മാഹി: വാര്‍ഡ് വിഭജനത്തിലെ അപാകതകളുമായി ബന്ധപ്പെട്ട് പരാതികള്‍ വ്യാപകമായതോടെ മാഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. അഞ്ചു വര്‍ഷം കൂടുമ്പോള്‍ എല്ലായിടങ്ങളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും ഭൂമി ശാസ്ത്രപരമായി കേരളത്തിലുള്ള പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയില്‍ ഇത്രയും കാലത്തിനിടെ തെരഞ്ഞെടുപ്പ് നടന്നത് മൂന്നു തവണ മാത്രം. ഇപ്പോള്‍ നാലാമത്തെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും വാര്‍ഡ് വിഭജനം സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുകയാണ്. ഫ്രഞ്ച് ഭരണത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 1947-ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോഴും മാഹി ഫ്രഞ്ച് ഭരണത്തിന് കീഴിലായിരുന്നു. 1947-ന് ശേഷം ഇന്ത്യയിലെ മറ്റെല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യാ യൂണിയിനില്‍ ലയിപ്പിക്കാനായിരുന്നെങ്കിലും ഫ്രാന്‍സിന്റെ കീഴിലായിരുന്ന മാഹി ഫ്രഞ്ച് ഭരണത്തിനു കീഴില്‍ തന്നെ തുടരുകയായിരുന്നു. പിന്നീടുള്ള ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 1954-ലാണ് മാഹിയില്‍ നിന്നു ഫ്രഞ്ചുകാര്‍ ഒഴിഞ്ഞു പോകുന്നതും ഇന്ത്യാ യൂണിയന്റെ ഭാഗമാകുന്നതും. 1700-കളില്‍ നിലവില്‍…
Read MoreCategory: Kannur
നാവികസേനാ അക്കാഡമിയിൽ കോവിഡ് വ്യാപനം; രാമന്തളി പ്രദേശത്തെ ജനങ്ങൾക്കുള്ള ആശങ്കയിൽ; അടച്ചിടണമെന്ന് കോണ്‍ഗ്രസ്
പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിൽ കോവിഡ് വ്യാപിക്കുന്നു. അക്കാഡമി കേന്ദ്രീകരിച്ച് രോഗ വ്യാപനം വർധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇവിടെ ശുചീകരണ ജോലിയും മറ്റുമായി രാമന്തളി നിവാസികളായ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. കൂടാതെ രാമന്തളിയിൽ വാടകയ്ക്കും മറ്റും താമസിച്ചുകൊണ്ട് ഇതര സംസ്ഥാന തൊഴിലാളികളും അന്യ നാട്ടുകാരും അക്കാഡമിക്കകത്ത് ജോലി ചെയ്യുന്നുണ്ട്. കോവിഡ് പോസറ്റീവായ രോഗികൾക്ക് ഒപ്പം തന്നെയാണ് മറ്റുള്ളവരും താമസിക്കുന്നതെന്നത് രോഗവ്യാപനത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. ഇത്തരക്കാർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇറങ്ങി നടക്കുന്നതും പതിവാണ്. കൂട്ടത്തോടെ താമസിക്കുന്ന അന്യ സംസ്ഥാനക്കാരിലും മറ്റും രോഗം പെരുകുവാനുള്ള സാഹചര്യവും കൂടുതലാണ്. അക്കാഡമിയിലെ കോവിഡ് വ്യാപനംമൂലം ജോലിക്ക് പോയി തിരിച്ചു വരുന്നവർ രോഗവാഹകരാകുന്ന സാഹചര്യമാണ് ഇപ്പോൾ രാമന്തളിയിൽ ഉള്ളത്. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്.കോവിഡ് പെരുകുന്നത് തടയാൻ അടിയന്തിരമായി രണ്ടാഴ്ചക്കാലത്തേക്ക് അക്കാഡമി അടച്ചിടാൻ നടപടി എടുക്കണമെന്ന് രാമന്തളി മണ്ഡലം കോണ്‍ഗ്രസ്…
