കണ്ണപുരം: മുഖം മൂടി ധരിച്ചെത്തിയ ആൾ കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചു. പുഞ്ചവയൽ പട്ടികജാതി കോളനിയിൽ അംബേദ്കർ വിജ്ഞാൻ വാടിക്കു സമീപമുള്ള കോൺഗ്രസ് പ്രവർത്തകൻ പനയൻ ഷാജിക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു മുഖം മറച്ചും ഹെൽമറ്റ് ധരിച്ചുമെത്തിയ ആൾ ആക്രമിച്ചത്. പുറത്ത് നിന്ന് ഷാജിയെ വിളിച്ചപ്പോൾ വാതിൽ തുറന്ന് പുറത്തിറങ്ങുകയായിരുന്ന ഷാജിയെ കടന്നാക്രമിക്കുകയായിരുന്നു. മുഖത്ത് കുത്തി പരിക്കേൽപ്പിച്ച ശേഷം വീടിനു പുറത്ത് മറ്റൊരാൾ സ്റ്റാർട്ടാക്കി നിർത്തിയിട്ടിരുന്ന ബൈക്കിൽ അക്രമി കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ഷാജി കണ്ണപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പനയൻ ഷാജിക്കു നേരെയുണ്ടായ അക്രമത്തിൽ കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ഇത്തരം ക്രിമിനലുകളെ കണ്ടെത്താനും അക്രമം ആവർത്തിക്കാതിരിക്കാനും പോലീസ് ജാഗ്രത പുലർത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Read MoreCategory: Kannur
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വിവരം; ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റിൽ
പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് മാങ്ങാട്ടിടം അയ്യപ്പന് തോടിലെ പി. ജിതിനാണ് (29) അറസ്റ്റിലായത്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കഴിഞ്ഞ ജൂണ്‍ 17ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുപുഴ പോലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധനാ വിധേയമാക്കിയതിനെ തുടര്‍ന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇതേ തുടര്‍ന്ന് റിമാൻഡിൽ കഴിയുകയായിരുന്ന ഇയാളെ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദനും എസ്ഐ എന്‍.കെ.ഗിരീഷ്, എഎസ്ഐ സത്യന് എന്നിവര്‍ സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലക്കോട് സ്റ്റേഷന് പരിധിയിലെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ അവിടെയെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷ കാലം നീണ്ടു നിന്ന സൗഹൃദം പിന്നീട് വഴി പിരിഞ്ഞതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലായിരുന്നു പോലീസ്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച…
Read Moreഷറാറയുടെ രണ്ട് ആഡംബര മൊബൈലുകൾ കണ്ടെടുത്തു;ജനറൽ ആശുപത്രിയിൽ പ്രതിയുടെയും ബന്ധുക്കളുടെയും കൂടിക്കാഴ്ച വീണ്ടും
തലശേരി: തലശേരിയിൽ പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ(68 നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ധർമടം സിഐ ടി.പി സുമേശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതിയുമായി വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പ്രതിയുടെ രണ്ട് ആഡംബര മൊബൈലുകൾ പോലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി. പ്രതിയുമായി ആശുപത്രിയിലേക്കെത്തിയ പോലീസ് ജീപ്പിനെ പിന്തുടർന്ന് ആഡംബര കാറിൽ പ്രതിയുടെ ബന്ധുക്കൾ എത്തിയത് വിവാദമായി. പോലീസ് ജീപ്പിലിരുന്ന പ്രതിയോട് ബന്ധുക്കൾ സംസാരിക്കുകയും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രതിയുടെ ബന്ധുക്കളുടെ വാഹനം ആശുപത്രി കോമ്പൗണ്ടിനുളളിൽ കടന്നതും ചോദ്യം ചെയ്തു…
