കാഞ്ഞങ്ങാട്: “”മാർച്ചിൽ കൊറോണ വന്നത് മുതൽ പട്ടിണിയാണ്, കടലിൽ തോണിയിറക്കാൻ കഴിയാത്തതിനാൽ ചെറിയ ചുറ്റളവിൽ വലയിടാറുണ്ട്, വലയിൽ മീൻ കുടുങ്ങിയെന്ന് വിചാരിച്ച് വലിച്ചാൽ വല നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. മാലിന്യം കുടുങ്ങി വല ചുരുണ്ട് മുഴുവൻ നശിക്കുന്നു”-പറയുന്നത് അജാനൂർ കടപ്പുറത്തെ മത്സ്യത്തൊഴിലാളി സതീശൻ. ആളുകൾ ഇരുട്ടിന്റെ മറവിലും അല്ലാതെയും പുഴയിലും കടലിലുമായി തള്ളിയ പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ സകലതും അജാനൂർ തീരത്ത് കടൽത്തിരമാലകള്‍ തിരിച്ചുതള്ളുന്ന പതിവുമുണ്ട്. കടപ്പുറത്ത് മുഴുവൻ മാലിന്യം വന്നു നിറഞ്ഞതോടെ ഇതെങ്ങനെ നീക്കം ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പ്രദേശവാസികള്‍. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, ചെരിപ്പുകള്‍, ചകിരി, ചിരട്ട, വൃക്ഷത്തടി എന്നിങ്ങനെ എളുപ്പത്തിൽ ദ്രവിക്കാത്ത ടൺ കണക്കിന് മാലിന്യമാണ് ബീച്ചിൽ അടിഞ്ഞത്. ഇതിൽ കുപ്പി മാലിന്യങ്ങൾകൊണ്ടാണ് വലകൾ കൂടുതലും നശിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടൽത്തീരം നിറയെ. ചിലസമയങ്ങളിൽ അറവു മാലിന്യങ്ങളടക്കം വരുന്നു. മാലിന്യക്കൊട്ടയായതിനാൽ സമീപവാസികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മണവും കൊതുകിന്റെ…
Read MoreCategory: Kannur
കണ്ണൂരിലുണ്ട് ലക്ഷദ്വീപിന്റെ ‘ഉടയോരുടെ’ പിൻമുറക്കാർ! കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിന്റെ പിൻതലമുറക്കാർ; ചരിത്രരേഖകൾ പറയുന്നത് ഇങ്ങനെ…
നിശാന്ത് ഘോഷ് കണ്ണൂർ: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ഭരണ പരിഷ്കാരം സംബന്ധിച്ച വിവാദങ്ങൾ കത്തിപ്പടരുന്പോൾ ഇതെല്ലാം നിശബ്ദമായി നോക്കിക്കാണുന്ന ദ്വീപ് സമൂഹത്തിന്റെ പഴയ അധികാരികളുടെ ഒരു പിന്മുറ ഇപ്പോഴും കണ്ണൂരിലുണ്ട്. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിന്റെ പിൻതലമുറക്കാരാണിവർ. രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും ഏറെക്കാലവും കണ്ണൂർ തീരം മുതൽ ലക്ഷദ്വീപ് വരെയുള്ള കടലിന്റെ ഉടമസ്ഥാവകാശം ഈ രാജകുടുംബത്തിനായിരുന്നു. 1500 മുതൽ 1905 വരെ ദ്വീപുകളുടെ ഉടമസ്ഥാവകാശം ഇവർക്കായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. എന്നാൽ ഇതിന് മുന്‍പ് തന്നെ ദ്വീപിന്റെ അധികാരം അറയ്ക്കലിനുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കടൽ വ്യാപാരമായിരുന്നു അറയ്ക്കൽ രാജവംശത്തിന്റെ പ്രധാന വരുമാന സ്രോതസ്. ലക്ഷദ്വീപിനു പുറമെ ഇപ്പോഴത്തെ വിദേശ രാജ്യമായ മാലി ദ്വീപും അറയ്ക്കലിന്റെ അധീനതയിലായിരുന്നു. അറയ്ക്കൽ രാജാവായിരുന്ന ആലി മൂസ 1183-84 വർഷത്തിൽ മാലിദ്വീപ് കീഴടക്കിയതായി ബ്രിട്ടീഷ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ വില്യം ലോഗൻ തന്റെ മലബാർ…
