വൈത്തിരി: വിദ്യാർത്ഥികൾക്ക് ഓണ്‍ലൈൻ പഠനം ആരംഭിച്ചതോടെ പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി മേഘലയിൽ മൊബൈൽ ഫോണുകൾക്ക് ടവറുകൾ ഇല്ലാത്തതിനാൽ ഇന്റർനെറ്റ് അടക്കമുള്ള സൗകര്യമില്ലാത്ത വിദ്യാർഥികൾ ദുരിതം അനുഭവിക്കുന്നു. ക്ലാസുകൾ ആരംഭിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും ഓണ്‍ലൈൻ പഠനത്തിനു മിക്ക വീടുകളും ഇന്റർനെറ്റ് പരിധിക്കു പുറത്തായതിനാൽ ലഭ്യമായ പ്രദേശങ്ങൾ തേടി അലയുകയാണിവർ. ജില്ലയിലെ ഏറ്റവും കൂടുതൽ പട്ടികവർഗ കുടുംബാംഗങ്ങൾ താമസിക്കുന്ന അന്പ, കുപ്പ് മേഖലയിലാണ് മൊബൈൽ കണക്ടിവിറ്റി ഒട്ടും ഇല്ലാത്തത്. ആയിരത്തോളം കുടുംബങ്ങൾ ഇവിടങ്ങളിൽ താമസിക്കുന്നുണ്ട്. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ഈ ഭാഗങ്ങളിലുണ്ട്. നിലവിൽ പൊഴുതനയിൽ നിന്നുള്ള ബിഎസ്എൻഎൽ ടവർ മാത്രമാണ് ഏക ആശ്രയം. ഇവിടെ നിന്നും മാവേലി, പ്ലാന്‍േറഷൻ, ചെന്നായ്കവല തുടങ്ങിയ ചില സ്ഥലങ്ങളിൽ മാത്രമേ ഫോണിൽ ഭാഗികമായി നെറ്റ്വർക് ലഭിക്കു. അത്യാവശ്യമായി ആരെയെങ്കിലും വിളിക്കണമെങ്കിൽ പാറപ്പുറത്തോ മരത്തിലോ കയറേണ്ട സ്ഥിതിയാണ്. കാലവർഷം ആരംഭിക്കുന്പോൾ…
Read MoreCategory: Kannur
കർഷക പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷിക്കും മുമ്പ് അറിയണം, ഇക്കാര്യങ്ങൾ… 22 മുതൽ അപേക്ഷിക്കാം
കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിയിലേക്ക് 22 മുതൽ അപേക്ഷ സമർപ്പിക്കാം. 2019-ല്‍ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച പദ്ധതിപ്രകാരം പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് 5000 രൂപവീതം പെന്ഷന് നല്‍കാനാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം. ഇപ്പോൾ 20 ലക്ഷമാണ് ലക്ഷ്യം. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന മുഖ്യലക്ഷ്യം. അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ് തികയുമ്പോള്‍ അംശാദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലാകും പെന്ഷന്. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വപ്രക്രിയ പൂര്ണമായാല് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്കുന്ന പ്രതിമാസ കര്‍ഷക പെന്ഷന് ബോര്‍ഡ് വഴിയാകും വിതരണം ചെയ്യുക. തൃശൂര്‍ ആസ്ഥാനമായാണ് കര്‍ഷക…
Read Moreവാഹനം കിട്ടാതെ വലഞ്ഞവരെ സഹായിച്ചതിന് കാറുടമയ്ക്ക് പോലീസിന്റെ ശകാരവും 500 പിഴയും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാസര്‍ഗോഡ്: ലോക്ഡൗണില്‍ വാഹനം കിട്ടാതെ വലഞ്ഞ നാട്ടുകാരായ രണ്ടുപേര്‍ക്ക് ലിഫ്റ്റ് നല്‍കിയതിന് കാറുടമയ്ക്ക് പോലീസിന്റെ ശകാരവും പിഴയും. കാസര്‍ഗോഡ് ചൗക്കി സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ഒരപകടത്തില്‍ പരിക്ക് പറ്റിയ മകളുടെ ബാന്‍ഡേജ് മാറ്റുന്നതിനായി കാഞ്ഞങ്ങാട്ടെ ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് കാസര്‍ഗോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടുപേരെ ഒപ്പം കയറ്റിയത്. എന്നാല്‍ കറന്തക്കാട് നിന്ന് കാസര്‍ഗോഡ് ടൗണില്‍ പ്രവേശിക്കുമ്പോള്‍ പോലീസ് തടയുകയായിരുന്നു. മകളുടെ ചികിത്സാരേഖകളും ഒപ്പം കയറിയവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും കാണിച്ചെങ്കിലും പോലീസ് ശകാരം തുടരുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കാര്‍ വിട്ടയച്ചത്. തിരിച്ചെത്തിയ ശേഷം സ്റ്റേഷനില്‍ ചെന്നപ്പോള്‍ 500 രൂപ പിഴയീടാക്കുകയായിരുന്നു.
