട്ടോട്ടവും ഇന്നലെ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിനായി അനുകൂല കോടതിയുത്തരവും തളിപ്പറമ്പ്-പയ്യന്നൂര്‍ താലൂക്ക് അദാലത്തിലെ ഉത്തരവുമുണ്ടായിരുന്നു. 2019 നവംബര്‍ മുതല്‍ കഴിഞ്ഞവര്‍ഷം മേയ് വരെ മൂന്നുഘട്ടങ്ങളിലായി സര്‍ക്കാര്‍ ഒന്നരക്കോടിയോളം രൂപയനുവദിച്ചിരുന്നതുമാണ്. ഈ തുക വിതരണം ചെയ്യാതെ ലാപ്സാക്കി കളയുകയായിരുന്നു. അന്ന് ട്രഷറിയില്‍ പണമടക്കാതിരുന്നതിന് കാരണമായി പറഞ്ഞത് വിഡിനെയായിരുന്നു. ഇതിനുശേഷം കഴിഞ്ഞ മാസം പത്തിന് രണ്ടുകോടി രൂപ വീണ്ടും നഷ്ടപരിഹാര വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ പണവും…
Read Moreരണ്ട് വർഷത്തെ വീസക്ക് പകരം പത്ത് വർഷത്തെ റസിഡൻസ് വീസ! തയ്യുള്ളതിൽ അഷറഫിന് ഗോൾഡൻ വീസ ലഭിച്ചു
തലശേരി: പന്യന്നൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബറും ദുബായ് ആസ്ഥാനമായുള്ള കെ.ബി.ആർ മിഡിൽ ഈസ്റ്റ് ഫുഡ് സ്റ്റഫ് ട്രേഡിംഗ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറുമായ പന്യന്നൂർ മാരാങ്കണ്ടി തയ്യുള്ളതിൽ അഷ്റഫിനെ യുഎഇ ഗവൺമെന്റ് മുൻനിര ബിസിനസുകാർക്ക് നൽകുന്ന ഗോൾഡൻ വീസ നൽകി ആദരിച്ചു. നേരെത്തെ മമ്മൂട്ടി, മോഹൻലാൽ, പൃഥിരാജ്, എം.എ.യൂസഫലി, പൊയിൽ അബ്ദുള്ള എന്നിവർക്ക് ഗോൾഡൻ വീസ നൽകി ആദരിച്ചിരുന്നു. രണ്ട് വർഷത്തെ വീസക്ക് പകരം പത്ത് വർഷത്തെ റസിഡൻസ് വീസയാണ് ഗോൾഡൻ വീസയിലൂടെ ലഭിക്കുന്നത്. എമിഗ്രേഷൻ ഓഫീസർ ക്യാപ്റ്റൻ നാസർ അലി ഷംസിയാണ് ഗോൾഡൻ വീസ അംഗീകാരം പതിച്ച പാസ്പോർട്ട് അഷറഫിന് കൈമാറിയത് കൈമാറിയത്. ചൊക്ലി മാരാങ്കണ്ടി ജുമാ മസ്ജിദ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള അഷറഫ് നിലവിൽ സ്പോർട്ടിംഗ് മാരാങ്കണ്ടി രക്ഷാധികാരിയുമാണ്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മുൻനിര ബിസിനസുകാരെ…
Read Moreകെഎസ് ആർടിസിക്ക് പിന്നിൽ ലോറി ഇടിച്ചു; ഇടിച്ച ലോറിക്ക് പിന്നിൽ മറ്റൊരു കെഎസ്ആർടിസി ഇടിച്ചു കയറി; അപകടം കുറ്റിക്കോൽ ദേശീയപാതയിൽ
തളിപ്പറമ്പ്: കണ്ണൂരിൽ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ചു. വ്യാഴാഴ്ച പുലർച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയപാതയിലാണ് സംഭവം. കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പടെ എട്ടു പേർക്ക് പരിക്കേറ്റു. കാസർഗോഡിലേക്ക് പോകുകയായിരുന്ന ബസിന് പുറകിൽ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ലോറിക്ക് പിന്നിൽ മറ്റൊരു കെഎസ്ആർടിസി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു. ലോറിക്ക് പുറകിൽ ഇടിച്ചുകയറിയ ബസിലെ ഡ്രൈവർ പി.കെ. ശ്രീജിത്തിന്(35) ആണ് പരിക്കേറ്റത്. സ്റ്റിയറിംഗിനിടയിൽ കുടുങ്ങിക്കിടന്ന ശ്രീജിത്തിനെ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