Read Moreകെഎസ്ആർടിസി ബസ്, ടൂറിസ്റ്റ് ബസ്, ട്രാവലർ, എൻഫീൽഡ് ബുള്ളറ്റ്…! ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചർ വാഹനങ്ങളുമായി അദ്വൈതും ആശിഷും
ചാലോട്: (കണ്ണൂർ) ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചർ വാഹനങ്ങൾ നിർമിച്ച് ശ്രദ്ധേയമാകുകയാണ് സഹോദരങ്ങൾ. ചക്കരക്കൽ കോയ്യോട് എടപ്പാട്ട് ഹൗസിൽ പ്രകാശ് മണി -ഷീന ദമ്പതികളുടെ മക്കളായ ആശിഷ് പ്രകാശും അദ്വൈതുമാണ് ആരെയും ആകർഷിക്കുന്ന വിധത്തിൽ വാഹനങ്ങൾ നിർമിച്ചിരിക്കുന്നത്. കെഎസ്ആർടിസി ബസ്, ടൂറിസ്റ്റ് ബസ്, ട്രാവലർ, എൻഫീൽഡ് ബുള്ളറ്റ് തുടങ്ങിയവയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊറോണ ഭീതി ഉള്ളതിനാൽ പുറത്തു പോയി കുട്ടികളുമായി കളിക്കാൻ പറ്റാത്തത് കാരണം ധാരാളം സമയം കിട്ടുന്നതാണ് ഇതു പോലുള്ള മോഡൽ വാഹനങ്ങൾ നിർമിക്കുന്നതെന്നും അത് വലിയ മാനസീക ഉല്ലാസം തരുന്നുണ്ടെന്നും കുട്ടികൾ പറയുന്നു. വാഹനങ്ങളുടെ പാർട്സുകളൊക്കെ ഫോം ഷീറ്റ് എന്ന് വസ്തുവിനാലാണ് നിർമിക്കുന്നത്. ഒരു വാഹനം പൂർത്തിയാക്കാൻ രണ്ടു മാസത്തോളമെടുക്കും. വാഹനങ്ങളുടെ ഡോർ തുറന്നാൽ മനോഹരമായ ക്യാബിനും, സീറ്റുകളും ഉള്ളിൽ ഒരുക്കിയിട്ടുണ്ട്.
Read Moreകാണണം തെളിർമയുടെ ഈ ജനകീയ കൂട്ടായ്മ; മണ്ണുമൂടിക്കിടന്ന മമ്പലം-വാടിപ്പുറം തോടിന് ജനകീയ കൂട്ടായ്മയില്‍ പുനര്ജന്മം
പയ്യന്നൂര്‍: പതിവായുള്ള മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പഴയകാല ജലഗതാഗത ചരിത്രമുള്ള തോടിന് പുനര്ജന്മം നല്കി ജനകീയ കൂട്ടായ്മ. മുട്ടത്ത് കടവ് തോട് എന്നറിയപ്പെടുന്ന മമ്പലം- വാടിപ്പുറം തോടിന് പുനര്ജന്മം നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. ഈ പ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളക്കെട്ടുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പയ്യന്നൂരിലെ ബലിയപട്ടം ടൈല്‍സ് കമ്പനിക്ക് വടക്കുഭാഗത്തുകൂടി കടന്നുപോകുന്ന മമ്പലം – വാടിപ്പുറം തോട് മണ്ണുമൂടിക്കിടന്നതാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ പരിഹാരമാര്‍ഗങ്ങള്‍ അന്വേഷിക്കുവാന്‍ തുടങ്ങിയത്. കവ്വായി പാലം വരുന്നതിന് മുമ്പ് വലിയ കടപ്പുറം, കവ്വായി ഭാഗങ്ങളില്‍ നിന്ന് കൊപ്രയും, തേങ്ങയുമൊക്കെ മില്ലിലേക്കും പയ്യന്നൂരിലേക്കും ഇവിടെ നിന്ന് വീടു നിര്‍മാണത്തിനാവശ്യമായ ഓട്, കച്ചവടത്തിനാവശ്യമായ പലച്ചരക്ക് സാധനങ്ങളുമൊക്കെ കടത്തിയിരുന്നത് ഈ തോട് വഴിയായിരുന്നു. കല്ലേറ്റുംകടവില്നിന്നും വീട്ടാവശ്യത്തിനുള്ള ചെങ്കല്ല് കൊണ്ടുവന്നിരുന്നതും ഈ തോടുവഴിയായിരുന്നു. ഒരുനാടിന്റെ ജീവസ്പന്ദനംഒരുനാടിന്റെ ജീവസ്പന്ദനമായിരുന്ന തോടാണ് മണ്ണുമൂടി നാമാവശേഷമായത്. നാട്ടുകാരുടെ കൂട്ടായ ചര്‍ച്ചയുടെ ഫലമായാണ് പതിറ്റാണ്ടുകളായി ശുചീകരണ…
Read Moreതലശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 2 ദിവസം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു;സംഘത്തിൽ പതിനൊന്നു പേർ; പോലീസ് പറയുന്നതിങ്ങനെ..
