ഏഴു വയസുകാരിക്കു നേരെ നഗ്നത പ്രദർശനം: തലശേരിയിൽ നിന്ന് മുങ്ങിയ 42 കാരൻ  പാലക്കാട്ട് നിന്ന് പൊക്കി പോലീസ്

തലശേരി: ഏഴ് വയസുകാരിക്കു നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിലെ പ്രതിയെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. പുന്നോൽ കരിക്കുന്ന് ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) യാണ് സിഐ ജി.ഗോപകുമാർ, എസ് ഐ എ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 നാണ് കേസിനാസ്പദമായ സംഭവം. ടൗണ്‍ ഹാളിനു സമീപം വെച്ചാണ് ഏഴ് വയസുകാരിക്കു നേരെ പ്രതി നഗ്നത പ്രദർശനം നടത്തുകയും കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തത്. രക്ഷിതാക്കളുടെ പരാതി പ്രകാരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതോടെ സ്ഥലം വിട്ട പ്രതിയെ പോലീസ് പാലക്കാട് നിന്നാണ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read More

കാടുകൾ വെട്ടിനശിപ്പിച്ചും അവിടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയും ഒരു ജനത! കണ്ടറിയണം… ഈ  കണ്ടൽ കാവൽക്കാരനെ…

കണ്ണൂർ: കാടുകൾ വെട്ടിനശിപ്പിച്ചും അവിടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയും ഒരു ജനത മുന്നേറുന്പോൾ കാടുകളെ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് ചില മനുഷ്യർ. കാടുകളെ പ്രാണനായി സ്നേഹിക്കുന്ന ചില നന്മമരങ്ങൾ. ഇവിടെ കണ്ണൂർ ചെറുകുന്നിലുമുണ്ട് ഇത്തരത്തിൽ പച്ചപ്പിനെ പ്രാണവായുവായി കാണുന്ന ഒരു മനുഷ്യൻ. പാറയിൽ രാജൻ. മത്സ്യത്തൊഴിലാളിയായ രാജൻ തന്‍റെ ദിനചര്യ ആരംഭിക്കുന്നതുതന്നെ കണ്ടലുകളെ പരിപാലിച്ചാണ്. രാവിലെ പഴയങ്ങാടി പുഴയോരത്ത് കണ്ടലുകളെ തൊട്ടും തലോടിയും കണ്ടലിന് കാവൽക്കാരനായി രാജനുണ്ടാകും.അച്ഛൻ കുവപ്പറവൻ അന്പുവിനൊപ്പം മീൻ പിടിക്കാൻ പോയാണ് രാജൻ കണ്ടലുകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പലയാളുകളോടും അന്വേഷിച്ച് കണ്ടലുകളെക്കുറിച്ച് കൂടുതലറിഞ്ഞു. അറിയുന്തോറും കണ്ടൽ കാടുകളെക്കുറിച്ച് കൗതുകം കൂടി വന്നു. പിന്നീട് കണ്ടലുകൾ നട്ടുവളർത്താനും പരിപാലിക്കാനും ആരംഭിച്ചു. ആദ്യം വിമർശനങ്ങൾ നേരിട്ടെങ്കിലും ഒരു പുഞ്ചിരിയോടെ രാജൻ കണ്ടലുകളെ പരിപാലിച്ചുപോന്നു. പഴയങ്ങാടി പുഴയുടെ ചെറുകുന്ന് ഭാഗത്തെ പുഴയോരങ്ങളിൽ ഏക്കർകണക്കിന് കണ്ടൽ കാടുകൾ രാജൻ നട്ടുവളർത്തിയിട്ടുണ്ട്. തോണി തുഴഞ്ഞ്…

Read More

ഇവിടെ പഠനം പുരപ്പുറത്ത് … തില്ലങ്കേരിയിലെ കുട്ടികൾക്ക് ഇക്കുറിയും പഠനം “അഗ്നിപരീക്ഷണം’