Read Moreസിലബസിൽ കാവിവത്കരണമെന്ന് ആരോപ ണം; കണ്ണൂർ യൂണിവേഴ്സിറ്റി വിസിയെ തടഞ്ഞ് കെഎസ്യു- യൂത്ത് കോൺഗ്രസ്
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സിലബസിൽ കാവിവത്കരണം നടത്തുന്നുവെന്നാരോപിച്ച് കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സർവകലാശാല വൈസ് ചാൻസലറെ തടഞ്ഞു. ഇന്നു രാവിലെ ഒന്‍പതോടെ കണ്ണൂർ സർവകലാശാല ആസ്ഥാനത്താണ് വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ തടഞ്ഞത്. തലശേരി ബ്രണ്ണൻ കോളജിൽ ആരംഭിച്ച എം.എ. ഗവേർണൻസ് ആൻഡ് പൊളിറ്റിക്കൽ കോഴ്സ് സിലബസിൽ സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നെഹ്റുവിനെയും ഗാന്ധിജിയെയും അപ്രസക്തരാക്കി വി.ഡി. സവർക്കർ, എം.എസ്. ഗോൾവാൾക്കർ എന്നിവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിസിയെ തടഞ്ഞത്. കണ്ണൂർ ടൗൺ പോലീസിന്റെ നേതൃത്വത്തിലെത്തി പ്രവർത്തകരെ നീക്കിയശേഷമാണ് വിസിയെ സർവകലാശാല ഓഫീസിലെത്തിച്ചത്. യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, കെഎസ്യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
Read Moreചാറ്റിംഗിന്റെ പേരില്‍ വീട്ടുകാർ ശകാരിച്ചു; അതോടെ അവള് മനോവിഷമത്തിലായി; ഒടുവില്‍ ചെയ്തത്…
കാസര്‍ഗോഡ്: സമൂഹമാധ്യമങ്ങളിലൂടെ ചാറ്റിംഗ് നടത്തിയതിന് വീട്ടുകാര്‍ ശകാരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കളനാട് വില്ലേജ് ഓഫീസിനടുത്തെ സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹിന ദമ്പതികളുടെ മകള്‍ സഫ ഫാത്തിമ (13) യാണു മരിച്ചത്. ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നോടെയാണ് സഫ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാറ്റിംഗ് വിവരം വീട്ടുകാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മനോവിഷമത്തിലായിരുന്നതായാണ് പറയപ്പെടുന്നത്. മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു.
Read Moreതലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം:പ്രതിയുടെ അറസ്റ്റിന് ഹൈക്കോടതി സ്റ്റേ
തലശേരി: ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ നരഹത്യക്കേസിലെ പ്രതി ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ ഉമ്മറിന്റെ മകൻ റൂബിനെ (19) അറസ്റ്റ് ചെയ്യുന്നത് 29 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് ഡയറി ഹാജരാക്കാൻ കോടതി പോലീസിന് നിർദേശം നൽകി. പ്രതിയെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ സ്റ്റേ എത്തിയിട്ടുള്ളത്. പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ് പാനൂർ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസിപി ഓഫീസിനു മുന്നിൽ നിൽപ്പു സമരം നടത്തിയിരുന്നു. റൂബിൻ ഒമർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.