തലശേരി: യുവാവിനെ തട്ടിക്കൊണ്ടു പോയി രണ്ട് ദിവസം ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അക്രമി സംഘത്തിന്റെ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. ധർമടം മീത്തലെ പീടിക വലിയകത്ത് മൻസിലിൽ ജംഷീറി (33) നെയാണ് ടൗൺ സി ഐ ജി. ഗോപകുമാർ, എസ്ഐ എ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തലശേരി ജെ. ടി റോഡിലെ സാറാസ് മൻസിലിൽ മുഹമ്മദ് ആസിഫി (27) നെയാണ് പതിനൊന്ന സംഘം തട്ടിക്കൊണ്ടു പോയത്. 27 ന് മട്ടന്നൂരിലേക്ക് വിളിച്ചു വരുത്തിയ സംഘം ആസിഫിനെ തട്ടിക്കൊണ്ട് പോയി മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ലോഡ്ജുളിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.ഭർത്താവിനെ കാണാതായതിനെ തുടർന്ന് ആസിഫിന്റെ ഭാര്യ തലശേരി സിഐക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് അന്വഷണമാരംഭിച്ചതോടെ ആസിഫിനെ അക്രമി സംഘം കാറിൽ…
Read Moreകണ്ണൂർ സെൻട്രൽ ജയിലിലെ കവർച്ച; മോഷണക്കേസിൽ മംഗളൂരൂവിൽ പിടിയിലായ തങ്കച്ചന് ബന്ധമെന്ന് സംശയം
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി കൗണ്ടറിൽ മോഷണം നടത്തിയ കേസിലെ പ്രതി മംഗളൂരുവിൽ പിടിയിലായതായി സൂചന. സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ തങ്കച്ചനാണ് പിടിയിലായത്. മംഗളൂരുവിൽ ജ്വല്ലറി മോഷണകേസുമായി ബന്ധപ്പെട്ട് തങ്കച്ചൻ മംഗളൂരു പോലീസിന്റെ പിടിയിലാവുന്നത്. ചോദ്യം ചെയ്തതിൽ നിന്നു സെൻട്രൽ ജയിലിലെ മോഷണത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇക്കഴിഞ്ഞ എപ്രിൽ 22നാണ് സെൻട്രൽ ജയിലിലെ ചപ്പാത്തി കൗണ്ടറിൽ കവർച്ച നടന്നത്.ഒരുലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപയാണ് മോഷണം പോയത്. മംഗളൂരുവിലെ ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കണ്ണൂരിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുമെന്ന് ടൗൺ പോലീസ് പറഞ്ഞു.
Read Moreലക്ഷദ്വീപിൽ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കുന്നത് അവസാനിപ്പിക്കണമെന്ന് എംഎസ്എം
കണ്ണൂർ: രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതികളെ വെല്ലുവിളിച്ച് സംഘ്പരിവാർ ഫാസിസ്റ്റ് അജണ്ടകൾ ലക്ഷദ്വീപ് ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് മുജാഹിദ് സ്റ്റുഡന്റ് മൂവ്മെന്റ് (എംഎസ്എം) ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമാധനപരമായി ജീവിക്കുന്ന ദ്വീപ് നിവാസികൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നിയമങ്ങൾ കൊണ്ട് വരാനാണ് ദ്വീപ് അഡ്മിനിസ്ടേറ്റർ പ്രഫുൽ ഘോഡ പട്ടേൽ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുവാനും നിവാസികളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനും വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാൻ നരേന്ദ്ര മോഡി സർക്കാർ തയാറാവണം. ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോൽപ്പിക്കുവാൻ ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജസിൻ നജീബ്,ഫയാസ് കരിയാട്,ഇജാസ് ബഷീർ ഇരിണാവ്, ഫായിസ് കരിയാട്,ബാസിത്ത് തളിപ്പറമ്പ്,ഷബീബ് വളപട്ടണം,റുഫൈദ് ചക്കരക്കൽ എന്നിവർ…
Read Moreവാക്സിൻ ചാലഞ്ചിലേക്ക് മൂന്നര ലക്ഷം നൽകി ഇരിട്ടി പോലീസ്; ദുരിതാശ്വാസ നിധി യിലേക്ക് ആജീവനാന്തം തുക നൽകാൻ തയാറായി ഡിവൈഎസ്പി
ഇരിട്ടി(കണ്ണൂർ): കോവിഡ് മുന്നണി പോരാളികളായ പോലീസ് സേനാംഗങ്ങൾ വാക്സിൻ ചാലഞ്ചിലേക്ക് തുക കൈമാറി. ഇരിട്ടി ഡിവൈഎസ്പി ഓഫീസിലെ മൂന്നുപേരും ഇരിട്ടി പോലീസ് സ്റ്റേഷനിലെ 37 പേരുമാണ് വാക്സിൻ ചലഞ്ചിലേക്ക് തുക നൽകിയത്. 3,65,129 രൂപയാണ് ഇവർ കൈമാറിയത്. ആജീവനാന്ത കാലം പ്രതിമാസം 2,000 രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇരിട്ടി ഡിവൈഎസ്പി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്് അഡ്വ. ബിനോയ് കുര്യന് സമ്മതപത്രം കൈമാറി. ഇരിട്ടി സിഐ എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കെ.പി. അനീഷ്, സി. പ്രിയേഷ് എന്നിവർ പ്രസംഗിച്ചു.
