പയ്യന്നൂർ(കണ്ണൂർ): പാലക്കോട് പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാൽക്കാലികൾ ഭീതിയുണർത്തുന്നു. രാപ്പകൽ ഭേദമില്ലാതെയുള്ള ഇവയുടെ സഞ്ചാരം വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. കരമുട്ടം മുതൽ കക്കന്‍പാറ കയറ്റംവരെയാണ് നാൽക്കാലികളുടെ അഴിഞ്ഞാട്ടം.രാവിലെയും രാത്രിയുമാണ് നാൽകാലികൾ റോഡിലൂടെ അലഞ്ഞു തിരിയുന്നത്. കുറെനാൾ മുന്‍പ് ഗ്രാമസഭകളിൽ ചർച്ചവന്നതിനെ തുടർന്ന് പഞ്ചായത്ത് മുൻകൈയെടുത്ത് ഇതിനെതിരെ നടപടി സ്വീകരിച്ചിരുന്നതാണ്. നാൽക്കാലികളുടെ ഉടമകൾക്ക് പഞ്ചായത്ത് വിവരം നൽകിയിരുന്നു. എന്നാൽ, ഉടമകൾ ഇതൊന്നും ഗൗനിക്കാത്തതിന്റെ ഫലമാണ് ഇന്ന് റോഡിലേക്കുള്ള നാൽക്കാലികളുടെ കടന്നുകയറ്റം. അലഞ്ഞുതിരിയുന്ന നാൽക്കാലികളെ പിടിച്ചുകെട്ടുകയോ ഉടമകൾക്കെതിരെ നടപടികളെടുക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read MoreCategory: Kannur
കനകമലയിലെ ഒളിത്താവളത്തിൽ റെയ്ഡ്: ആറു ജില്ലകളിൽ ഇരുപതോളം കേസുകളുള്ള പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ
തലശേരി: ചൊക്ലി കനകമലയുടെ സമീപം അതീവ രഹസ്യമായി ഒളിവിൽ കഴിഞ്ഞ രണ്ട് പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ. സംസ്ഥാനത്തെ ആറു ജില്ലകളിലെ ഇരുപതിലേറെ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന്, പിടിച്ചുപറി, കളവ് കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്. നാദാപുരം കക്കട്ടിൽ നിട്ടൂർ തുന്പക്കുന്നത്ത് കബീർ (38), ചൊക്ലി മേക്കുന്ന് താലിപ്പറന്പ് കൊളായി നൗഷാദ് എന്ന ലാഡൻ നൗഷാദ് (51) എന്നിവരെയാണ് ചൊക്ലി സിഐ സുഭാഷ്, എസ്ഐ അജീഷ്, എസിപിയുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ എഎസ്ഐ സഹദേവൻ, സീനിയ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരടങ്ങിയ സംഘം നാടകീയമായ നീക്കത്തിലൂടെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടിയത്. കണ്ണൂർ, കോഴിക്കാട്, മലപ്പുറം, പാലക്കാട്, കാസർഗോഡ്, വയനാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. മൻസൂർ കൊലപാതകവുമായി ബന്ധപ്പെട്ട അക്രമ കേസുകളിലെ പ്രതികളെ തേടിയുള്ള യാത്രക്കിടയിലാണ് കുടകൊണ്ട് മുഖം മറച്ചുള്ള സിസിടിവി ദൃശ്യം…
Read Moreക്ഷേത്ര ഭണ്ഡാരം കവർന്നു; ഒരാഴ്ചയ്ക്കുള്ളിൽ മട്ടന്നൂരിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന മൂന്നാമത്തെ മോഷണം
മട്ടന്നൂർ(കണ്ണൂർ): കാലവർഷം ആരംഭിച്ചതിന് പിന്നാലെ മട്ടന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിൽ വീണ്ടും മോഷണം. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ നെല്ലൂന്നി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്ര മുറ്റത്തെ ഭണ്ഡാരം തകർത്തായിരുന്നു മോഷണം. ശ്രീകോവിലിനു മുന്നിലായി സ്ഥാപിച്ച ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് പണം കവർന്നത്. രണ്ടു മാസമായി ഭണ്ഡാരം തുറക്കാത്തതിനാൽ എത്ര രൂപയുണ്ടാകുമെന്നറിയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മേറ്റടിയിലെ രണ്ടു ക്ഷേത്രങ്ങളിലും അയ്യല്ലൂരിലെ ഒരു ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. അയ്യല്ലൂർ കുഞ്ഞാറുകുറത്തിയമ്മ ക്ഷേത്രത്തിലും മേറ്റടിയിലെ പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്രത്തിലും മരുതായി പാലത്തിനു സമീപത്തുള്ള വേട്ടക്കൊരുമകൻ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചായിരുന്നു മോഷണം. ഇവയെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ക്ഷേത്ര മോഷണം നടന്നത്.