Read Moreപാലത്തായി പീഡനം: ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് പ്രതിഭാഗം
തലശേരി: പാനൂർ കടവത്തൂർ പാലത്തായിലെ നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചി മുറിയിൽ വെച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് അഡ്വ.എസ്.രാജീവ്, അഡ്വ.പി. പ്രേമരാജൻ എന്നിവർ മുഖാന്തിരം നൽകിയ ഹർജിയാണ് ഇന്നലെ പിൻവലിച്ചത്. അനുബന്ധ കുറ്റപത്രത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചു കൊണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടും വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ.പി. പ്രേമരാജൻ രാഷ്ട്രദീപികയോട് പറഞ്ഞു. അനുബന്ധ കുറ്റപത്രത്തിന്റെ സർട്ടിഫൈഡ് കോപ്പി ലഭിച്ചാലുടൻ തുടർ നടപടി ഉണ്ടാകുമെന്നും പ്രേമരാജൻ വ്യക്തമാക്കി. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറാണ് ഏറെ വിവാദമായ ഈ കേസിൽ അനുബന്ധസമർപ്പിച്ചത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
Read Moreകണ്ണെത്താ ദൂരത്തെ കാഴ്ചകൾ, ഏതുസമയവും വീശിയടിക്കുന്ന ഇളം കാറ്റ്…! ഇക്കോ ടൂറിസത്തിലേക്ക് പാലുകാച്ചിമലയും; സവിശേഷതകളേറെ…
കണ്ണെത്താ ദൂരത്തെ കാഴ്ചകൾ. ഏതുസമയവും വീശിയടിക്കുന്ന ഇളം കാറ്റ്. വര്‍ഷത്തില്‍ ഏറിയ പങ്കും മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞ്…പശ്ചിമഘട്ട മലനിരകളിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന പാലുകാച്ചി മലയുടെ സവിശേഷതകളേറെയാണ്. സാഹസികതയും വനത്തിന്റെ കുളിർമയും ഒത്തിണങ്ങിയ ഇവിടം സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് പാലുകാച്ചി മല സമ്മാനിക്കുന്നത്. മേഘങ്ങൾ കൈയെത്തുന്ന ദൂരത്തിൽ നിൽക്കുന്ന കാഴ്ച കർണാനന്ദകരമാണ്. സമുദ്രനിരപ്പില്‍നിന്ന് 1200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം തീർഥാടനകേന്ദ്രം കൂടിയാണ്. കേളകത്തുനിന്ന് ശാന്തിഗിരി വഴിയും കൊട്ടിയൂരിൽനിന്ന് പന്നിയാംമല വഴിയും ഇവിടേക്കെത്താം. കേളകം: പ്രകൃതിരമണീയമായ പാലുകാച്ചി മലയിൽ ഇക്കോ ടൂറിസം പദ്ധതിക്കുള്ള സാധ്യതയേറി. ഇതിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെയും കേളകം, കൊട്ടിയൂർ പഞ്ചായത്തുകളുടെയും നേതൃത്വത്തിലുള്ള സംഘം ഇന്നലെ പാലുകാച്ചി മല സന്ദർശിച്ചു. ഇക്കോ ടൂറിസത്തിന്റെയും ട്രക്കിംഗിന്റെയും സാധ്യതകൾ സംഘം വിലയിരുത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി. പ്രശാന്ത്,…
Read Moreഎല്ലാവർക്കും സൗകര്യപ്രദമായ കേന്ദ്രം; നഗരത്തിലെ ജൂബിലി ഹാളിലെ വാക്സിനേഷന് പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തം
കണ്ണൂര്‍: നഗരത്തിലെ പ്രാധാന വാക്സിനേഷന് കേന്ദ്രമായിരുന്ന ജൂബിലി ഹാളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന് ക്യാന്പ് പുനരാരംഭിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു. എല്ലാവർക്കും സൗകര്യപ്രദമായ കേന്ദ്രം എന്ന നിലയിലായിരുന്നു ജൂബിലി ഹാൾ വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മതിയായ മാനവ വിഭവശേഷി കുറവായതിനാലാണ് ഇവിടുത്തെ വാക്സിനേഷൻ നിർത്തിവെക്കാൻ കാരണമെന്നാണ് ഡിഎംഒ കോർപറേഷൻ മേയറെ അറിയിച്ചിരിക്കുന്നത്. കോര്‍പറേഷന്റെ അഭ്യര്‍ഥന പ്രകാരം മാര്‍ച്ച് പതിനേഴ് മുതലാണ് ജൂബിലി ഹാളില്‍ വാക്സിനേഷന് ക്യാമ്പ് ആരംഭിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് ജനങ്ങള്‍ക്ക് എല്ലാ ദിവസവും വാക്സിന് നല്‍കിയിരുന്ന കേന്ദ്രമായിരുന്നു ജൂബിലി ഹാളിലേത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ജൂബിലി ഹാളില്‍ ഇതിനായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും കോര്പറേഷന് ഒരുക്കിയിരുന്നു. എന്നാല്‍ ഏപ്രില്‍ 19ന് ജൂബിലി ഹാളിലെ വാക്സിനേഷൻ ക്യാന്പ് മുന്നറിയിപ്പില്ലാതെ പൂട്ടുകയായിരുന്നു. ജൂബിലി ഹാളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ബോക്സിംഗ് റിംഗ് കൊണ്ടു വച്ചതിനു…
Read Moreചേച്ചി കുടിക്കാൻ കുറച്ച് വെള്ളം തരുമോ; വെള്ളം എടുക്കുന്നതിനിടെ യുവതിക്ക് നഷ്ടമായത് 2 പവൻ മാല; സിസി ടിവി പരിശോധിച്ച് പോലീസ്
ശ്രീകണ്ഠപുരം: സ്കൂട്ടറിലെത്തിയ യുവാവ് രണ്ട് പവൻ സ്വർണമാല കവർന്നു. ബാലങ്കരി വായനശാലയ്ക്ക് സമീപം പലചരക്ക് കട നടത്തുന്ന ടി.വി. യശോദയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കണിയാർവയൽ ഭാഗത്ത് നിന്ന് സ്കൂട്ടറിലെത്തിയ 30 വയസ് പ്രായം തോന്നിക്കുന്ന യുവാവ് കടയിലെത്തി കുടിക്കാൻ വെള്ളം ചോദിച്ചതായി പറയുന്നു. യശോദ വെള്ളമെടുക്കുന്നതിനിടെ യുവാവ് മാല പൊട്ടിച്ച് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. കാഞ്ഞിലേരി റോഡ് വഴിയാണ് യുവാവ് പോയത്. ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടയുടെ സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read Moreപത്താം പ്രതിയായി ഭാര്യ, ക്വട്ടേഷൻ കൊലപാതം; ഏറെ ചർച്ചചെയ്യപ്പെട്ട ബക്കളത്തെ ഖാദര്‍ വധക്കേസില്‍ പുനരന്വേഷണം
തളിപ്പറമ്പ്: പ്രമാദമായ തളിപ്പറമ്പ് ബക്കളം പുന്നക്കുളങ്ങരയിലെ മൊട്ടന്റകത്ത് അബ്ദുള്‍ ഖാദര്‍ എന്ന പുതിയപുരയില്‍ ഖാദര്‍ കൊലപാതക കേസ് പുനരന്വേഷണത്തിന് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ഉത്തരവിട്ടു. ഖാദറിനെ കൊലപ്പെടുത്തി പരിയാരം വായാട് റോഡരികില്‍ തള്ളിയെന്നായിരുന്നു കേസ്. കേസില്‍ പത്താംപ്രതിയായ ഖാദറിന്റെ ഭാര്യ വായാട് സ്വദേശിനി കെ. ഷെരീഫയ്ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും കാണിച്ച് പരിയാരം സ്റ്റേഷന് എസ് എച്ച് ഒ നല്കിയ പരാതിയില്‍ അഡീഷണല്‍ പ്രോസിക്യൂഷന്നായിരുന്നു ഹർജി സമർപ്പിച്ചത്. ഈ ഹർജി പരിശോധിച്ച ശേഷമാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.മാസങ്ങള്‍ക്ക് മുമ്പ് അബ്ദുള്‍ ഖാദറിന്റെ മാതാവ് ഖദീജയും സഹോദരിയും ഖാദറിന്റെ ഭാര്യയുടെ ഇടപെടലും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കോടതിയെ സമീപിക്കുകയായിരുന്നു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി. ബാബുവിനാണ് കേസിന്റെ…