Read Moreഓണ്‍ലൈൻ പഠനം അവതാളത്തിലാക്കി നെറ്റ് വർക്ക് തകരാറും വേഗക്കുറവും; പ്രതിസന്ധിയിലായി അധ്യാപകരും കുട്ടികളും
മട്ടന്നൂർ(കണ്ണൂർ): സ്കൂളുകളിൽ ഓണ്‍ലൈൻ പഠനം തുടങ്ങിയതോടെ മട്ടന്നൂർ മേഖലയിൽ മൊബൈൽ നെറ്റ് വർക്ക് തകരാറും വേഗക്കുറവും വീണ്ടും പരാതികൾക്കിടയാക്കുന്നു. ബിഎസ്എൻഎൽ ഉൾപ്പടെ മിക്ക കന്പനികളുടെ കണക്ഷനിലും ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. പല ഉൾപ്രദേശങ്ങളിലും ഫോണിൽ റെയ്ഞ്ച് തന്നെ കിട്ടാറില്ല. ഇന്റർനെറ്റ് കണക്ഷനിലെ വേഗതക്കുറവ് ഗൂഗിൾ മീറ്റ് വഴിയും മറ്റുമുള്ള ക്ലാസുകളെ അവതാളത്തിലാക്കുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്കൊപ്പം പല സ്കൂളുകളും ക്ലാസുകൾ റെക്കോർഡ് ചെയ്ത് വിദ്യാർഥികളിലെത്തിക്കുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവ കുട്ടികളിലെത്തിക്കുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത്. നെറ്റ് കണക്ഷനിലെ പ്രശ്നം മൂലം ചില വിദ്യാർഥികളിലേക്ക് പാഠഭാഗങ്ങൾ എത്തിക്കാനാവാത്തത് അധ്യാപകരെയും വിഷമവൃത്തത്തിലാക്കുന്നു. ഓണ്‍ ലൈൻ പഠനം നടത്തുന്ന വിദ്യാർഥികളോടൊപ്പം വർക് അറ്റ് ഹോം പ്രകാരം ജോലിചെയ്യുന്നവരെയും ഇത് ബുദ്ധിമുട്ടിലാക്കുകയാണ്.
Read Moreഎംബിബിഎസ് പരീക്ഷയിലെ ആൾമാറാട്ടം! വിദ്യാർത്ഥികളുടെ മുൻകൂർ ജാമ്യത്തെ കോടതിയിൽ എതിർക്കുമെന്ന് പോലീസ്
ചാത്തന്നൂർ: എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കുമെന്ന് പോലീസ്. ആൾമാറാട്ടം, ക്രമക്കേട് തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്. കണ്ണനല്ലൂർ പോലീസ് പ്രതികളാക്കി കേസെടുത്ത വിദ്യാർഥികൾ മുൻകൂർ ജാമ്യം തേടി കൊല്ലം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. പരീക്ഷാ സെന്ററായിരുന്ന മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിൽ നിന്നും ആരോഗ്യ സർവ്വകലാശാലയുടെ മൂന്നാം വർഷ എംബിബിഎസ് പാർട്ട് (അഡീഷണൽ ) പരീക്ഷ എഴുതിയ തിരുവനന്തപുരം സ്വദേശികളായ നബീൽ സാജിദ്, പ്രണവ് ജി.മോഹൻ, കൊല്ലം എഴുകോൺ സ്വദേശി മിഥുൻ ജെംസിൻഎന്നിവർക്കെതിരേ യാണ് കണ്ണനല്ലൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഈ മൂന്ന് വിദ്യാർഥികളും പരീക്ഷാ ഹാളിൽ ഇരിക്കവേ ഇവർക്ക് വേണ്ടി പുറത്തിരുന്ന് മറ്റാരോ പരീക്ഷ എഴുതി ഉത്തരക്കടലാസ് തിരുകി കയറ്റി എന്നാണ് കേസ്. മുഴുവൻ സമയവും പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നുവെന്നും ആരോഗ്യ…