Read Moreഅപകടാവസ്ഥയിലായ കെട്ടിടം പൊളിക്കാനുള്ള നിര്‍ദേശത്തിന് പുല്ലുവില; പിന്നില്‍ ലക്ഷങ്ങളുടെ വില പേശലോ?
തലശേരി: പൊളിച്ച് നീക്കാന്‍ നഗരസഭയും സബ് കളക്ടറും ഉടമക്ക് നോട്ടീസ് നല്‍കിയിട്ടും അപകടാവസ്ഥയിലെന്ന് ഫയര്‍ഫോഴ്സിന്റെ മുന്നറിയിപ്പുണ്ടായിട്ടും പൊളിച്ചു നീക്കാതെ ഒരു കെട്ടിടം. ദേശീയ പാതയില്‍ തലശേരി സഹകരണാശുപത്രിക്കു മുന്നിലെ വീനസ് ജംഗ്ഷനിലാണ് നിയമത്തെ വെല്ലുവിളിച്ച് എഴുപത് വര്‍ഷത്തോളം പഴക്കമുള്ള, അപകടാവസ്ഥയിലായ കെട്ടിടം സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന്റെ അപകടാവസ്ഥ മനസിലാക്കിയ പല വ്യാപാരികളും കടമുറികള്‍ ഒഴിഞ്ഞു. നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്ത കെട്ടിടത്തിലെ മുറികള്‍ ചിലര്‍ ഇപ്പോഴും കൈവശം വെക്കുന്നുണ്ടെങ്കിലും മുനിസിപാലിറ്റിയുടെ ലൈസന്‍സ് പോലുമില്ല. വൈദ്യുതിബന്ധവും അധികൃതര്‍ വിഛേദിച്ചു. കെട്ടിടം പൊളിച്ച് നീക്കാന്‍ തയാറാണെന്ന് കെട്ടിട ഉടമ നഗരസഭയേയും സബ് കളക്ടറേയും രേഖാമൂലം അറിയിച്ചിട്ടുണ്ടെങ്കിലും പൊളിച്ചു നീക്കല്‍ നീണ്ടുപോകുകയാണ്. കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപാരികളില്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയില്‍ കടകളൊഴിയാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ചില കേന്ദ്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ കെട്ടിടം തകര്‍ന്നു വീണാല്‍ സംഭവിക്കുന്നത് വന്‍ ദുരന്തം…
Read Moreഅടിമുടി മാറി! 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരരകം; പുത്തന്‍ കാഴ്ചകളുമായി ബേക്കല്‍ കോട്ടയും പരിസരവും
കാസർഗോഡ്: അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തർദേശീയ നിലവാരത്തിൽ മാറുകയാണ്. കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ചരിത്രത്തെ വിനോദത്തില്‍ പൊതിഞ്ഞ് ജനങ്ങളിലെത്തിക്കുന്നു. ബേക്കല്‍ കോട്ടയോടൊപ്പം പള്ളിക്കര ബീച്ചിന്റെയും മുഖച്ഛായ മാറി. പുതുമയാര്‍ന്ന കാഴ്ചയുടെ അനുഭവം സമ്മാനിക്കുന്ന ടൂറിസം കേന്ദ്രങ്ങളായി ബേക്കലും പള്ളിക്കര ബീച്ചും വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ്. വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ബേക്കല്‍. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയാണ് ബേക്കല്‍. ദക്ഷിണ കര്‍ണാടകയുടെയും ഉത്തര കേരളത്തിന്റെയും ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള ബേക്കല്‍ കോട്ട…
Read Moreടവറും മൊബൈൽ കണക്ടിവിറ്റിയുമില്ല; സുഗന്ധഗിരി പട്ടികവർഗ മേഖല പരിധിക്ക് പുറത്ത്