മട്ടന്നൂർ(കണ്ണൂർ): രണ്ടാം വർഷവും പഠനം ഓൺലൈനിലായപ്പോൾ അഗ്നിപരീക്ഷണത്തിലായിരിക്കുകയാണ് തില്ലങ്കേരി ആലയാട് പ്രദേശത്തെ വിദ്യാർഥികൾക്ക്. നേരാംവണ്ണം ക്ലാസ് കാണാനോ പ്രവർത്തനങ്ങൾ അയക്കാനോ കഴിയാതെയാണ് ഒരു അധ്യയന വർഷം കഴിഞ്ഞുപോയത്. എന്നാൽ പ്രതീക്ഷയ്ക്ക് വക നൽകാതെ ഈ വർഷവും ഓൺലൈൻ ക്ലാസുകൾ തുടങ്ങി. ഈ പ്രദേശത്തെ നൂറോളം വിദ്യാർഥികളാണ് മൊബൈൽ റേഞ്ച് കുറവായതിനാൽ പഠനം അപകടരമായ രീതിയിൽ റോഡരികിലും വീടിന്‍റെ ടെറസിലുമായി തള്ളിനീക്കുന്നത്. ചുരുക്കം വീടുകളിൽ ടെലിവിഷൻ ഉണ്ടെങ്കിലും പ്രവർത്തനങ്ങൾ അയയ്ക്കാൻ ഇന്‍റർനെറ്റ് കൂടിയേ തീരൂ. മാത്രമല്ല കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അതാത് അധ്യാപകർ ഓൺലൈനിലൂടെ ക്ലാസ് എടുക്കുകയും ഗൂഗിൾ മീറ്റ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും തുടങ്ങിയെങ്കിലും ഈ പ്രദേശത്തെ കുട്ടികൾക്ക് ഇതിലൊന്നും പങ്കെടുക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നെങ്കിലും ടെലികോം കമ്പനികളെ നിരന്തരം ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. കേബിൾ ടിവി വഴിയുള്ള നെറ്റ് സൗകര്യം…

Read More

കണ്ണൂരിന്‍റെ ചരിത്രം പറയാൻ ഒരുക്കിയ പദ്ധതി ഇപ്പോൾ വിജിലൻസ് ഫയലിൽ!

കണ്ണൂർ: വെളിച്ച-ശബ്ദസമന്വയത്തിലൂടെ കണ്ണൂർ കോട്ടയുടെയും കണ്ണൂരിന്‍റെയും ചരിത്രം പറയാൻ ഒരുക്കിയ പദ്ധതി എവിടെയും എത്തിയില്ലെന്നുമാത്രമല്ല ഇപ്പോൾ വിജിലൻസ് അന്വേഷണത്തിലേക്കും എത്തിയിരിക്കുകയാണ്. ഗൊൽക്കൊണ്ട കോട്ട, പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ, രാജസ്ഥാനിലെ ഉദയപുർ കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയോർ കോട്ട എന്നിവിടങ്ങളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ചുവടു പിടിച്ചായിരുന്നു കണ്ണൂരിലും പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പദ്ധതിയാണിപ്പോൾ അഴിമതി അന്വേഷണം നേരിടുന്നത്.ടൂറിസം വകുപ്പിന്‍റെ 3.88 കോടി രൂപാ ചെലവിലാണ് ഷോ നടപ്പാക്കിയത്. കോട്ടയിലെ പ്രവേശന കവാടത്തിൽനിന്ന് തുടങ്ങുന്ന നടപ്പാതയിൽ തുറസായ സ്ഥലത്തിനോടു ചേർന്നുള്ള കോട്ടയുടെ ചുമരിൽ വെളിച്ച-ശബ്ദ സംവിധാനത്തിലൂടെ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ കോട്ടയുടെയും കണ്ണൂരിന്‍റെ ചരിത്രം വിവരിക്കുന്നതായിരുന്നു പദ്ധതി. ഒരേ സമയം 250 പേർക്ക് ഇരുന്നു കാണാവുന്ന സംവിധാനവും ആസൂത്രണം ചെയ്തിരുന്നു.കണ്ണൂർ കോട്ടയിലെ നിധി ശേഖരം…

Read More

ജയിച്ചു കഴിഞ്ഞാല്‍ ബാക്കിതരാം, പക്ഷേ..! പത്രിക പിൻവലിക്കാൻ സുരേന്ദ്രൻ രണ്ടര ലക്ഷം തന്നുവെന്ന് അപരൻ സുന്ദര

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ അപരനായി പത്രിക നല്‍കിയ സുന്ദരയ്ക്ക് പിന്മാറാന്‍ രണ്ടര ലക്ഷം കിട്ടിയെന്ന് വെളിപ്പെടുത്തല്‍. 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നല്‍കിയതെന്നും സുന്ദര പറഞ്ഞു. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പു നല്‍കിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചത്. സുരേന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു. ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു. 2016-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.