Read Moreരക്ഷിതാക്കള്‍ സൂക്ഷിക്കുക! പാഠപുസ്തക വിതരണത്തിന്റെ പേരില്‍ തട്ടിപ്പ് സംഘം; പുതിയ ഭീഷണി ഇങ്ങനെ…
ആലക്കോട്: കൊറോണയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ തുറന്നതോടെ കുട്ടികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ് മറയാക്കി മലയോരത്ത് തട്ടിപ്പ് സംഘം വിലസുന്നു. വിദ്യാര്‍ഥികളുടെ വീടുകളില്‍ കയറി ഇറങ്ങുന്ന തട്ടിപ്പ് സംഘങ്ങള്‍ ആണ് മലയോരത്ത് പുതിയ ഭീഷണി ആയിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട പഠനപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ എന്ന വ്യാജേന വീടുകളില്‍ എത്തുന്ന ഈ സംഘം വന്‍ തുക തട്ടി മുങ്ങുകയാണ് പതിവ്. ചില പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തിയ ശേഷം ബുക്ക് ചെയ്താല്‍ പാഠപുസ്തകങ്ങള്‍ അയച്ചുതരും എന്ന് പറഞ്ഞ് അഡ്വാന്‍സ് തുകയായി പണം വാങ്ങി മുങ്ങുന്നതാണ് ഇവരുടെ രീതി. ശുദ്ധമായ മലയാളം സംസാരിക്കുന്ന അന്യസംസ്ഥാനക്കാര്‍ ആണ് ഇതിലധികവും. വിദ്യാഭ്യാസ വകുപ്പും അധികൃതരും അറിയാതെയാണ് ഇത്തരക്കാരുടെ പാഠപുസ്തക പരിചയപ്പെടുത്തല്‍. പഠന സംബന്ധിയായ വിഷയങ്ങളും മറ്റും ചോദിച്ചറിയുന്ന ഇവർ എളുപ്പത്തില്‍ രക്ഷിതാക്കളുടെ പ്രീതി പിടിച്ചുപറ്റും. വായാട്ടുപറമ്പ് കരുവഞ്ചാല്‍ മേഖലകളില്‍ നിരവധി വീട്ടുകാര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ഇത്തരം തട്ടിപ്പ്…
Read Moreഅരക്കോടി രൂപയുടെ നഷ്ടം! വളര്‍ച്ചയെത്തിയ 60,000 മീനുകളെ വിറ്റഴിക്കാനാകാതെ പഴശി ജലാശയത്തിലെ മത്സ്യക്കര്‍ഷകര്‍
ഇരിട്ടി: വളര്‍ച്ചയെത്തിയ 60,000 മീനുകളെ വിറ്റഴിക്കാനാകാതെ വലയുകയാണ് പഴശി ജലാശയത്തിലെ കൂട് മത്സ്യ കൃഷിക്കാര്‍. അരക്കോടി രൂപയുടെ നഷ്ടമാണ് പെരുവംപറമ്പ് കപ്പച്ചേരിയില്‍ പഴശിരാജ മത്സ്യക്കര്‍ഷക സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷിയിലേര്പ്പെട്ടവര്ക്ക് ഉണ്ടായിരിക്കുന്നത്. ഓരോ ദിവസവും 7000 രൂപയുടെ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ നിലവിലുള്ള മീനുകളെ പരിപാലിക്കുന്നത്. തിലോപ്പിയ, ചിത്രലാഡ ഇനം മീനുകളെയാണ് ഇവര്‍ ഇക്കുറി വളര്‍ത്തിയത്. ആറു മാസം കൊണ്ട് വളര്‍ച്ചയെത്തുന്ന ഇനങ്ങളാണിവ. ഏപ്രില്‍ മാസം വിളവെടുപ്പ് ആരംഭിച്ചിരുന്നെങ്കിലും ലോക് ഡൗണാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ശുദ്ധജല മത്സ്യക്കൃഷി പദ്ധതിപ്രകാരം സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ വിഷാംശവും രാസവസ്തുക്കളും ഇല്ലാതെ വളര്‍ത്തിയ മീനുകള്‍ക്ക് ആവശ്യക്കാരും ഏറെയായിരുന്നു. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിലെ കപ്പച്ചേരിയില്‍ തുടങ്ങിയ വിപണനകേന്ദ്രം വഴി വില്പന ആരംഭിച്ചതിനുപിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായത്. മീനുകള്‍ മുഴുവനായും വിറ്റുപോകേണ്ട സമയം കഴിഞ്ഞിട്ടും ഇപ്പോഴും ഉത്പാദനത്തിന്റെ പകുതിപോലും വില്‍ക്കാനായിട്ടില്ല. ഇന്നലെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പുണ്ടായതിനാല്‍ ചടച്ചിക്കുണ്ടത്തെ…