Read Moreസർക്കാർ തള്ളിയ പദ്ധതി നടപ്പാക്കി ജോഷി; ഫോണിലൂടെ ഓർഡർ സ്വീകരിച്ച് മദ്യം വീട്ടിലെത്തിച്ചു നൽകും; എക്സൈസുകാരെ കണ്ട് പ്രതി ചെയ്തതിങ്ങനെ…
തളിപ്പറന്പ്: ഫോണിലൂടെയും നവമാധ്യമങ്ങളിലൂടെയും മദ്യത്തിന് ഓർഡർ സ്വീകരിച്ച് ആവശ്യക്കാർക്ക് ഇരുചക്രവാഹനത്തിൽ എത്തിച്ചു നൽകുന്നത് എക്സൈസ് പിടികൂടി. എക്സൈസ് സംഘത്തെ കണ്ട് വിൽപനക്കാർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കൊളോളം സ്വദേശി ജോഷി (41) ക്കെതിരേ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. ഉപേക്ഷിച്ച ഇരുചക്രവാഹനത്തിൽ നിന്ന് 12 കുപ്പി കർണാടക മദ്യം പിടിച്ചെടുത്തു. തളിപ്പറന്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ്് ഓഫീസർ എം.വി. അഷറഫിന്റെ നേതൃത്വത്തിൽ മയ്യിൽ – കുറ്യാട്ടൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്, ശരത്ത് ഡ്രൈവർ അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreപാവങ്ങളുടെ കണ്ണീരൊപ്പാനായി ജീവിതം ഉഴിഞ്ഞു വെച്ച തലശേരിയുടെ തണൽ മരത്തിന് സ്നേഹതീരത്ത് സ്മാരകം
തലശേരി: പാവങ്ങളുടെ കണ്ണീരൊപ്പാനായി ജീവിതം ഉഴിഞ്ഞു വെച്ച തലശേരിയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്ന വി.പി. അഹമ്മദ് റിയാസ് എന്ന സബൂക്ക് റിയാസിന് സ്നേഹതീരത്ത് സ്മാരകം ഒരുങ്ങുന്നു.ഇക്കഴിഞ്ഞ ഒന്‍പതിന് ലോകത്തോട് വിട പറഞ്ഞ വി.പി. അഹമ്മദ് റിയാസിന്റെ സ്മരണക്കായി ധർമടത്തെ സ്നേഹതീരം ഇനി വി.പി. അഹമ്മദ് റിയാസ് മെമ്മോറിയൽ സ്നേഹതീരം എന്ന് അറിയപ്പെടും. 1996 ൽ ദുബായിയിൽ രൂപീകരിച്ച ദുബായിലെ തലശേരിക്കാരുടെ കൂട്ടായ്മയായ ടിഎംഡബ്ല്യുഎയിലൂടെ സാമൂഹ്യ സേവന രംഗത്ത് കാലെടുത്ത് വച്ച അഹമ്മദ് റിയാസ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തലശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള പാവങ്ങളുടെ കണ്ണീരൊപ്പുന്ന കാര്യത്തിലും നന്മയാർന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്നും മുൻപന്തിയിലായിരുന്നു. 2003-ൽ ധർമടത്ത് സ്നേഹതീരത്തിനു വേണ്ടി രജിസ്റ്റർ ചെയ്ത ട്രസ്റ്റിന്റെ ഫൗണ്ടർ മെന്പർ കൂടിയായ റിയാസ് തുടക്കം മുതലേ സ്നേഹതീരത്തെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചു. അദ്ദേഹം അവിടെ ഹൗസിംഗ് പ്രോജക്ട് നടപ്പിലാക്കാനും പിന്നീട് ഒരു…
Read More