വൈത്തിരി: വിദ്യാർത്ഥികൾക്ക് ഓണ്‍ലൈൻ പഠനം ആരംഭിച്ചതോടെ പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി മേഘലയിൽ മൊബൈൽ ഫോണുകൾക്ക് ടവറുകൾ ഇല്ലാത്തതിനാൽ ഇന്റർനെറ്റ് അടക്കമുള്ള സൗകര്യമില്ലാത്ത വിദ്യാർഥികൾ ദുരിതം അനുഭവിക്കുന്നു. ക്ലാസുകൾ ആരംഭിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും ഓണ്‍ലൈൻ പഠനത്തിനു മിക്ക വീടുകളും ഇന്റർനെറ്റ് പരിധിക്കു പുറത്തായതിനാൽ ലഭ്യമായ പ്രദേശങ്ങൾ തേടി അലയുകയാണിവർ. ജില്ലയിലെ ഏറ്റവും കൂടുതൽ പട്ടികവർഗ കുടുംബാംഗങ്ങൾ താമസിക്കുന്ന അന്പ, കുപ്പ് മേഖലയിലാണ് മൊബൈൽ കണക്ടിവിറ്റി ഒട്ടും ഇല്ലാത്തത്. ആയിരത്തോളം കുടുംബങ്ങൾ ഇവിടങ്ങളിൽ താമസിക്കുന്നുണ്ട്. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ഈ ഭാഗങ്ങളിലുണ്ട്. നിലവിൽ പൊഴുതനയിൽ നിന്നുള്ള ബിഎസ്എൻഎൽ ടവർ മാത്രമാണ് ഏക ആശ്രയം. ഇവിടെ നിന്നും മാവേലി, പ്ലാന്‍േറഷൻ, ചെന്നായ്കവല തുടങ്ങിയ ചില സ്ഥലങ്ങളിൽ മാത്രമേ ഫോണിൽ ഭാഗികമായി നെറ്റ്വർക് ലഭിക്കു. അത്യാവശ്യമായി ആരെയെങ്കിലും വിളിക്കണമെങ്കിൽ പാറപ്പുറത്തോ മരത്തിലോ കയറേണ്ട സ്ഥിതിയാണ്. കാലവർഷം ആരംഭിക്കുന്പോൾ…
Read Moreകർഷക പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷിക്കും മുമ്പ് അറിയണം, ഇക്കാര്യങ്ങൾ… 22 മുതൽ അപേക്ഷിക്കാം
കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിയിലേക്ക് 22 മുതൽ അപേക്ഷ സമർപ്പിക്കാം. 2019-ല്‍ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച പദ്ധതിപ്രകാരം പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് 5000 രൂപവീതം പെന്ഷന് നല്‍കാനാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം. ഇപ്പോൾ 20 ലക്ഷമാണ് ലക്ഷ്യം. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന മുഖ്യലക്ഷ്യം. അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ് തികയുമ്പോള്‍ അംശാദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലാകും പെന്ഷന്. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വപ്രക്രിയ പൂര്ണമായാല് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്കുന്ന പ്രതിമാസ കര്‍ഷക പെന്ഷന് ബോര്‍ഡ് വഴിയാകും വിതരണം ചെയ്യുക. തൃശൂര്‍ ആസ്ഥാനമായാണ് കര്‍ഷക…
Read Moreവാഹനം കിട്ടാതെ വലഞ്ഞവരെ സഹായിച്ചതിന് കാറുടമയ്ക്ക് പോലീസിന്റെ ശകാരവും 500 പിഴയും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാസര്‍ഗോഡ്: ലോക്ഡൗണില്‍ വാഹനം കിട്ടാതെ വലഞ്ഞ നാട്ടുകാരായ രണ്ടുപേര്‍ക്ക് ലിഫ്റ്റ് നല്‍കിയതിന് കാറുടമയ്ക്ക് പോലീസിന്റെ ശകാരവും പിഴയും. കാസര്‍ഗോഡ് ചൗക്കി സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ഒരപകടത്തില്‍ പരിക്ക് പറ്റിയ മകളുടെ ബാന്‍ഡേജ് മാറ്റുന്നതിനായി കാഞ്ഞങ്ങാട്ടെ ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് കാസര്‍ഗോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടുപേരെ ഒപ്പം കയറ്റിയത്. എന്നാല്‍ കറന്തക്കാട് നിന്ന് കാസര്‍ഗോഡ് ടൗണില്‍ പ്രവേശിക്കുമ്പോള്‍ പോലീസ് തടയുകയായിരുന്നു. മകളുടെ ചികിത്സാരേഖകളും ഒപ്പം കയറിയവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും കാണിച്ചെങ്കിലും പോലീസ് ശകാരം തുടരുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കാര്‍ വിട്ടയച്ചത്. തിരിച്ചെത്തിയ ശേഷം സ്റ്റേഷനില്‍ ചെന്നപ്പോള്‍ 500 രൂപ പിഴയീടാക്കുകയായിരുന്നു.
Read Moreപയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങളുടെ അവശിഷ്ടം പയ്യാമ്പലം ബീച്ചിൽ! വസ്തുതകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിടിപിസി
കണ്ണൂർ: പയ്യാന്പലം ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങളുടെ എല്ലും ചാരവും പയ്യാന്പലം ബീച്ചിൽ കണ്ടെത്തിയ സംഭവത്തിൽ വസ്തുതകൾ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഡിടിപിസി സെക്രട്ടറി കെ.സി. ശ്രീനിവാസൻ. ഡിടിപിസിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ചെയർമാനായ ജില്ല കളക്ടർ ടി.വി. സുഭാഷുമായി ചർച്ച ചെയ്തായിരിക്കും നടപടിയെടുക്കുക. കോർപറേഷനെ കരിവാരി തേക്കാൻ ആരോ മനഃപൂർവ്വം പയ്യാന്പലം ബീച്ചിൽ മൃതദേഹ അവശിഷ്ടങ്ങൾ കൊണ്ടുവന്നിട്ടതാണന്നാണ് മേയർ ടി.ഒ. മോഹനൻ പറഞ്ഞത്. സംഭവത്തിന്റെ സത്യാവസ്ഥയെന്തെന്ന് മനസിലാക്കി നടപടിയെടുക്കാനാണ് ഡിടിപിസിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ പ്രഭാത സവാരിക്കെത്തിയവരാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടത്. ഇത് ജെസിബി ഉപയോഗിച്ച് കുഴിച്ചു മൂടാനുള്ള ശ്രമം നടന്നിരുന്നു. സംഭവത്തിൽ വിമർശനവുമായി ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ, ബിജെപി ജില്ല പ്രസിഡന്റ് എൻ.ഹരിദാസ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. നേരത്തെ പയ്യാന്പലം ശ്മശാനത്തിൽ കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ…
Read Moreഐസിയുവില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സ! നൂറ്റിനാലാം വയസിൽ കോവിഡ് മുക്തയായി ജാനകിയമ്മ
സ്വന്തം ലേഖിക പരിയാരം: കോവിഡ് ബാധിച്ച 104 വയസുകാരി രോഗമുക്തയായി ജീവിതത്തിലേക്ക്. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മയാണ് രോഗമുക്തി നേടിയത്. ഐസിയുവില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്. ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 31നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍നിന്ന് ഓക്സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്കി. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്റെ നേതൃത്വത്തില്‍ മെഡിസിന്, അനസ്തേഷ്യ, പള്‍മണറി…
Read More