Read Moreവാട്സാപ്പിൽ പുതിയ വ്യാജൻ; തൊട്ടവർ തെറിക്കും;സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കണ്ണൂർ: എത്ര പറഞ്ഞാലും പഠിക്കാത്തവരാണ് നമ്മൾ. അതിനാൽ തന്നെയാണ് ഇത്തരം വ്യാജസന്ദേശങ്ങളെ വിശ്വസിച്ച് വീണ്ടും വീണ്ടും നമ്മൾ പണിവാങ്ങിക്കൂട്ടുന്നതും. പറഞ്ഞുവരുന്നത് വാട്സാപ്പിൽ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന ഒരു സന്ദേശത്തെ കുറിച്ചാണ്. ’ഗ്രൂപ്പിൽ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈൽ ഇടയ്ക്കിടെ നോക്കാറുണ്ടോ എന്നറിയാൻ മുകളിൽ വലതു കോണിലുള്ള മൂന്നു ഡോട്ടുകളിലേക്ക് പോകുക…’ ഇങ്ങനെ തുടങ്ങുന്ന സന്ദേശമാണ് ഇപ്പോൾ വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ കെണിയൊരുക്കുന്നത്. സന്ദേശത്തിൽ വിശ്വസിച്ചവർ നേരെ പോയി മുകളിലെ മൂന്നു ഡോട്ടിൽ ക്ലിക്ക് ചെയ്യുകയും തുടർനടപടികളിലേക്ക് കടക്കുകയും ചെയ്യും. ഗ്രൂപ്പിൽ തങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ആരെല്ലാം കാണുന്നുണ്ട് എന്ന ആകാംക്ഷമൂലമാണ് പലരും ഇത് ചെയ്യുന്നത്. എന്നാൽ ഇതിന്റെ പരിണിത ഫലമായി സംഭവിക്കുന്നത് മറ്റൊന്നാണ്. ഗ്രൂപ്പിനെ കുറിച്ച്് റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനത്തിലേക്കാണ് സത്യത്തിൽ ആ വ്യാജസന്ദേശത്തിന്റെ പിറകെ പോയവർ ചെന്നെത്തുന്നത്. ഒരാൾക്ക് അയാൾ അംഗമായ വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അക്കാര്യം…
Read Moreകാർ ഓടിച്ചിരുന്നത് സമീപവാസി, ആർസി ഉടമ ആര് ? റോഡരികിൽ സംശയകരമായ നിലയിൽ നിർത്തിയിട്ട ഇന്നോവ കസ്റ്റഡിയിലെടുത്തു
മട്ടന്നൂർ(കണ്ണൂർ): ചാവശേരിയിൽ റോഡരികിൽ സംശയകരമായ നിലയിൽ നിർത്തിയിട്ട ഇന്നോവ കാർ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ചാവശേരി പഴയ പോസ്റ്റ് ഓഫീസ് ഗണപതി ക്ഷേത്രത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട കാർ പിടികൂടിയത്. ടൂറിസ്റ്റ് ട്രാവൽസിന്റെ പേര് എഴുതിയ വെള്ള നിറത്തിലുള്ള ഹരിയാന രജിസ്ട്രേഷനിലുള്ള ഇന്നോവയാണ് കസ്റ്റഡിയിലെടുത്തത്. കേരളാ പോലീസിന്റെ പോൽ ആപ്പിൽ ലഭിച്ച പരാതിയെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് ഇന്നോവ കാർ കണ്ടെത്തിയത്. കാർ ഓടിച്ചിരുന്നത് സമീപവാസിയായ ഒരാളെണന്ന് കണ്ടെത്തിയിട്ടുണ്ട്. ആർസി ഉടമ ആരാണെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. ഏതെങ്കിലും കുറ്റകൃത്യങ്ങളിൽപ്പെട്ടതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreമുനമ്പത്ത് ഹാർബറുകൾ വീണ്ടും തുറന്നു! ബോട്ടുകൾ എത്തിയത് നിറയെ മത്സ്യങ്ങളുമായി; വലനിറയെ മത്സ്യം കിട്ടിയാലും നഷ്ടം തന്നെ…