Read Moreപയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങളുടെ അവശിഷ്ടം പയ്യാമ്പലം ബീച്ചിൽ! വസ്തുതകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിടിപിസി
കണ്ണൂർ: പയ്യാന്പലം ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങളുടെ എല്ലും ചാരവും പയ്യാന്പലം ബീച്ചിൽ കണ്ടെത്തിയ സംഭവത്തിൽ വസ്തുതകൾ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഡിടിപിസി സെക്രട്ടറി കെ.സി. ശ്രീനിവാസൻ. ഡിടിപിസിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ചെയർമാനായ ജില്ല കളക്ടർ ടി.വി. സുഭാഷുമായി ചർച്ച ചെയ്തായിരിക്കും നടപടിയെടുക്കുക. കോർപറേഷനെ കരിവാരി തേക്കാൻ ആരോ മനഃപൂർവ്വം പയ്യാന്പലം ബീച്ചിൽ മൃതദേഹ അവശിഷ്ടങ്ങൾ കൊണ്ടുവന്നിട്ടതാണന്നാണ് മേയർ ടി.ഒ. മോഹനൻ പറഞ്ഞത്. സംഭവത്തിന്റെ സത്യാവസ്ഥയെന്തെന്ന് മനസിലാക്കി നടപടിയെടുക്കാനാണ് ഡിടിപിസിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ പ്രഭാത സവാരിക്കെത്തിയവരാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടത്. ഇത് ജെസിബി ഉപയോഗിച്ച് കുഴിച്ചു മൂടാനുള്ള ശ്രമം നടന്നിരുന്നു. സംഭവത്തിൽ വിമർശനവുമായി ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ, ബിജെപി ജില്ല പ്രസിഡന്റ് എൻ.ഹരിദാസ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. നേരത്തെ പയ്യാന്പലം ശ്മശാനത്തിൽ കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ…
Read Moreഐസിയുവില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സ! നൂറ്റിനാലാം വയസിൽ കോവിഡ് മുക്തയായി ജാനകിയമ്മ
സ്വന്തം ലേഖിക പരിയാരം: കോവിഡ് ബാധിച്ച 104 വയസുകാരി രോഗമുക്തയായി ജീവിതത്തിലേക്ക്. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മയാണ് രോഗമുക്തി നേടിയത്. ഐസിയുവില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്. ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 31നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍നിന്ന് ഓക്സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്കി. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്റെ നേതൃത്വത്തില്‍ മെഡിസിന്, അനസ്തേഷ്യ, പള്‍മണറി…
Read Moreഗർഭിണിയായ യുവതിയെ മണിക്കൂറുകളോളം പോലീസ് തടഞ്ഞുച്ചു! പോലീസുകാരിൽ ചിലർ അങ്ങേയറ്റം മോശമായ രീതിയിൽ പെരുമാറിയതായും പരാതിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വെള്ളമുണ്ട: ആശുപത്രിയിലേക്ക് പുറപ്പെട്ട ഗർഭിണിയായ യുവതിയെ മണിക്കറുകളോളം വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ തടഞ്ഞു നിർത്തിയതായി പരാതി. പടിഞ്ഞാറെത്തറ സ്വദേശിനിയായ സി.കെ. നാജിയ നസ്റിൻ ആണ് സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ എന്നിവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. അത്തോളിയിലേക്ക് വിവാഹം ചെയ്തയച്ച യുവതി കൽപ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെയായിരുന്നു സ്ഥിരമായി കാണിച്ചു വന്നിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതിനായിരുന്നു സംഭവം. സാക്ഷ്യപത്രവുമായി വെള്ളമുണ്ട വരെ തടസങ്ങളില്ലാതെ ഭർത്താവിനൊപ്പം വാഹനത്തിൽ എത്തിയ യുവതിയെയും ഭർത്താവിനെയും പോലീസ് സ്റ്റേഷന് മുന്പിൽ വെച്ച് മുഹമ്മദലി എന്ന പോലീസുകാരൻ തടയുകയും സ്റ്റേഷനിലേക്ക് രണ്ട് പേരെയും കൂട്ടിക്കൊണ്ടുപോയി ഒന്നര മണിക്കൂറോളം സ്റ്റേഷനിൽ നിർത്തിയതായും പരാതിയിൽ പറയുന്നു. സ്റ്റേഷനിൽ വെച്ച് അങ്ങേയറ്റം മോശമായ രീതിയിൽ പോലീസുകാരിൽ ചിലർ പെരുമാറിയതായും പരാതിയിൽ പറയുന്നു.