Read Moreകാസർഗോട്ടെ കാട്ടിൽ മറഞ്ഞുകിടന്നത് 12-ാം നൂറ്റാണ്ടിലെ കോട്ട; അമ്പരന്ന് ചരിത്രഗവേഷകര്‍
കാസര്‍ഗോട്ടെ ഷിറിയ വില്ലേജില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആറേക്കര്‍ സ്ഥലത്ത് കാടുമൂടിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ കോട്ട 12-ാം നൂറ്റാണ്ടില്‍ ഈ പ്രദേശം ഹോയ്സാല രാജാക്കന്മാരുടെ അധീനതയിലായിരുന്ന കാലത്തിന്റെ ശേഷിപ്പാണെന്ന് ചരിത്രഗവേഷകര്‍. ഹൊയ്സാല രാജാക്കന്മാരുടെ സാമന്തന്മാരായി നാടുഭരിച്ച ബല്ലാളന്മാരായിരിക്കാം ഈ കോട്ട നിര്‍മിച്ചതെന്നാണ് അനുമാനമെന്ന് കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്രവിഭാഗം അധ്യാപകരായ നന്ദകുമാര്‍ കോറോത്ത്, സി.പി. രാജീവന് എന്നിവര്‍ പറഞ്ഞു. ഷിറിയ വില്ലേജിലെ അടുക്കം എന്ന സ്ഥലത്ത് അകത്തു കടക്കാനാകാത്തവിധം കാടുപിടിച്ചനിലയില്‍ ഒരു കോട്ട നിലനില്‍ക്കുന്നുണ്ടെന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫാണ് ചരിത്രഗവേഷകരെ അറിയിച്ചത്. ഇവിടെ ഇങ്ങനെയൊരു കോട്ടയുണ്ടെന്ന കാര്യം ഇതുവരെ നാട്ടുകാര്‍ക്കു മാത്രമാണ് അറിയാമായിരുന്നത്. ഇവിടെയെത്തി പരിശോധന നടത്തിയപ്പോഴാണ് കേരളത്തില്‍ ഇന്ന് നിലനില്ക്കുന്നതില് ഏറ്റവും പഴക്കവും വലിപ്പവുമുള്ള കോട്ടകളിലൊന്നാണ് ഇതെന്ന് ചരിത്രഗവേഷകര്‍ തിരിച്ചറിഞ്ഞത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതായി കരുതപ്പെടുന്ന വിഴിഞ്ഞത്തെ കോട്ടയാണ് സംസ്ഥാനത്ത് നിലവിലുള്ളവയില്‍ ഏറ്റവും പഴക്കമേറിയത്. ഈ…
Read Moreതിരമാലകൾ കണ്ട് തുരുമ്പെടുത്ത് ഓപ്പൺ ജിം; ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പൊതുജനാഭിപ്രായം ഇങ്ങനെ…
കണ്ണൂർ: പയ്യാന്പലം ബീച്ചിൽ എത്തുന്നവർക്ക് കടൽക്കാറ്റേറ്റും തിരമാലകൾകണ്ടും വ്യായാമം ചെയ്യാനായി നിർമിച്ച ഓപ്പൺ ജിംനേഷ്യം നാശത്തിന്റെ വക്കിൽ. ഇവിടെ സജ്ജീകരിച്ച ഉപകരണങ്ങൾ എല്ലാം ഉപയോഗിക്കാതെ തുരുന്പെടുത്ത് നശിച്ചു. ഉപ്പു കാറ്റേറ്റ് നശിക്കാതിരിക്കാൻ പ്രത്യേകം പെയിന്റടിച്ച ഉപകരണങ്ങളാണ് ഇപ്പോൾ തുരുന്പെടുത്ത് നശിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ ജിം പരിപാലനം നിലച്ചതോടെ കൂടുതൽ ഉപകരണങ്ങൾ തുരുന്പെടുത്തു. ജില്ലാ ടൂറിസം പ്രൊമോഷന്റെ നേതൃത്വത്തിലാണ് ഇവിടെ ആധുനിക രീതിയിലുള്ള ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചത്. 2018 മേയ് നാലിനാണ് ജിംനേഷ്യം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്. ഉദ്ഘാടനം കഴിഞ്ഞ് വളരെ കുറച്ച് നാളുകൾ മാത്രമാണ് ജിം തുറന്ന് പ്രവർത്തിച്ചത്. പിന്നീട് ഇത് ബീച്ചിലെത്തുന്ന കുട്ടികൾക്കുള്ള പാർക്കായി മാറി. ഇത് പുതുക്കി പണിത് നല്ലരീതിയിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്പോഴാണ് കോവിഡ് പ്രതിസന്ധി വന്നത്. ഇതുമൂലം ആരും തിരിഞ്ഞ് നോക്കാതെ ഉപകരണങ്ങളെല്ലാം തുരുന്പെടുത്ത് നശിച്ചു. 26 ലക്ഷം രൂപ ചെലവഴിച്ചാണ് ജിംനേഷ്യം…
Read More