ചെറായി : മുനന്പത്ത് ഹാർബറുകൾ വീണ്ടും തുറന്നതോടെ മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾ നിറയെ പൂവാലൻ ചെമ്മീൻ, ഐല, വറ്റ തുടങ്ങിയ മത്സ്യങ്ങളുമായി തിരികെയെത്തി തുടങ്ങി. പൊതുവെ മത്സ്യലഭ്യത കുറവായതിനാൽ മത്സ്യങ്ങൾക്ക് നല്ല വില ലഭിക്കുന്നുണ്ട്. അതേസമയം വലനിറയെ മത്സ്യം കിട്ടിയാലും അനിയന്ത്രിതമായി ഡീസൽ വില കുതിക്കുന്നതിനാൽ ബോട്ടുടമകൾക്ക് നഷ്ടം തന്നെയാണെന്ന് മുനന്പം ട്രോൾനെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.പി. ഗിരീഷ്, മുനന്പം യന്ത്രവത്കൃത മത്സ്യപ്രവർത്തക സംഘം സെക്രട്ടറി കെ.ബി.രാജീവ് എന്നിവർ പറയുന്നു. കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ ഒരു മാസത്തോളം മുനന്പത്തെ ഹാർബറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച മുതലാണ് പ്രവർത്തനം തുടങ്ങിയത്. ഈ മാസം ഒമ്പതിന് അർധരാത്രിമുതൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ ഹാർബർ 52 ദിവസത്തേക്ക് നിശ്ചലമാകും.
Read Moreആദിയും ആരോണും തുടങ്ങി, ലേലം വൈറലായി! വാക്സിൻ ചാലഞ്ചിലേക്കെത്തിയത് ഒന്നേകാൽ ലക്ഷത്തോളം രൂപ
പയ്യന്നൂർ: കുന്നരുവിലെ ആദിയും ആരോണും സർക്കാരിന്റെ വാക്സിൻ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത കോഴികളിൽ തുടങ്ങിയ ലേലം വൈറലായി. ഒന്നേകാൽ ലക്ഷത്തോളം ലേലത്തുകയെത്തിയതോടെ ഇന്നലെ അവസാനിപ്പിക്കാനുദ്ദേശിച്ച ലേലം ഇന്നും തുടരേണ്ട അവസ്ഥയിലാണ്. ലേലത്തിലേക്കായി കൂടുതൽ ഉത്പന്നങ്ങൾ സംഭാവനയായി ലഭിച്ചതാണ് ലേലം ഇന്നും തുടരാനിടയാക്കിയത്. കുന്നരു യുപി സ്കൂൾ വിദ്യാർഥികളായ ആദി ജാക്സണും സഹോദരൻ ആരോണ്‍ ജാക്സണുമാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴികളെ സംഭാവന ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞവർഷം കോവിഡ് ആരംഭത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പിആർഒ ജാക്സണ് ഏഴിമലയും ഭാര്യ ജിനിയയും അമ്മ റീത്താമ്മച്ചിയും വളർത്തിവന്ന കോഴികളെയാണ് ഇതിലേക്ക് സംഭാവനയായി നൽകിയത്. ഈ കോഴികൾക്ക് ലഭിക്കാവുന്ന പരമാവധി തുക വാക്സിൻ ചാലഞ്ചിനായി സംഭാവന ചെയ്യാൻ തീരുമാനിച്ച ജാക്സണ് അതിനായി കണ്ടെത്തിയ വഴിയാണ് ജനകീയ ലേലം. ജനകീയ ലേലം കോവിഡ് വ്യാപനത്തിന്റെ…
Read More