Read Moreബിജെപി നേതാക്കൾ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി: ക്രൈംബ്രാഞ്ചിന് മൊഴി നൽകി കെ. സുന്ദര
കാസർഗോഡ്: മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ കൈക്കൂലി നൽകിയ കേസിൽ ക്രൈംബ്രാഞ്ചിന് മൊഴി നല്കി കെ. സുന്ദര. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചാണ് മൊഴിയെടുപ്പ് നടന്നത്. പത്രിക പിന്‍വലിപ്പിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനായി പണം നല്‍കുന്നതിന് മുമ്പ് തന്നെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചെന്നുമാണ് കെ. സുന്ദര മൊഴി നല്‍കിയത്.
Read Moreകണ്ണൂർ കോർപറേഷൻ മേയറുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. തന്റെ ഒരു ബന്ധു ആശുപത്രിയിലാണെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ പണം ആവശ്യപ്പെടുന്നത്. പണം ആവശ്യപ്പെട്ട് മെസേജുകൾ വന്ന സുഹൃത്തുക്കൾ ടി.ഒ. മോഹനനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതാണെന്ന് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ടി.ഒ. മോഹനൻ തന്റെ ഒറിജിനൽ ഫേസ് ബുക്ക് അക്കൗണ്ടിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ട് നിലവിലുണ്ടെന്നും പല ആവശ്യങ്ങളും പറഞ്ഞ് പണം തട്ടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആരും വഞ്ചിതരാകരുതെന്നും അറിയിച്ചത്. ടി. ഒ. മോഹനന്റെ അതേ പ്രൊഫൈൽ ഫോട്ടോ വച്ചാണ് വ്യാജ അക്കൗണ്ടും നിർമിച്ചത്. ഫ്രണ്ട് ലിസ്റ്റിലുള്ള എല്ലാവർക്കും റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഫെയ്ക്ക് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമിച്ചയുടൻ തന്നെ കാര്യം അറിഞ്ഞതുകൊണ്ട് ആരുടെയും പണം…
Read Moreപെട്രോള്‍-ഡീസൽ വിലവര്‍ധനവിനെതിരേ പമ്പിന് മുന്നിൽ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ച് കെഎസ് യു
മട്ടന്നൂര്‍: പെട്രോള്‍ -ഡീസല്‍ വിലവര്‍ധനവില്‍ യുവജന സംഘടനകളുടെ പ്രതിഷേധം. മട്ടന്നൂര്‍ പെട്രോള്‍ പമ്പില്‍ ക്രിക്കറ്റ് കളിച്ചാണ് കെഎസ് യുവിന്റെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. കെഎസ് യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന് പാളാട് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം എ.പി. രാഹുല്‍ ഉദ്ഘാടനം ചെയ്തു. മുസ് ലിം യൂത്ത് ലീഗ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി. മട്ടന്നൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ സമരം വി.എന്‍.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
Read Moreരാവിലെ കിണര്‍ നിരീക്ഷിക്കാനെത്തിയ ഗംഗാധരന് ഞെട്ടി! 28 അടി ആഴമുള്ള കിണറ്റില്‍ നിന്നും മൂര്‍ഖനെ രക്ഷപ്പെടുത്തി; തളിപ്പറമ്പില്‍ നടന്ന സംഭവം ഇങ്ങനെ…
തളിപ്പറമ്പ്: 28 അടി ആഴമുള്ള കിണറ്റില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ വൈല്‍ഡ് ലൈഫ് റസ്ക്യൂ അംഗം രക്ഷപ്പെടുത്തി. പട്ടുവം മാധവനഗറിലെ ടി.പി. ഗംഗാധരന്റെ വീട്ടിലെ കിണറ്റിലാണ് മൂര്‍ഖനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് ഫോറസ്റ്റ് സ്റ്റേഷനിലെ ആര്‍ആര്‍ടി അംഗവും കൂടിയായ വൈല്‍ഡ് ലൈഫ് റസ്ക്യു അംഗം ഷാജി ബക്കളം സ്ഥലത്തെത്തി പാമ്പിനെ രക്ഷിക്കുകയായിരുന്നു. ദിവസവും തന്റെ വീട്ടു കിണര്‍ നിരീക്ഷിക്കുന്ന വ്യക്തിയാണ് ഗംഗാധരന്. കഴിഞ്ഞ ദിവസവും ഇതുപോലെ കിണര്‍ നിരീക്ഷിച്ചപ്പോഴാണ് പാമ്പിനെ കിണറ്റില്‍ കണ്ടെത്തിയത്. പാമ്പിനെ കരയ്ക്ക് കയറ്റുന്നതിനു വേണ്ടി ഗംഗാധരന് കിണറ്റിലേക്ക് കയറിട്ട് കൊടുത്തെങ്കിലും രക്ഷപ്പടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നീട് ഗംഗാധരന് ഫയര്‍ ആന്‍ഡ് റസ്ക്യു ഫോഴ്സിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടു. പാമ്പിനെ പിടികൂടി രക്ഷപ്പെടുത്താനുള്ള നിയമം അനുവദിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥന് അറിയിച്ചതിനെ തുടര്‍ന്ന് ഗംഗാധരന് തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. കിണറ്റില്‍ ഇറങ്ങാതെ തന്നെ…
Read More