Read Moreതലശേരി കീർത്തി ആശുപത്രിയിലെ വ്യാജചികിത്സ; ഡിഎംഒയുടെ മുന്നറിയിപ്പുകത്ത് മുക്കി! പുറത്തേക്ക് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
തലശേരി: തലശേരി ഒ.വി റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് വ്യാജ ചികിത്സ നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കീർത്തി ആശുപത്രിയിലെ മാനേജ്മെന്റിലെ ഭിന്നിപ്പ് സംബന്ധിച്ച വിവരങ്ങളും ഇതിനിടയിൽ പുറത്തുവന്നു. വ്യാജ ചികിത്സ നടക്കുന്നത് സംബന്ധിച്ച് ഡിഎംഒ നൽകിയ മുന്നറിയിപ്പ് നോട്ടീസ് മുൻ മാനേജ്മെന്റ് മുക്കിയതായിട്ടുള്ള ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ഏപ്രിൽ 16 നാണ് ഡിഎംഒ വ്യാജ ചികിത്സ സംബന്ധിച്ച കത്ത് കീർത്തി ഹോസ്പിറ്റൽ മാനേജ്മെന്റിന് നൽകിയത്. എന്നാൽ, ഈ കത്ത് ഈ മാസം ആദ്യമാണ് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതെന്നും കത്ത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആരോപണ വിധേയനെ തത്സ്ഥാനത്തുനിന്നും നീക്കിയതായും കീർത്തി ആശുപത്രിയിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ടവർ അറിയിച്ചു. മുൻ മാനേജ്മെന്റിന്റെ കാലഘട്ടത്താണ് പത്താം ക്ലാസുകാരി കീർത്തിയിൽ ചികിത്സ നടത്തുകയും ഗൃഹനാഥൻ മരിക്കുകയും ചെയ്തത്. ഡിഎംഒ മുന്നറിയിപ്പ് നൽകിയ വ്യക്തിയേയും സ്ഥാപനത്തിൽ കൊണ്ടുവന്നത് മുൻ മാനേജ്മെന്റാണ് ഗൃഹനാഥൻ മരിച്ച…
Read Moreമോഷണത്തിന് ശേഷം കിലോമീറ്ററുകൾ കറങ്ങി തിരികെ നാട്ടിലെത്തി; കറക്കം കണ്ട ഒരാൾ എല്ലാം ഒറ്റിക്കൊടുത്തു; വയോധികയുടെ മാല കവർന്ന ലിജീഷിനെ പൊക്കി പോലീസ്
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം കോട്ടൂരിൽ വയോധികയുടെ രണ്ട് പവൻ മാല കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പയ്യന്നൂർ അന്നൂരിലെ പുതിയപുരയിൽ ലിജീഷി (30) നെയാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, പ്രിൻസിപ്പൽ എസ്ഐ സുബീഷ്മോൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ടുപ്രതി ചന്തേര പൊയോങ്കര സ്വദേശി രാമചന്ദ്രനെ മാല മോഷണ കേസിൽ മട്ടന്നൂർ പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തും.കഴിഞ്ഞ 17 നാണ് കോട്ടൂരിലെ കൂടത്തിൽ മാധവിയമ്മയുടെ സ്വർണമാല സ്കൂട്ടറിലെത്തിയ ഇവർ കവർന്നത്. വീടിന് സമീപത്തെ ബന്ധുവീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന മാധവിയമ്മയുടെ മാല കവർന്ന ഇരുവരും തുടർന്ന് രക്ഷപ്പെടുകയായിരുന്നു. മോഷണത്തിന് ശേഷം ശ്രീകണ്ഠപുരം ടൗണിലെത്തിയ ഇരുവരും കൂട്ടുംമുഖം, ചേപ്പറമ്പ്, ഏരുവേശി, ചെമ്പേരി, പുറഞ്ഞാൺ എന്നിവിടങ്ങളിലെത്തി. ഇവിടുന്ന് ചെമ്പന്തൊട്ടി, വളക്കൈ വഴി തളിപ്പറമ്പിലെത്തിയ ശേഷം പയ്യന്നൂരിലേക്ക് പോവുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനാണ്…
Read Moreകനത്ത മഴയിൽ ചെറുവത്തൂരിൽ കെഎസ്ആർടിസി ബസും ചരക്കു ലോറിയും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്
ചെറുവത്തൂർ: ദേശീയപാതയിലെ ഞാണങ്കൈ ഇറക്കത്തിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് പത്തു പേർക്ക് പരുക്ക്. കനത്ത മഴയിൽ ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. കെഎസ്ആർടിസി ബസ് ഡ്രൈവർ കണ്ണൂർ ആലക്കോട് സ്വദേശി ടോമി (50), ചരക്ക് ലോറി ഡ്രൈവർ മധ്യപ്രദേശ് ഇൻഡോർ സ്വദേശി രാകേഷ് ശ്യാംവർമ (49), പിലിക്കോട് കാലിക്കടവ് കരക്കേരുവിലെ കെ.വി. സബിത (40), അപകടത്തിൽപ്പെട്ട ബസിലെ കണ്ടക്ടർ കാഞ്ഞങ്ങാട് പെരിയ സ്വദേശി പി.എം. സെബാസ്റ്റ്യൻ (52) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. സ്റ്റിയറിംഗിനിടയിൽ കാൽ കുടുങ്ങിയ ചരക്ക് ലോറി ഡ്രൈവർ രാജുവിനെ തൃക്കരിപ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ കാബിൻ മുറിച്ചു നീക്കിയാണ് പുറത്തെടുത്തത്. ലോറിയിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ രാധു(38), ക്ലീനർ സുഖ്ദേവ്(39), ബസിലെ യാത്രക്കാരായ കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തലശേരി സ്വദേശി അനിൽ കുമാർ (46), പറശിനിക്കടവ് കോൾമൊട്ട സ്വദേശി…
Read More