Read More

പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ പുതിയ തന്ത്രം! ഫലിക്കുമോ ആവോ..?

മട്ടന്നൂര്‍(കണ്ണൂര്‍): പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ ആകര്‍ഷകമായ രൂപങ്ങളിലുള്ള ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കാന്‍ മട്ടന്നൂര്‍ നഗരസഭ. കുപ്പിയുടെ ആകൃതിയിലുള്ള ബോട്ടില്‍ ബൂത്ത് നിര്‍മിച്ച് പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കാനാണ് പദ്ധതി. പ്ലാസ്റ്റിക് കുപ്പികള്‍ പൊതു ഇടങ്ങളിലും പുഴകളിലും റോഡരികിലും വലിച്ചെറിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കാണ് ഇടയാക്കുന്നത്. ഓരോ വര്‍ഷവും ലോഡുകണക്കിന് കുപ്പികളാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് ശുചീകരണ കാമ്പയിനുകള്‍ വഴി ശേഖരിക്കുന്നത്. ഇത് പരിഹരിക്കുന്നതിനാണ് ആകര്‍ഷകമായ രൂപങ്ങളിലുള്ള ബോട്ടില്‍ ബൂത്തുകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നത്. നഗരത്തിലെ വ്യാപാര സ്ഥാപനമായ ‘ബില്‍ഡ് ഡെക്കറി’ന്റെ സഹകരണത്തോടെയാണ് ആദ്യത്തെ കിയോസ്‌ക് സ്ഥാപിക്കുന്നത്. കിയോസ്‌ക ആറിന് ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിതാ വേണു ഉദ്ഘാടനം ചെയ്യും.

Read More

ഒരു പ്രദേശത്തിന്‍റെ വികസന മോഹത്തെ കൊഞ്ഞനംകുത്തി പരിഹസിക്കുകയാണോ ? റോഡില്ലാ പാലം കൗതുക കാഴ്ചയല്ല, ജനങ്ങളുടെ ഉള്ളിലെ നീറ്റലാണ്

പയ്യന്നൂര്‍: പതിറ്റാണ്ടുകളായുള്ള ഒരു പ്രദേശത്തിന്‍റെ വികസന മോഹത്തെ കൊഞ്ഞനംകുത്തി പരിഹസിക്കുകയാണോ എന്ന ചോദ്യമാണ് റോഡില്ലാതെ നിര്‍മിച്ച ഈ പാലമുയര്‍ത്തുന്നത്. കൂട്ടത്തില്‍ വികസനത്തിന് ആരാണ് വഴിമുടക്കുന്നത് എന്ന ചോദ്യവും. കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തീകരിച്ച കല്ലന്‍ചിറപ്പാലമാണ് മറുപടിയില്ലാത്ത ചോദ്യമായി തുടരുന്നത്. പാലത്തിനപ്പുറത്തെ ലക്ഷം വീട് കോളനിയില്‍ വരെ എത്തിനില്‍ക്കുന്ന റോഡ് ഈ പാലത്തില്‍ വന്നു മുട്ടുന്ന പൊന്‍പുലരി നാട്ടുകാര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ടും നാളുകളേറെയായി. പാലത്തിനപ്പുറത്തെ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ വയലിലൂടെയുള്ള 150 മീറ്ററോളം മാത്രമുള്ള റോഡ് ഈ പാലത്തിലേക്കെത്തിയാല്‍ തീരുന്ന പ്രശ്നമേയുള്ളുതാനും. രണ്ടു പഞ്ചായത്തുകളേയും വേര്‍തിരിക്കുന്ന കല്ലന്‍ചിറ തോടിന് മുമ്പുണ്ടായിരുന്ന മരപ്പാലത്തിന് പകരമായി കര്‍ഷകര്‍ക്ക് ടില്ലര്‍ കൊണ്ടുപോകാനുള്ള സൗകര്യത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് ചെറിയ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചിരുന്നു. ഇതിനോട് ചേര്‍ന്നാണ് സ്ഥലം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 32,50,000 രൂപ ചെലവില്‍…

Read More

നൂറ്റിമൂന്നാം വയസില്‍ കോവിഡിനെ തോൽപ്പിച്ച് ചിന്നമ്മ! താരമായത്‌ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ധൈര്യം കാട്ടിയ ആനി തോമസ്‌

രാജപുരം: നൂറ്റിമൂന്നാം വയസില്‍ കോവിഡ് ബാധിച്ച വയോധികയ്ക്ക് ദിവസങ്ങള്‍ക്കകം രോഗമുക്തി ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആഹ്ലാദവും ആത്മവിശ്വാസവും പകര്‍ന്നു. കുടുംബാംഗങ്ങളുടെ സഹായത്തോടെ വയോധികയെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ധൈര്യം കാട്ടിയ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആനി തോമസിമാണ് ഇൗ അതിജീവന വിജയത്തിന്‍റെ മുഴുവന്‍ കൈയടിയും നാട്ടുകാർ നൽകുന്നത്. പനത്തടി കൊളപ്പുറത്തെ മുതുകാട്ടില്‍ വീട്ടില്‍ ചിന്നമ്മക്കാണ് 103-ാമത്തെ വയസില്‍ കോവിഡ് ബാധിച്ചത്. മേയ് അഞ്ചിന് മകന്‍ ജോണിനും തുടര്‍ന്ന് മറ്റു കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിച്ചതോടെയാണ് ചിന്നമ്മയെയും പരിശോധിച്ചത്. ഏഴിന് ചിന്നമ്മക്കും രോഗം സ്ഥിരീകരിച്ചു. ഈ പ്രായത്തില്‍ സിഎഫഎല്‍ടിസികളിലോ ആശുപത്രികളിലോ പ്രവേശിപ്പിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ജെഎച്ച്‌ഐ ആനി തോമസ് തയാറായത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ആസീഫിനോട് കാര്യം സൂചിപ്പിച്ചപ്പോള്‍ ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍ വീട്ടില്‍ത്തന്നെ ചികിത്സിക്കാമെന്നും എല്ലാ സഹായവും ചെയ്യാമെന്നും ഉറപ്പ് നല്‍കിയിരുന്നു. ചിന്നമ്മയ്ക്ക് ഭക്ഷണം…

Read More

നാളെ മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു! വാഹന പരിശോധനയ്‌ക്കൊപ്പം കടകളില്‍ പരിശോധനയുമായി പോലീസ്

കണ്ണൂര്‍: നാളെ മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസ്. ഇന്ന് ജില്ലയിലെ വാഹന പരിശോധനയ്‌ക്കൊപ്പം കടകളിലും പരിശോധന നടത്തി. കടകളില്‍ തിരക്ക് കൂടുന്നുണ്ടോ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ കടകള്‍ പ്രവര്‍ത്തിക്കുന്നത് എന്നിങ്ങനെയാണ് പോലീസ് പരിശോധിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള കോവിഡ് മാനദണ്ഡ ലംഘനം കണ്ടാല്‍ കടകള്‍ അടച്ചുപൂട്ടാനുള്ള നടപടിയും പോലീസ് സ്വീകരിക്കുന്നുണ്ട്. നാളെ മുതല്‍ അവശ്യസാധനങ്ങളുടെ കടകളും വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍,നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. ഈ സാഹചര്യത്തില്‍ കടകളില്‍ തിരക്കനുഭവപ്പെടുന്നത് കണക്കിലെടുത്താണ് പോലീസ് പരിശോധന ശക്തമാക്കിയത്. നാളെ മുതല്‍ വാഹന പരിശോധനയും കര്‍ശനമാക്കും.

Read More

പതിമൂന്നുകാരന് സമൂഹ മാധ്യമത്തിലൂടെ അശ്ലീല സന്ദേശം! വിദ്യാര്‍ഥിയുടെ സഹോദരന്‍റെ വക യുവാവിന് മുട്ടന്‍പണി

പഴയങ്ങാടി(കണ്ണൂര്‍): പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് അശ്ലീല സന്ദേശമയച്ച് യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. മാട്ടൂല്‍ സ്വദേശി എ.സി. അബ്ദുള്‍ ജലീലിനെ (34)യാണ് പഴയങ്ങാടി എസ്‌ഐ ഇ. ജയചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ ഇയാള്‍ വിദ്യാര്‍ഥിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥിയുടെ സഹോദരന്‍റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read More